Friday, December 30, 2005

ഹൃദയം, ധമനികൾ - 1

അനാട്ടമി, ആരോഗ്യം, ജീവൻ, മരണം എന്നിവയിൽ തുടങ്ങുന്ന ഒരു സാധാരണ വൈദ്യശാസ്ത്ര പുസ്തകത്തിൽ നിന്നു വത്യസ്ഥമായി ഞാൻ ഹൃദയത്തിലെന്റെ ഹരിശ്രീ കുറിക്കുന്നു. ലോകത്തിലെ ഏറ്റവുവും വലിയ മരണകാരണം ഹൃദ്രോഗമാണെന്നതു തന്നെ കാരണം.

എന്താണ് ഹൃദയം?
ആയുർവേദത്തിലും പിന്നെ കവിഭാവനയിലും മാത്രമാണ് ഹൃദയത്തിന് ഒരു പമ്പ് എന്നതിൽകവിഞ്ഞൊരു വികാരങ്ങളുടെ ഇരിപ്പിടമെന്ന് സ്ഥാനമുള്ളത്. വൈകാരികമായ അടുപ്പമുപേക്ഷിച്ചാൽപ്പിന്നെ ഹൃദയം ചുരുട്ടിയ മുഷ്ടിയുടെ വലിപ്പമുള്ള ഒരു പേശി. നിരന്തരം താളത്തിൽ ചുരുങ്ങിയും വികസിച്ചും ഈ പേശി ധമനികളിലൂടെ രക്തസംക്രമണം നടത്തുന്നു. ശരാശരി ഹൃദയം അതിന്റെ ആയുസ്സിൽ അതായത് അതിന്റെ ഉടമയുടെ ആയുസ്സിൽ 5 കോടി ലിറ്റർ രക്തം പമ്പു ചെയ്യുന്നു. ഈ പ്രവർത്തിക്കായി 75000 ടൺ ഭാരമുയർത്താനുള്ള ശക്തി ചിലവിടുന്നു.
Image hosting by Photobucket
ഹൃദയഭാഗങ്ങൾ
ഹൃദയത്തിൽ നിന്നും പുറത്തേക്ക് രക്തം വഹിക്കുന്ന ധമനികളെ ആർട്ടറികൾ എന്നും ഹൃദയത്തിലേക്ക് രക്തമ്മൊഴുക്കുന്നവയെ വെയിനുകൾ എന്നും പറയുന്നു. ഹൃദയപേശിയുടെ പുറത്തെ പാളിക്ക് എപ്പിക്കാർഡിയം എന്നും അതിനുള്ളിലെ ലൂബ്രിക്കന്റ്നിറഞ്ഞ സഞ്ച്ചിയെ പെരിക്കാർഡിയം എന്നും അതിനകത്തെ മാംസപേശിയെ മയോ കാർഡിയം എന്നും എറ്റവും ഉൽളിലെ ചർമ്മ സമാനമായ പാളിയെ എൻഡോക്കാർഡിയം എന്നും വിളിക്കുന്നു. ഹൃദയത്തിനു നാലറകളാണുള്ളത്. മുകളിലത്തെ രണ്ടറകളെ ആട്രിയ അല്ല്ലെൻകിൽ ഓറിക്കിൾ എന്നും താഴത്തേതിനെ വെൻ‍ട്രിക്കിൾ എന്നും പറയുന്നു. ഓറിക്കിൾ ധമനികൾ തിരിച്ചയക്കുന്ന രക്തത്തെ സ്വീകരിക്കുകയും വെൻ‍ട്രിക്കിൾ പ്രാണവായു നിറഞ്ഞ രക്തം ധമനികളിലേക്ക് പമ്പു ചെയ്യുകയും ചെയ്യുന്നു. ഇടത്തേ വെൻ‍ട്രിക്കീൾ ശരീരഭാഗങ്ങളിലേക്കും വലത്തേ വെൻ‍ട്രിക്കിൾ ശ്വാസകോശത്തിലേക്കും രക്തമെത്തിക്കുന്നു. ഹൃദയവാൽവുകൾ കുടിവെള്ള പമ്പിന്റെ ഫൂട്ട് വാൽവുകൾ പോലെ ഒരു വഴിക്കു മാത്രം രക്തം സഞ്ചരിക്കാൻ വേണ്ടി തുറക്കുകയും അടയുകയും ചെയ്യുന്ന വാതിലുകളായി വർത്തിക്കുന്നു. മിത്രൽ,, പൾമൊണറി, അയോർട്ടിക്ക് ട്രികസ്പിഡ് എന്നിങനെ നാലു വാൽവുകൾ ഹൃദയത്തിലുണ്ട്.
Image hosting by Photobucketപ്രവർത്തനം
വെയിനിൽ നിന്നു വരുന്ന രക്തം ഓറിക്കിളുകൾ നിറയുമ്പോൾ അവ സൻകോചിച് രക്തം വെന്റ്രിക്കിളുകളിലെത്തുന്നു. മിത്രൽ, ട്രികസ്പിഡ് വാൽവുകൾക്ക് തുറന്ന് രക്തം പുറത്തേക്ക് പമ്പു ചെയ്യപ്പെടുകയും അയോർട്ടിക്ക് പൾമൊണറി വാൽവുകൾ തുറന്ന് യധാക്രമം അയോറ്ട്ടയും പൾമൊണരി ധമനിയും രക്തം സ്വീകരിക്കുകയും വാൽവുകൾ ഉടൻ തന്നെ അടഞ്ഞ് രക്തം തിരിച്ച് ഹൃദയത്തിലിറങ്ങാതെ സൂക്ഷിക്കുകയും ചെയ്യുന്നു. വാൽവുകളുടെ ഈ തുറന്നടയലിന്റെ മൃദുശബ്ദത്തെ ഹൃദയമിടിപ്പ് എന്ന് വിളിക്കുന്നു. ജീവന്റെ അടയാളമായി മിക്കപ്പോഴും ഹൃദയമിടിപ്പിനെയയണ് സാധാരണ ജനവും പലപ്പോഴും ഡോക്റ്റർമാരും കാണുന്നത്. പേശികൾ ചുരുങ്ങുന്ന അവസ്ഥക്ക് സിസ്റ്റോൾ എന്നും വികസിക്കുന്ന അവസ്ഥക്ക് ഡയസ്റ്റോൾ എന്നുമാണല്ലോ ശാസ്ത്രീയ നാമം. ഹൃദയതിന്റെ മേൽപ്പറഞ്ഞ പ്രവർത്തനത്തിനെ യധാക്രമം ആർറ്റ്രിയൽ സിസ്റ്റോൾ, വെന്റ്റ്റ്രിക്കുലർ സിസ്റ്റോൾ, ഡയസ്റ്റോൾ എന്നിങനെ അറിയപ്പെടുന്നു. . സിസ്റ്റോൾ തുടങ്ങാനായി പേശികൾക്ക് കിട്ടുന്ന വൈദ്യുതീയ സന്ദേശത്തിനെ ഇലകട്രിക്കൽ സിസ്റ്റോൾ എന്നാണ് പേർ.

ഹൃദയഗീതം
ലബ്-ഡബ് അധവാ S1, S2 Notes എന്ന് സ്വരദ്വയങ്ങളാലാണ് ഹൃദയഗീതം നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ലബ് അതായത് എസ് 1 എന്നത് വെന്റ്റ്റ്രിക്കുലര് സിസ്റ്റോൾ തുട്ങ്ങാൻ വാൽവുകൾ അടയുന്ന ശബ്ദവും ഡബ്- എസ്2 വാൽവുകള് തുറക്കുന്ന ശബ്ദവുമാണ്.

ഹൃദയത്തിന്റെ സ്വന്തം
ഹൃദയം പ്രവർത്തികാനാവശ്യമായ രക്തം നൽകുന്ന സ്വകാര്യ ധമനികളാണ് കൊറോണറി ആർട്ടറികൾ. ഇടതും വലതുമായി രണ്ട്. കോറോണറി ആർട്ടറികൾ അയോർട്ടയിൽ നിന്നുത്ഭവിച്ച് പല ട്രിബ്യൂട്ടറികളായി ഹൃദയത്തിനു ചുറ്റും വേരുകൾ പോലെ പൊതിഞ്ഞിരിക്കുന്നു.

എന്താണ് ഹൃദ്രോഗം?
ഹൃദയത്തിനു പല തരം അസുഖങ്ങൾ ബാധിച്ചേക്കാം. പേശികൾക്കോ വാൽവുകൾക്കോ ധമനികൾക്കോ വരാവുന്ന എന്തു രോഗവും ഹൃദ്രോഗമാണെൻകിലും കോറോണറി ആർട്ടറികളിൽ വരുന്ന വിഘ്നങ്ങൾ ഹൃദയത്തിലേക്കുള്ള രക്തസംക്രമണത്തകരാറ്- കോറോണറി ആർട്ട്റി ഡിസീസ് ആണ് ഏറ്റവും സാധാരണവും അപകടകരവുമായ അസുഖം. വാൽവുകൾക്കു വരുന്ന രോഗങ്ങൾ - കാർഡിയോ വാസ്കുലർ ഡിസീസ്- ഇവ രണ്ടാം സ്ഥാനത്തെത്തുന്നു.
Image hosting by Photobucket
രക്തപ്രവാഹ വിഘ്നം- ഇസ്കീമിയ എങ്ങനെ സംഭവിക്കുന്നു എന്ന് വ്യക്തമായി ഇന്നറിയാം. ആർട്ടറികളിൽ പ്രത്യേകിച്ച് കൊറോണറീ ആർട്ടറികളിൽ കൊഴുപ്പും മൃതകോശങ്ങളും മറ്റ് അചേതന വസ്തുക്കളുമടിഞ്ഞ് ചെറിയ കൂനകളുണ്ടാവുകയും കാലക്രമേണ- മിക്കവാറും ഒരായുഷ്കാലം കൊണ്ട് ഇവ കട്ടിയുള്ളൊരു തടസ്സമായിത്തീരുകയുമാണ് ചെയ്യുന്നത്. ഇത്തരത്തിൽ അടിഞ്ഞു കൂടുന്ന ചപ്പുചവറിനു ഇതറോമ അധവാ പ്ലേക് എന്നു വിളിക്കുന്നു (aetheroma / aetheromatic plaque). ഈ അസുഖത്തിനു അതിനാൽ ഇതറൊസ്കെലെറോസിസ് എന്നു പേർ വിളിച്ചു. ഈതറോസ്ക്ലെറോസിസ് എന്നാൽ രക്തത്തിൽ കൊളസ്റ്റ്രോൾ കൂടി ഉണ്ടാവുന്ന ഫാറ്റ് നിക്ഷേപമാണെന്ന് അടുത്ത കാലം വരെ വിചാരിച്ചു പോന്നെൻകിലും ഈയടുത്ത സമയമായി കൂടുതൽ വ്യക്തമായ അറിവ് ലഭിച്ചിട്ടുണ്ട്.

രോഗ ലക്ഷണങ്ങൾ
നിർഭാഗ്യവശാൽ ഏതറോസ്ക്ലെറോസിസ് എന്ന അസുഖം വളരെയേറെ മൂർഛിച്ച അവസ്ഥയിലേ ആഞ്ജിന പെക്ടോറിസ് തുടങ്ങിയ ലക്ഷണങ്ങൾ തിരിച്ചറിയാനാവുന്നുള്ളു. എന്നാൽ അതിനു ദശാബ്ദങ്ങൾ മുന്നേ തന്നെ അപകടകരമായ ഫലങ്ങൾ -ഹൃദയാഘാതം മുതലായവ ഒരു രോഗത്തെ തിരിച്ചറിയുന്നതിനും വളരെ മുന്നേ തന്നെ സംഭവിക്കാൻ സാധ്യതയുണ്ട്.

രോഗഹേതുക്കൾ
150 വർഷം മുന്നേ ഹൃദയധമനീരോഗികൾ ഇല്ലായിരുന്നെന്നും കഴിഞ്ഞ നൂറു വർഷം കൊണ്ട് അതു മനുഷ്യരിൽ ഏറ്റവും അപകടകരമായ രോഗമായെന്നും മാത്രമറിഞ്ഞാൽ രോഗകാരണം കണ്ടെത്തലായി!!
ഹൃദയധമനീരോഗം ഏതു പ്രായക്കാർക്കും വരാമെൻകിലും 35 വയസ്സു കഴിഞ്ഞ പുരുഷരിലും ആർത്തവ വിരാമമായ സ്ത്രീകളിലുമാണ് സാധാരണയായി കാണാറ്.പുകവലി, രക്ത സമ്മർദ്ദം, പ്രമേഹം, വ്യായായമില്ലായ്മ, കൃത്രിമമായി സംസ്കരിക്കപ്പെട്ട (പ്രോസസ്സ്ഡ്) ആഹാരം കഴിക്കൽ ശീലം, എണ്ണയിൽ വറുത്ത ഭക്ഷണത്തിന്റെ അമിതോപയോഗം സ്വസ്ഥതയില്ലായ്മ എന്നിവ ഹൃദ്രോഗത്തിലേക്കുള്ള യാത്രയുടെ വേഗം പതിന്മടങ്ങ് വർദ്ധിപ്പിക്കുന്നു. ഒന്നിൽക്കൂടുത്റ്റൽ മേൽപ്പറഞ്ഞ രോഗകാരികൾ ഉണ്ടെൻകിൽ സൂക്ഷിക്കേണ്ടതാണ്. പാരമ്പര്യം, കൊഴുപ്പുകലർന്ന ആഹാരം എന്നിവ അലോപ്പതിയിൽ മേൽപ്പറഞ്ഞ പട്ടികയിൽ പുകവലിയോടൊത്ത് ഒന്നാം സ്ഥാനം പൻകിടുന്നു.രോഗം വരുത്തുന്നയത്ര വേഗത്തിലല്ലെൻകിലും രോഗത്തിൽ നിന്നു കരകയറാനുള്ള അതിശയകരമായ കഴിവ് മനുഷ്യ ശരീരത്തിനുണ്ട് (അലോപ്പതി അവസാനം അതു സമ്മതിച്ചു തുടങ്ങി)ചിട്ടയായ ജീവിതമൊന്നു മാത്രമേ ഹൃദ്രോഗത്തിൽ നിന്നു നിങ്ങളെ രക്ഷിക്കൂ. രോഗത്തെ നേരത്തേ തിരിച്ചറിയാമെന്നത് ഇന്നത്തെ പരിമിതികൾക്കുള്ളിൽ വെറും വ്യാമോഹം മാത്രം (ലോകത്ത് ഏറ്റവും നല്ല പരിരക്ഷ കിട്ടിയിരുന്നവർ പലരും – (ബിൽ ക്ലിന്റൺ, കോളിൻ പവൽ തുടങ്ങിയവർ ഉദാഹരണം) കൃത്യമായി മെഡിക്കൽ ടെസ്റ്റുകൾ- ടി. എം റ്റി ടെസ്റ്റുകളടക്കം ക്രിത്യമായി നടത്തിയിരുന്നെൻകിലും പ്രയോജനമില്ലാതെ ബൈപ്പാസ് വിധിക്കപ്പെട്ടവരാണ്. (ബൈപ്പാസുകളും ആന്ഞിയോപ്ലാസ്റ്റികളും എന്തുകൊണ്ട് പ്രയോജനം ചെയ്യുന്നില്ല എന്നത് മറ്റൊരു ഭാഗത്ത്)പലതരം മരുന്നുകളാൽ ഹൃദ്രോഗം നിയന്ത്രിക്കാൻ ഡോക്റ്റർ ശ്രമിക്കും (വിശദമായി താഴെ) മിക്കവയും ജീവിതരീതിയിൽ വരുന്ന മാറ്റങ്ങളോളം ഫലപ്രദമല്ലെന്നൌ മാത്രമല്ല അപകടകരവുമാണ്. ഓരോ മരുന്നിന്റെയും ആവശ്യകത (ഹൃദ്രോഗിയും മറ്റേതു രോഗിയും) ബോദ്ധ്യം വരുന്നതു വരെ ഡോക്റ്റരോട് ചർച്ച ചെയ്യുക, വിലകൊടുത്ത് വാങ്ങുന്നയാളെന്ന നിലക്ക് അതു നിങ്ങളുടെ അവകാശമാണ്.ഹൃദയ ധമനീ സംബന്ധമായ ഒരു രോഗത്തിനും ശസ്ത്രക്രിയകൾ ശാശ്വത പരിഹാരമല്ല. ശാശ്വത പരിഹാരമൊന്നേയുള്ളു ജീവിതരീതി (ആർനോൾഡ് ശിവശൻകരനെന്ന ഭീമൻ, 4 ബൈപ്പാസ് കഴിഞ്ഞ് കൂമ്പ് കെ എസ് ഈ ബീ ട്രാൻസ്ഫോർമർ പരുവത്തിലായിട്ടും പഠിക്കാത്ത പാഠം)

ഹൃദയാഘാതം
സാധാരണയായി ഹൃദയത്തിനു വരുന്ന എല്ലാ നാശങ്ങളെയും ഒരുമിച്ച് ഹാർട്ട് അറ്റാക്ക്ക് എന്നു പറയാറുണ്ടെൻകിലും ഇതൊരു ശരിയായ പ്രയോഗമല്ല.
രക്തം കിട്ടാതെ ഹൃദയപേശികൾ നശിക്കുന്നതിനെ ഹൃദയാഘാതം ( മയോകാര്ഡ്യൽ ഇൻഫാർക്ഷൻ) എന്നു പറയുന്നു.ഇതറോമാറ്റ നിറഞ്ഞ് ധമനികൾ പൂർണ്ണമായി അടഞ്ഞു പോവുകയാണെൻകിൽ ഹൃദയാഘാതമുണ്ടാവാം, എന്നാൽ സർവ്വ സാധാരണമായി കാണുന്നത് മൃദുവായ ഇതറോമ പൊട്ടി ഉള്ളിലെ ദ്രവരൂപമായ കൊഴുപ്പും മറ്റും (lipid pool) രക്തത്തിലേക്കൊഴുകുകയും രക്തം പെട്ടെന്ന് കട്ടപിടിച്ച് MI അധവാ ഹൃദയാഘാതം ഉണ്ടാവുകയും ചെയ്യുന്നതാണ്.
എല്ലാ പരിശോധനകളിലും ആരോഗ്യവാനെന്നു കാണുന്ന വ്യക്തി ഹൃദ്രോഗ ചികിത്സ നടത്തുന്നയാളെക്കാളും അപകടം പിടിച്ച ജീവിതം നയിക്കുന്നുവെന്നത് ഹൃദ്രോഗം തിരിച്ചറിഞ്ഞയാളിനെക്കാളും അറിയാത്തയാളുകളെ കുഴപ്പത്തിലേക്കു നയിക്കുന്നെന്നതാണ് വിരോധാഭാസം. താലിയം സ്റ്റ്രെസ്സ് ടെസ്റ്റ് വിജയിച്ച് 64 സ്ലൈസ് സ്കാനിൽ കോൾഡ് സ്പോട്ടുകളില്ലെന്ന് തെളിഞ്ഞ് സന്തോഷവാനായി വീട്ടിൽ പോയ വ്യക്തിയെ അടുത്ത ദിവസം ICCU വിൽ കണ്ട് ഞാൻ അന്ധാളിച്ചിട്ടുണ്ട്. ഇന്ന് അതൊരു പ്രഹേളികയല്ല. ഒരു റ്റെസ്റ്റിനും – ഒരാഞ്ജിയോഗ്രാമിനു പോലും കണ്ടെത്താനാവാത്ത പുതുതായി ഉണ്ടാവുന്ന ചെറിയ (fresh & minor ) ബ്ലോക്കുകളാണു മൂന്നിൽ രണ്ടോളം തവണയും ഹൃദയാഘാത ഹേതു - ഇത് അപകടകരമായ ജീവിതം നയിക്കുന്ന ആരിലും വളരെവേഗം ഉണ്ടാവുന്നതുമാണ്. ഇന്ന് ആരോഗ്യവാൻനന്നു കണക്കാക്കിയ വ്യക്തി നാളെ ഹൃദ്രോഗത്താൽ മരിക്കാൻ സാധ്യതയുണ്ടെന്നത് ഡോക്റ്റർ പറയാറില്ലാത്ത (പറഞ്ഞാൽ മിക്കവാറൂം രോഗികളും സ്റ്റ്റെസ്സ് ടെസ്റ്റ് തുടങ്ഗിയവ വേണ്ടെന്നു വയ്ക്കുന്നതുകൊണ്ടാണെന്ന് ചില ഡോക്റ്റർമാർ തന്നെ സമ്മതിക്കുന്നു.) ഒരു ചതിക്കെണി. പക്ഷേ ഏറ്റവും ആശാവഹമായ കാര്യം ജീവിത രീതി മാറ്റം കൊണ്ട് വളരെപ്പെട്ടെന്ന് ഇത്തരം ചെറുബോംബു ബ്ലോക്കുകളെ മിക്കവാറും ഇല്ലാതാക്കാമെന്നതാണ്.
ഹൃദയാഘാതത്തിനും നിന്നും തിരിച്ചു വരവ് എത്രത്തോളം ഫലവത്താണെന്നുള്ളത് എത്രവേഗം രക്തയോട്ടം പേശികൾക്ക് തിരിച്ചു കിട്ടുന്നു എന്നതിനനുസരിച്ചിരിക്കുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഉടൻ അത്യാഹിത വിഭാഗത്തിൽ (ഈ ആർ) എത്തുന്നതിലാണ് രോഗമുക്തി. നിർഭാഗ്യവശാൽ പകുതിയോളം രോഗികൾ ലക്ഷണങ്ങളെ വായുകോപമായോ സന്ധിവേദനയായി തെറ്റിദ്ധരിച്ച്, കുഴഞ്ഞു വീഴും വരെ കാത്തിരിക്കുകയോ മറ്റേതെൻകിലും കാരണത്തിന് ഈ സീ ജി പരിശോധന നടത്തും വരെ തനിക്കു സംഭവിച്ച നാശത്തിനെക്കുറിച്ച് അറിയാതെപോലും ഇരിക്കുകയോ ചെയ്യുന്നു. കൃത്യ സമയത്ത് തിരിച്ചറിഞ്ഞ് ആശുപത്രിയിൽ എത്തുക എന്നതാണ് ജീവിത ദൈർഖ്യം നിശ്ചയിക്കുക എന്നതിനാൽ സംശയം തോന്നിക്കുന്ന എന്തു തരം വേദനയുണ്ടെൻകിലും ആശുപത്രിയിലെത്തുക. നിങ്ങൾ ഒരു ഹൃദയാഘാതമനുഭവിക്കുകയാണോ അല്ലയോ എന്നു തീരുമാനിക്കാനുള്ള ഉപകരണങ്ങൾ ഒരാശുപത്രിയിലേ ഉള്ളൂ.

1. നെഞ്ചിൽ ഭാരം കയറ്റി വച്ചപോലെ തോന്നുക
2. നെഞ്ച്, ചുമൽ താടി എന്ന്നിവയിലേക്കോ ഈറ്റതു കൈയിലേക്കോ പടരുന്ന വേദന
3. വിയർപ്പ്, തളർച്ച, ശ്വാസം മുട്ടൽ,ശർദ്ദി, തല കറക്കം
4. സംശയകരമായിത്തോന്നുന്ന മറ്റെന്തുതരം വേദന:

എന്നിവ അനുഭവപ്പെട്ടാൽഎത്രയും വേഗം ആശുപത്രിയിൽ പോകാനുള്ള സം‍വിധാനം ഉണ്ടാക്കുകയും സാധിക്കുമെൻകിൽ ഒരു ആസ്പിരിൻ (100mg) കഴിക്കുകയും ചെയ്യുക.
ആശുപത്രിയിൽ ഈ സി ജി വ്യതിയാങ്ങളും രക്തത്തിലെ എൻസൈമുകളും മറ്റുമളന്ന് ഹൃദയാഘാതമാണോ അല്ല്ലയോ എന്നു തീർച്ചപ്പെടുത്തുകയും ഒരടിയന്തിര ഘട്ടമാണെൻകിൽ TPA അല്ലെൻകിൽ സമാനമായ രക്തം കട്ടപിടിക്കൽ നിറുത്തുന്ന ഡ്രിപ് കൊടുക്കുകയോ ചെയ്യും. ഹൃദയഗീത താളം പിഴക്കൽ(arrhythmia) സംഭവിക്കുകയാണെൻകിൽ അതു ഹൃദയ സ്തംഭനം എന്ന (sudden cardiac death) അതി ഗുരുതരമായ അവസ്ഥയായേക്കാമെന്നതിനാൽ വൈദ്യുത ഷോക്കുകൾ കൊണ്ടോ പേസ് മേക്കറുകൾ കൊണ്ടോ ഇലക്രിക്കൽ സിസ്റ്റോൾ ക്രമത്തിലാക്കാൻ ശ്രമിച്ചേക്കാം. ഓക്സിജൻ കൊടുക്കുന്നതും സാധാരണമാണ്.
ER അഥവാ അത്യാഹിത വിഭാഗത്തിലെ എല്ലാ കാര്യങ്ങളും ഡോക്റ്റർ പൂർണ്ണമായും പറയുന്നപോലെ തന്നെ ചെയ്യുക. അത്യാഹിതം സംഭവിച്ചയാളും, കൂടെ നിൽക്കുന്നവരും വീവേകപരമായ തീരുമാനങ്ങളെടുക്കാവുന്ന മാനസികാവസ്ഥയിലായിരിക്കില്ല.

ആടുത്ത ഭാഗം- ഹൃദയം, ധമനികൾ - 2
ഒരുമുഴം മുന്നേ ചികിത്സ (interventional cardiology)സത്യവും മിഥ്യയും അനിശ്ചിതത്വവും.

13 comments:

keralafarmer said...

:)

myexperimentsandme said...

ഘനഗംഭീരം, ദേവേട്ടാ.. ആശങ്കയോടൊപ്പം ആശയും തരുന്നു താങ്കളുടെ ലേഖനം. ഞാൻ വൈദ്യശാസ്ത്രരംഗത്തുള്ള ഒരു വിദഗ്ദനുമായി ചർച്ച ചെയ്യുന്നു, താങ്കളുടെ ലേഖനം. ചർച്ച പൂർണ്ണമായിട്ടില്ല എങ്കിലും പുള്ളിയും യോജിക്കുന്നു. തുടരനായി കാത്തിരിക്കുന്നു...ഹൃദയമിടിപ്പുകളോടെ..

ഹൃദയപൂർവ്വം

വക്കാരി

by any chance, എന്റെ ആനത്തലയെ മനുഷ്യഹൃദയത്തോടുപമിക്കാമോ എന്നു വർണ്ണ്യത്തിലൊരാശങ്ക....:))

സു | Su said...

ഇതൊക്കെ വായിച്ച് ഹൃദയം താളം മറന്നു.

ദേവന്‍ said...

പുല്ലൂരാനേ, ഈ കുറിപ്പുകൾ കൊണ്ട് പ്രയോജനമുണ്ടായെന്നറിഞ്ഞതിൽ സന്തോഷം. വണ്ടിക്കും ഇലക്റ്റ്രിക്ക് ഷേവറിനും ഗ്യാസടുപ്പിനും വരെ യൂസർ മാനുവൽ ഉണ്ട്, ശരീരത്തിനു മാത്രമില്ല എന്നത് ശരീരത്തെ ഉടമസ്ഥർ തെറ്റായ രീതിയിൽ പ്രവർത്തിപ്പിച്ച് നാശമാക്കാൻ കാരണമാകുന്നെന്ന് എനിക്കൊരു തോന്നൽ. (എന്റെ കാര്യത്തിൽ അതു ശരിയുമായിരുന്നു) അതാണീ സാഹസത്തിനു കാരണം

വക്കരുമാഷേ,
വൈദ്യേട്ടൻ അഭിപ്രായങ്ങൾ പറയാൻ പറയണേ, വ്യവസ്ഥാപിത താൽപ്പര്യക്കരെൻകിലും വൈദ്യക്രൂരോ യമക്രൂരോ ഈ രംഗത്ത് ആധികാരികമായ അറിവും പ്രവൃത്തിപരിചയവുമുള്ളവരല്ലേ.


ആനത്തല ഹൃദയത്തോടുപമിക്കാമോ.. അറിയില്ല, ആനത്തലവട്ടം ആനന്ദൻ സാറിനോട് ചോദിക്കാം.

ചന്ദ്രേട്ടാ, ഗൌരവപൂർവ്വം ലേഖനമെഴുത്ത് ചന്ദ്രേട്ടനിൽ നിന്നും പ്രചോദനം കൊണ്ടിട്ടാണ്

സൂ മറന്നാലും ഹൃദയം ആ താളം മറക്കില്ല. അതിങ്ങനെ അടക്കെടാ തുറക്കെടാ അടക്കെടാ തുറക്കെടാ എന്ന് പറഞ്ഞുകൊണ്ടേയിരിക്കും.
കുഞ്ഞ് ആദ്യമായി കേൽക്കുന്ന സംഗീതം അമ്മയുടെ ഹൃദയഗീതമാണ്. ജനിക്കും മുന്നേ കേട്ടു തഴമ്പിച്ച ആ പാട്ട് വീണ്ടും കേൾക്കുമ്പോൾ ഉണ്ടാവുന്ന സുരക്ഷിതത്വ ബോധമത്രേ കുട്ടികളെ നെഞ്ചോടു ചേർക്കുമ്പോൾ അവർക്കുണ്ടാവുന്ന സന്തോഷം. (വക്കാരു മാഷേ ഇതൊരു പൂർണ്ണമായി അംഗീകരിക്കപ്പെടാത്ത ഗവേഷണം, ഡോക്റ്ററേട്ടനോട് ഇതിനെക്കുറിച്ച് സം‍വദിച്ചാൽ ജയിക്കില്ല കേട്ടോ)

Anonymous said...

ദേവേട്ടാ, ഹൃദയം എനിക്ക്‌ വെറെ എന്തൊക്കെയോ ആയിരുന്നു. മലയാളം ബ്ലോഗ്‌ വായിക്കുന്നവരുടെ എണ്ണം പരിമിതമല്ലേ ഇത്‌ വെറെ എവിടെയെങ്കിലും പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കുമല്ലോ.

നന്മകള്‍ നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു

ദേവന്‍ said...

തുളസീ, ഈയുരുപ്പടിയെ എല്ലാവരും കൂടെ കേടുപാടുകൾ തീർത്താൽ എന്നെൻകിലും ഒരു രൂപക്കു ബസ്സിൽ വിൽക്കുന്ന പുസ്തകമോ വെബ് പേജോ ആക്കമെന്നാണ് ആഗ്രഹം (ഒരന്തവും കുന്തവുമില്ലാത്ത ലിസ്റ്റ് ആണു എന്റെ ആഗ്രഹങ്ങളുടേത്. ഗൌതം ജി പൊറുക്കട്ടെ)

വക്കാരുമാഷ്ട്രേ,
വൈദ്യവും താൻകളും അയലോക്കക്കാരാണെന്ന് ചാരവൃന്ദം എനിക്കു റിപ്പോർ‍ട്ട് തന്നു. അപ്പൊ ഇടക്കൊക്കെ വന്ന് ഈ ബ്ലോഗ്ഗിനെ പരിശോധിച്ച് ഇഞ്ജക്ഷനോക്കെ വയ്ക്കണേ,

സിദ്ധാര്‍ത്ഥന്‍ said...

നന്നായി! യൂസര് മാനുവല് വേണ്ടതു തന്നെ.
അഷ്ടാംഗഹൃദയം കൂടെ ഒന്നു റെഫര് ചെയ്തുകൂടെ?

വൈദ്യത്തില് പിടിപാടുള്ള ബ്ലോഗ്ഗരേ, അറ്റകുറ്റപ്പ്ണികള് നടത്തി ഈ മാനുവല് ആന്റണി സാറിനെ ഒന്നു സഹായിക്കണേ. പിടിപാടില്ലത്തവരേ, ഇതു വായിച്ചു് ഉല്ബുദ്ധരാവുകയും പരിചയമുള്ള പിടിപാടുകാരെക്കൊണ്ടു് ഇടപെടീക്കയും ചെയ്യണേ.

ഭാവുകങ്ങള്.

myexperimentsandme said...

ദേവേട്ടോ, ആ അതിബുദ്ധി റിപ്പോർട്ട് താങ്കൾക്കു തന്ന ബുദ്ധിമാൻ എന്റെ കുടുംബചരിത്രം മുഴുവൻ മനസ്സിലാക്കിയോ ഭഗവാനേ.... ഇനി അതല്ല, പാവം ബുഷണ്ണനു പറ്റിയപോലത്തെ ഒരു ഇന്റലിജൻസ് ഫ്ലോ ആണെങ്കിൽത്തന്നെ വൈദ്യവും ഞാനും തമ്മിൽ അടുത്ത ബന്ധംതന്നെ. ഞാൻ തീർച്ചയായും കുത്തിവെയ്പ്പിനു വേണ്ട ഇടപാടുകൾ ചെയ്യാം. താങ്കൾക്ക് അലോപ്പതി-ആയുർവേദ-ഹോമിയോപ്പൊതി-യൂനാനി തുടങ്ങി സമസ്ത വൈദ്യമേഘലകളിലും ആരാധകരേറെ... ഏതായാലും തുടരൻ പോരട്ടേ..

തുളസാർത്ഥർ പറഞ്ഞതുപോലെ, ഇതു ജനഹൃദയങ്ങളിലേക്ക് തീർച്ചയായും ഇറങ്ങിച്ചെല്ലേണ്ട വിഷയം. ഒരു ഉപേക്ഷയും വേണ്ട.

ദേവന്‍ said...

വക്കാരുമാഷേ,
ജോർജ്ജ് കുറ്റിക്കാടൻ WMD കണ്ടുപിടിച്ചപോലെയല്ല. അതായത് ഞാൻ വലിയ കാര്യത്തിൽ ഇതാ ജനകീയാരോഗ്യവിജ്ഞാനകോശി എന്നു പറഞ്ഞ് ഈ പേജ് ഒരു പഹയനെ കാണിക്കുന്നു. മൂപ്പർ പറയുന്നു
“ഐഡിയ കൊള്ളാവല്ലെ. ഇങ്ങടെ വക്കാരിമഷ്ടവൈദ്യൻ ഇതെഡിറ്റാമ്പ്ര” മൂപ്പർ ..... & .... ചെയ്യുകയല്ലേ. ലോകം ചെറുതായിട്ടാണോ വക്കാരു വലുതായിട്ടാണോ ഇങ്ങളെ എല്ലാരും അറിയുമെന്നേ.

Manjithkaini said...

ദേവോ,

ഈ ബ്ലോഗിലെ ഹൃദയത്തെപ്പറ്റിയും ഹൃദ്രോഗത്തെപ്പറ്റിയുള്ള ലേഖനങ്ങള്‍ വിക്കി ബുക്സില്‍ ഇട്ടാല്‍ നന്നായിരുന്നു. ആ വഴിക്കും കുറേപ്പേര്‍ പിന്നീടെപ്പോഴെങ്കിലും വായിച്ചാലോ.

ഇതരഭിപ്രായം മാത്രം.

ദേവന്‍ said...

മന്‍ജിത്ത്‌,
താങ്കളുടെ അഭിപ്രായം ഇതുവരെ എന്റെ കണ്ണില്‍ പെടാതെ ഒളിച്ചിരിക്കുകയായിരുന്നു, ക്ഷമിക്കണേ.
ഈ ചിത്രങ്ങള്‍ വിക്കിയില്‍ ഇടാന്‍ അവയുടെ ലൈസന്‍സിംഗ്‌ പോളിസി സമ്മതിക്കുമോന്നറിയില്ല. ടെക്സ്റ്റ്‌ ഇടാവുന്നതേയുള്ളു (കാര്‍ഡിയോളൊജി ഇംഗ്ലീഷ്‌ വിഭാഗം വിക്കിയില്‍ കാര്‍ഡിയോളജിസ്റ്റുകള്‍ തന്നെ എഴുതുന്നതാണെന്നാ തോന്നുന്നത്‌, എന്താ ഒരു പെര്‍ഫെക്ഷന്‍ അതിന്റെ)

ലാലേട്ടന്‍... said...

പ്രിയപ്പെട്ട ദേവേട്ടാ,

ആയുരാരോഗ്യത്തില്‍ ഹ്രിദയത്തെയും ഹ്രിദ്രോഗത്തെയും പറ്റി വിവരിച്ചിരിക്കുന്നതു കണ്ടു. പൊസ്റ്റ് വലരെ നന്നായിരിക്കുന്നു.

ഹ്രിദ്രൊഗ ചികിത്സയിലും അതു കണ്ടെത്തുന്നതിലും ഇന്നു നാം വലരെ മുന്‍പന്തിയിലാണ്. മുന്‍പ് ഹ്രിദ്രൊഗത്തിന്റെ ക്രിത്യമായ ഒരു പ്രവചനം തീര്‍തും അസാധ്യ മായിരുന്നു എന്നുതന്നെ പരയാം.
ഒരു ആന്‍ജിയൊഗ്രാം ചെയ്യനമെങ്കില്‍ കുറഞ്ഞതു മൂന്നു ദിവസമെങ്കിലും ആസിപത്രിയില്‍ കിടക്കനമായിരുന്നു. മാത്രമല്ല പരിശോധനയില്‍ ഹ്രിദയ ധമനികളിലേക്ക് “ഡൈ” {A liquid radio opaque material - or Contrast} പംബ്ചെയാന്‍ ഉപയൊഗിക്കുന്ന “കത്തീറ്റര്‍” {കുഴല്‍} തുടയിലെ വെയിന്‍ വഴിയാണു കടത്തിവിട്ടിരുന്നതു. ഇതു ഒരു anaesthesia കൊടുത്തു മാത്രം ചെയ്യവുന്ന ഒരു രീതി മാത്രമാണ്. അതുകൊണ്ടു തന്നെ ഒരു early diagnostic method ആയി ഇതു ഉപയൊഗിക്കരില്ല.

എന്നാല്‍ ഇന്ന് CT coronary Angiogram വഴി ഇതു തികച്ചും out patient ആയി ചെയ്യവുന്നതാണ്. ഈ രീതിയില്‍ ആദ്യം പേഷ്യന്റിന്റെ ഹ്രിദയമിടിപ്പ് കുറക്കേന്ദതുണ്ട്. ഇതിന് ഡോക്ടര്‍മാര്‍ “Beeta Blockers" ന്‍റെ സഹായം തേടുന്നു. ഹ്രിദയ വേഗത 50-60 പ്രവിത്തിയായി ക്രമീകരിചു കഴിഞ്ഞാല്‍ പ്രിശോധനക്കു തയ്യാറായി. ഹ്രിദയ രക്ത പ്രവഹതിന്റെ തടസ്സം ദേവേട്ടന്‍ പരഞതു പോലെ പല കാരണങ്ങള്‍ കൊണ്ടാകാം. അതിലൊന്ന് ഹ്രിദയ ധമനികലെ Calcium deposition ആകാം.

ഈ പരിസൊധനക്കു രണ്ടു ഖട്ടങ്ങള്‍ ഉണ്ട്.

1. Calcium Deposition കണ്ടുപിദിക്കുക(without Contrast)
2. ധമനികളിലെ ബ്ലോക്കുകള്‍ കണ്ടെത്തുക(With Contrast)

ഇതില്‍ ഡൈ കറ്റതി വിടുന്നത് കൈയ്യിലെ വെയിന്‍ വഴിയാണ് സിറിഞ്ച് ഉപയൊരിച്ച്. ഇതിനു anaesthesia ആവശ്യമില്ല. ഇതിനു ഏകദെശം 10മിനിട്ട് സമയമാകും. പരിസൊധന നടക്കുമ്പൊള്‍ രണ്ടു തവണയായി 20 സെക്കന്‍റ് ശ്വാസം നിര്‍ത്തേണ്ടി വരും. പരിസൊധനക്കു ശേഷം ഒരു മണിക്കൂര്‍ observation. ഉടന്‍ തന്നെ വീട്ടിലേക്കു തിരിച്തു പോകാം. ഇതു ഒരു early diagnostic tool ആയി ഇന്ന് പ്രചാരം നേടിക്കഴിഞ്ഞിരിക്കുന്നു.

ഏറ്റവും പുതിയ മേഷീന്‍ കളില്‍ ഹ്രിദയ വെഗത 120ന് മുകളില്‍ വരെ beeta blocker ഇല്ലാതെ ചെയ്യാവുന്നതാണു. ഈ പരിശോധനയില്‍ കുഴപ്പം കണ്ടാല്‍ മാത്രം ആന്‍ജിയൊഗ്രാം ചെയ്താല്‍ മതിയാകും.

ലാലേട്ടന്‍...

“ഇതു വ്യായാമം ചെയ്യാതിരിക്കനുള്ള മാര്‍ഗമല്ല”

ദേവന്‍ said...

ലാലേട്ടാ, ആയുരാരോഗ്യത്തിലേക്ക്‌ സ്വാഗതം.

വളരെ ശരിയാണ്‌, ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി ഇന്നു കുറച്ചെങ്കിലും എയര്‍ളി ഡിറ്റക്ഷന്‍ രീതിയിലേക്ക്‌ മാറിക്കൊണ്ടിരിക്കുന്നു. (ഒരു ചെറിയ തിരുത്ത്‌- PTCA അതായത്‌ തുടയിലെ -ഫിമോറല്‍ ആര്‍ട്ടറി വഴി കത്തീറ്റര്‍ കടത്തിവിട്ട്‌ ചെയ്യുന്ന ആഞ്ജിയോപ്ലാസ്റ്റി) ക്ക്‌ അനസ്തേഷ്യ ആവശ്യമില്ല. വളരെ ചെറിയ ഒരു സെഡേറ്റീവ്‌ കൊടുക്കുകയേ ഉള്ളൂ. കാത്ത്‌ ലാബില്‍ "മൂലത്തില്‍ ശൂലം കയറ്റുന്നത്‌" പേഷ്യന്റിനു സ്വയം മോണിറ്ററില്‍ കണ്ട്‌ മനസ്സിലാക്കാം .

CT ആഞ്ജിയോഗ്രാം (നാട്ടില്‍ ഇപ്പോള്‍ EBCT ആണ്‌ ഉപയോഗിക്കാറ്‌ എന്ന വിശ്വാസിക്കുന്നു. ഇത്തരം സംവിധാങ്ങള്‍ ഞാന്‍ നാടുവിട്ടശേഷമാണെ ഉണ്ടായത്‌) വളരെയേറെ കൃത്യമായി കാത്സ്യം സ്കോറിംഗ്‌ ചെയ്തു തരുമെന്നത്‌ ശരിയാണ്‌. അപകട സാദ്ധ്യതകള്‍ പലതും നേരത്തേയറിയാനും അതിനനുസരിച്ച്‌ മാറ്റാനും വളരെ സഹായകരമാണ്‌ എന്നാല്‍ രണ്ടു തരം പ്രശ്നങ്ങളും ഇതോടൊപ്പം നില നില്‍ക്കുന്നു.

1. കാത്സ്യം സ്കോര്‍/ പ്ലാക്‌ ഫോര്‍മേഷന്‍ ഒരു CTA വഴി (usually 400+ on calcium scoring നിര്‍ണ്ണയിക്കപ്പെട്ടാല്‍ കത്തീറ്റര്‍ ആഞ്ജിയോ വിധിക്കാനേ കഴിയൂ. കാരണം ആഞ്ജിയോപ്ലാസ്റ്റി/ സ്റ്റെന്റിംഗ്‌ ഒക്കെ ആ വഴിയേ നടത്താനാവൂ.

2. മൂന്നില്‍ രണ്ട്‌ "ഇവന്റുകളും" (ഹാര്‍ട്ട്‌ അറ്റാക്ക്‌ എന്ന് വിളിക്കാന്‍ നാവു പൊന്തുന്നില്ല, ഇന്നലെ കൂടി ഒരു സുഹൃത്തിന്റെ സഹോദരന്‌ ഒരു ഇവന്റ്‌
ഉണ്ടായെന്ന് അറിഞ്ഞു.) ഉണ്ടാകുന്നത്‌ ഡിറ്റക്റ്റ്‌ ചെയ്യാനാകാത്തയത്ര ചെറിയ >10% ലീഷനുകള്‍ പൊട്ടി രക്തം കട്ടപിടിച്ചാണ്‌. ഇവയെ CTA മിക്കവാറും & PTCA 100% ഉം കണ്ടുപിടിക്കാനാകാതെ പോകും. (ദിവസങ്ങള്‍ കൊണ്ട്‌ ഇത്രയൊക്കെ പ്ലേക്ക്‌ വളരുകയും ചെയ്യും). അതിനാല്‍ എന്തു ടെസ്റ്റും - Helical/ EBCT സ്കാനോ കത്തീറ്റര്‍ ആഞ്ജിയോഗ്രാമോ പ്ലെയിന്‍ ട്രെഡ്‌ മില്‍ ടെസ്റ്റോ സ്റ്റ്രെസ്സ്‌ താലിയം ടെസ്റ്റോ എന്തും ഒരു ചെറിയ അളവില്‍ കൂടുതലൊന്നും സുരക്ഷിതത്വം നമുക്ക്‌ തരുന്നില്ല

അതിനാല്‍ തന്നെ ലാലേട്ടന്‍ പറഞ്ഞ "ഇതു വ്യായാമം ചെയ്യാതിരിക്കാനുള്ള മാര്‍ഗ്ഗമല്ല" എന്നതിനോട്‌ 200% യോജിക്കുന്നു. ഞാനതിനോട്‌ 150 വര്‍ഷം മുന്നേ ഡാനിയല്‍ പാല്‍മര്‍ പറഞ്ഞ ഒരു വാചകം കൂടെ കൂട്ടിക്കെട്ടട്ടെ "the best physicians are Dr. Diet, Dr. Quiet & Dr. Merryman"

ഇത്രേം എഴുതി കഴിഞ്ഞപ്പോഴാ ലാലേട്ടന്റെ പ്രൊഫൈല്‍ വായിച്ചത്‌! ആദ്യമേ അതു വായിച്ചിരുന്നെങ്കിലിതിന്റെ നാലില്‍ ഒന്ന് എഴുതേണ്ട കാര്യമേയുള്ളായിരുന്നുള്ളു. പോട്ടെ, ഇനി മാറ്റുന്നില്ല. ബൂലോഗരേ മാലോഗരേ, സോമാട്ടോം സെന്‍സേഷന്‍ എന്ന 64 സ്ലൈസ്‌ സിസ്റ്റം ആരുടേതാ? ഇന്ത്യയില്‍ ആദ്യത്തെ MSCT സ്ഥാപിച്ച കമ്പനി ഏതാ? ഉത്തരം ലാലേട്ടന്റെ പ്രൊഫൈലില്‍ ഉണ്ട്‌.