Wednesday, January 03, 2007

പള്‍സ്‌ പോളിയോ പദ്ധതി ഫലപ്രദമോ?

കുട്ടിക്കാലത്ത്‌ ഓറല്‍ പോളിയോ വാക്സിനേഷന്‍ മൂലം പോളിയോബാധിതനായ കോര്‍ട്ടിസ്‌ സ്ട്രോങ്ങ്‌ എന്ന യുവാവിന്‌ കോടതി എമ്പത്തഞ്ചു ലക്ഷം ഡോളര്‍ നഷ്ടപരിഹാരം സെന്റ്‌ ലൂയിസ്‌ കോടതി വിധിച്ചിട്ട്‌ ഒരു വര്‍ഷം തികയുന്ന സമയത്താണ്‌ ലോകാരോഗ്യ സംഘടനയുടെ പള്‍സ്‌ പോളിയോ ഇമ്മ്യൂണൈസേഷന്‍ ഇന്ത്യയിലെ മറ്റൊരു സ്റ്റേജ്‌ രണ്ടായിരത്തി ആറ്‌ മേയ്‌ ഇരുപത്തൊന്നിനു പൂര്‍ത്തിയാക്കുന്നെന്ന വാര്‍ത്ത കാണാനിടയായത്‌.

പള്‍സ്‌ പോളിയോ ഇമ്മ്യൂണൈസേഷന്‍ എന്തുകൊണ്ട്‌ പഠനവിധേയമാക്കേണ്ടതുണ്ട്‌?
മുന്നൂറു കോടി ഡോളര്‍ ചിലവില്‍ ഇരുപതു കോടി കുട്ടികള്‍ക്ക്‌ ഓറല്‍ പോളിയോ വാക്സിന്‍ നല്‍കി ലോകത്തെ മൂന്നുവര്‍ഷം കൊണ്ട്‌ പോളിയോ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയെട്ടില്‍ ലോകാരോഗ്യ സംഘടന പള്‍സ്‌ പോളിയോ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാമിനു തുടക്കം കുറിച്ചു. രണ്ടായിരത്തിയാറിലും ഈ പ്രോജക്റ്റിനു അറുതിയായില്ല എന്നത്‌ പദ്ധതി നടത്തിപ്പില്‍ പൊതുവിലുള്ള കെടുകാര്യസ്ഥത എന്നോ ഇത്ര വലിയ ഒരു സംരംഭമാകയാല്‍ സ്വാഭാവികമായി വരുന്ന കുഴപ്പങ്ങളാണെന്നോ എഴുതി തള്ളാനാവുന്നില്ല. രണ്ടായിരത്തി ഒന്നാമാണ്ടോടെ പോളിയോ ലോകത്തു നിന്നും തുടച്ചു മാറ്റുമെന്ന് അവകാശപ്പെട്ട ലോകാരോഗ്യ സംഘടനയുടെ വക്താവ്‌ ഡോക്ടര്‍ ഡേവിഡ്‌ ഹെയ്മന്‍ രണ്ടായിരത്തി നാലില്‍ പറഞ്ഞത്‌ " പോളിയോ എന്ന മാരകരോഗം അടുത്തകാലത്തുണ്ടായതില്‍ എറ്റവും വന്‍ തോതില്‍ ഇപ്പോള്‍ വര്‍ദ്ധിക്കുന്നു. ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഇമ്മ്യൂണൈസേഷനില്‍ കാണിക്കുന്ന അലംഭാവം ആകും കാരണം" എന്നാണ്‌ [1] .ഇതിനാല്‍ പള്‍സ്‌ പോളിയോ എന്ന പ്രോജക്റ്റ്‌ ഫലപ്രദമായ ഒരു പരിപാടിയാണോ എന്ന ചോദ്യം ഉന്നയിക്കേണ്ടി വരുന്നു.
“പ്രതിരോധ കുത്തിവയ്പ്പുകള്‍- നൂറുവര്‍ഷത്തെ ഗവേഷണം” എന്ന തന്റെ പുസ്തകത്തിന്റെ ബ്രോഷറില്‍ (എനിക്ക്‌ ഈ പുസ്തകം ഇനിയും വായിക്കാനായിട്ടില്ല)ആസ്ത്രേലിയയിലെ ശാസ്ത്ര-ഗവേഷണ വിഭാഗം മേധാവിയായിരുന്ന ഡോ. ഷീബ്‌നര്‍ [2] പറയുന്നു " പോളിയോ ഒരിക്കലും തനിയേ പൊട്ടിപ്പുറപ്പെടുന്നില്ല, മനുഷ്യന്‍ പലതരം വാക്സിനേഷനുകളും മറ്റും കൊണ്ട്‌ അതിനെ പ്രകോപിച്ച്‌ ഉയിര്‍ത്തുമ്പോള്‍ മാത്രം അതുണ്ടാവുന്നു.” ഗവേഷകരുടെ ഇത്തരം അഭിപ്രായങ്ങള്‍ പള്‍സ്‌ പോളിയോ പരിപാടിയുടെ ആവശ്യകതയെപ്പറ്റി ചിന്തിക്കാന്‍ പ്രചോദനം ആകുന്നു.
രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും കൊടുക്കുന്ന മരുന്നിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ചോ അത്യാഹിതമുണ്ടാകാനുള്ള സാദ്ധ്യതയെക്കുറിച്ചോ സര്‍ക്കാര്‍ പ്രചരണങ്ങളില്‍ ഒന്നും കാണാനാവാത്തത്‌ ഈ പദ്ധതിക്ക്‌ ആവശ്യമായ സുതാര്യത നിലവിലുണ്ടോ എന്നും അന്വേഷിക്കുന്നതിനു പ്രേരിപ്പിക്കുന്നു.

എന്താണ്‌ പോളിയോ?
Photobucket - Video and Image Hosting
പോളിയോമിയെലിറ്റിസ്‌ (ചുരുക്കത്തില്‍ പോളിയോ ) എന്ന പിള്ളവാതം (infantile paralysis) പോളിയോവൈറസ്‌ എന്ന തരം RNA വൈറസിനാല്‍ ഉണ്ടാകുന്നു. ഈ സൂക്ഷ്മാണു മനുഷ്യനിലെ ഏ റ്റൈപ്പ്‌ മഞ്ഞപ്പിത്തത്തിനും കന്നുകാലികളിലെ കുളമ്പു ദീനത്തിനും കോഴിവസന്തക്കും കാരണമാകുന്ന പിക്കോണാവിരിഡേ കുലത്തില്‍ പ്പെട്ടവയാകയാല്‍ പോളിയോ രോഗദാതാവിന്റെ മലത്തില്‍ നിന്നും രോഗം ബാധിക്കുന്നയാളിന്റെ വായിലേക്ക്‌ കടന്നെത്തുന്ന തരം പകര്‍ച്ചവ്യാധിയാണ്‌

വിസര്‍ജ്ജ്യങ്ങളും മാലിന്യങ്ങളും കുടിവെള്ളത്തില്‍ കലരുമ്പോഴും, അതിനെക്കാളുപരി കീടനാശിനികളാലും മറ്റും പരിസരം വിഷലിപ്തമാകുമ്പോഴും പോളിയോ പൊട്ടിപ്പുറപ്പെടുന്നെന്നാണ്‌ കാണാന്‍ കഴിയുന്നത്‌. എന്നാല്‍ വസൂരി, പ്ലേഗ്‌ എന്നിവപോലെ വന്‍തോതിലോ മുഖ്യമായൊരു മരണകാരിയായോ പോളിയോ ഒരുകാലത്തും മനുഷ്യന്റെ നിലനില്‍പ്പിനു നേരേ ഭീഷണി ഉയര്‍ത്തിയിട്ടില്ല വായിലൂടെ കടന്ന് കുടലിനേയും രക്തത്തിലെ R N A യെയും ബാധിക്കുന്ന പോളിയോവൈറസ്‌, അവിടെനിന്നും നാഡീവ്യൂഹത്തെ തളര്‍ത്തുകയും അതുവഴി പേശികളുടെ ശേഷി ഇല്ലാതാക്കുകയും ചെയ്യുന്നു. പലരിലും ഈ തളര്‍ച്ച പല തോതില്‍ ബാധിക്കുന്നു. ഹൃദയത്തെയോ ശ്വാസകോശത്തെയോ പേശീനാശം ബാധിച്ചാല്‍ രോഗി മരിക്കുന്നു. മൂന്നു തരം പോളിയോവൈറസുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്‌.

പോളിയോ ചരിത്രമുണ്ടായ കാലത്തേയുണ്ടായിരുന്നുവെന്ന് ഗുഹാചിത്രങ്ങളുടെയും മറ്റും അടിസ്ഥാനത്തില്‍ പൊതുവേ വിശ്വസിക്കപ്പെടുന്നെങ്കിലും പതിനെട്ടാം നൂറ്റാണ്ടിന്റെ ഒടുവില്‍ മാത്രമാണ്‌ ഇതൊരു പരക്കെ പ്രത്യക്ഷമാകുന്ന അസുഖമായി നിരീക്ഷിക്കപ്പെടാന്‍ തുടങ്ങിയത്‌. ലോകത്തെല്ലായിടത്തും ഡി ഡി റ്റി ഉപയോഗത്തിനു ആനുപാതികമായി പോളിയോ പടരുന്നത്‌ കൂടുകയും കുറയുകയും ചെയ്തിട്ടുണ്ടെന്നത്‌ കോശങ്ങള്‍ക്ക്‌ ഡി ഡി റ്റി സംഭരിക്കാനുള്ള കഴിവുമായി ചേര്‍ത്ത്‌ പലതരം ഗവേഷണങ്ങള്‍ നടന്നുവന്നെങ്കിലും ഡി ഡി റ്റി നിരോധിച്ചതിനെ തുടര്‍ന്ന് അതിനു പ്രസക്തി നഷ്ടമാവുകയാണുണ്ടായത്‌.(അമേരിക്കയിലെ ഡി ഡി റ്റി ഉപയോഗവും പോളിയോ പൊട്ടിപ്പുറപ്പെടലും കൃത്യമായ അനുപാതത്തിലാണെന്ന് പലരും കണക്കുകള്‍ നിരത്തി സമര്‍ത്ഥിക്കുന്നു.)

ചികിത്സയും പ്രതിരോധവും
പോളിയോയും മറ്റു വൈറസ്‌ ബാധകളെപ്പോലെ ചികിത്സിച്ചു മാറ്റാന്‍ ഇന്നത്തെ വൈദ്യശാസ്ത്രത്തിനു കഴിവില്ല. എന്നാല്‍ ഒരിക്കല്‍ പോളിയോവൈറസിനെ നേരിടേണ്ടിവരുന്ന ശരീരം ആയുസ്സോളം നീളുന്ന പ്രതിരോധശേഷി നേടുമെന്ന തിരിച്ചറിവ്‌ പോളിയോയെ തടുക്കാനുള്ള ശ്രമം വാക്സിന്‍ കണ്ടെത്താനുള്ള അന്വേഷണം മാത്രമായി ചുരുക്കി.

ആയിരത്തി തൊള്ളായിരത്തി അന്‍പത്തഞ്ച്‌ മദ്ധ്യത്തോടെ ഡോ. സാള്‍ക്ക്‌ എന്ന അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ മൃതരൂപിയായ വൈറസുകളെ കുത്തി വച്ച്‌ പോളിയോയെ ചെറുക്കുന്ന സാള്‍ക്ക്‌ വാക്സിന്‍ കണ്ടെത്തി. ലോകരക്ഷകന്‍ അവതരിച്ചെന്ന മട്ടില്‍ പള്ളികള്‍ കൂട്ടമണിയടിച്ചും ആളുകള്‍ കൂട്ടത്തോടെ പ്രാര്‍ത്ഥിച്ചും അതുവരെ ആഘോഷിച്ചിട്ടില്ലാത്ത വിധത്തിലുള്ള കോലാഹലങ്ങളോടെ സാള്‍ക്‌ വാക്സിനെ സ്വീകരിച്ചു. തുടര്‍ന്ന് അമേരിക്ക മുഴുവന്‍ പോളിയോ വാക്സിനേഷന്‍ നടത്താന്‍ തുടങ്ങി. എന്നാല്‍ അന്‍പത്തിരണ്ടില്‍ അനിയന്ത്രിതമായി പൊട്ടിപ്പുറപ്പെട്ട പോളിയോ പകര്‍ച്ചവ്യാധി ഏതാണ്ട്‌ ഒടുങ്ങുന്നതിന്റെ അവസാന ഘട്ടത്തിലാണ്‌ സാള്‍ക്ക്‌ മരുന്ന് ഇറങ്ങുന്നതെന്ന കാര്യം പലപ്പോഴും മറികടന്ന് 52-ലെ കണക്കില്‍ നിന്നും 60 -ലെ കണക്കിലേക്കുള്ള കുറവ്‌ പോളിയോ വാക്സിനേഷന്റെ ഫലമായിട്ടാണ്‌ വ്യാഖ്യാനിച്ചു കാണുന്നത്‌. ഈ പദ്ധതിക്കു മദ്ധ്യേ കട്ടര്‍ ലാബറട്ടറിയില്‍ ജൈവരൂപത്തിലുള്ള പോളിയോ വൈറസ്‌ കയ്യബദ്ധം മൂലം വാക്സിനില്‍ കടന്ന് പതിനായിരക്കണക്കിന്‌ ആളുകളെ (പലയിടത്ത്‌ കണക്കുകളില്‍ നാല്‍പ്പതിനായിരം മുതല്‍ രണ്ടു ലക്ഷം പേര്‍ വരെ കട്ടര്‍ അത്യാഹിതത്താല്‍ അണുബാധിതരായെന്ന് കാണുന്നു) രോഗബാധിതരാക്കി ലോകത്തിലെ ഏറ്റവും വലിയ ചികിത്സാ ദുരന്തങ്ങളില്‍ ഒന്നായി അമേരിക്കന്‍ പോളിയോ നിര്‍മാര്‍ജ്ജന പദ്ധതിയെ മാറ്റുകയും ചെയ്തു.

നൂറ്റാണ്ടുകള്‍ക്കു മുന്നേ ഡോ. ജെന്നര്‍ വസൂരി നിര്‍മ്മര്‍ജ്ജനത്തിനായി കണ്ടുപിടിച്ച ഗോവസൂരി പ്രയോഗത്തിന്റെ അതേ തത്വം പിന്തുടര്‍ന്ന സാള്‍ക്കിന്റെ തന്ത്രത്തില്‍ നിന്നും വത്യസ്തമായി ക്ഷീണിത ജൈവ രൂപിയായ പോളിയോ വൈറസിനെ തുള്ളിമരുന്നാക്കി കൊടുത്ത്‌ പ്രതിരോധ ശേഷി നേടിക്കൊടുക്കുന്ന പുതിയ രീതി ആയിരത്തി തൊള്ളായിരത്തി അറുപതില്‍ ഡോ. ആല്‍ബര്‍ട്ട്‌ സാബിന്‍, കണ്ടുപിടിച്ചതിനെ തുടര്‍ന്ന് വന്‍ തോതിലുള്ള പ്രതിരോധ നടപടികള്‍ ലോകമെങ്ങും തുടങ്ങി. രസകരമായ കാര്യം സാള്‍ക്ക്‌ സാബിന്റെ കണ്ടുപിടിത്തത്തേയും സാബിന്‍ മറിച്ചും ഒരിക്കലും അംഗീകരിച്ചില്ല എന്നതാണ്‌. ഇരുവരും പരസ്പരം "അടുക്കള ശാസ്ത്രജ്ഞന്‍, സ്വന്തമായി ഐഡിയ കൂടി ഇല്ലാത്തയാള്‍" എന്നൊക്കെ വിശേഷിപ്പിച്ച്‌ പ്രസ്താവന ഇറക്കുക പതിവായിരുന്നു.

വാക്സിന്‍ജന്യ പോളിയോ
ഇന്ന് അമേരിക്കയില്‍ വൈല്‍ഡ്‌ പോളിയോ കഴിഞ്ഞ പതിനേഴു വര്‍ഷത്തിനുള്ളില്‍ കണ്ടെത്തിയിട്ടില്ല, എന്നാല്‍ വാക്സിനാന്‍ സംജാതമാവുന്ന പോളിയോ ഉണ്ടുതാനും. രണ്ടര മില്ല്യണില്‍ ഒരാളെന്ന തോതില്‍ ആളുകള്‍ മാത്രമേ മരുന്നിനാലെ പോളിയോ പിടിപ്പെട്ട്‌ തളര്‍ന്നു വീഴുന്നുള്ളു എന്നാണ്‌ ഓറല്‍ വാക്സിന്‍ നിര്‍മ്മാതാക്കളുടെ വാദം. എന്നാല്‍ ആരോഗ്യ സംഘടനകള്‍ പ്രസിദ്ധപ്പെടുത്തുന്ന കണക്കുകളില്‍ എല്ലാം പ്രതിരോധമരുന്നിലൂടെയല്ലാതെ സംജാതമാവുന്ന "വന്യ" പോളിയോ മാത്രമേ രേഖപ്പെടുത്താറുള്ളു എന്നത്‌ പഠനങ്ങള്‍ ദുഷ്കരമാക്കുന്നു .

വാക്സിന്‍ നിര്‍മ്മാണവും പുതിയ രോഗനങ്ങളുടെ ജനനവും
ലോകത്തിലെ ഒട്ടുമിക്ക കുട്ടികള്‍ക്കും പോളിയോ പ്രതിരോധ മരുന്നു കൊടുക്കുന്നതിനാല്‍ വളരെ വലിയ തോതില്‍ പോളിയോ വൈറസുകളെ വളര്‍ത്തേണ്ടതുണ്ട്‌. ഡോ. സാള്‍ക്കും ഡോ. സാബിനും റീസസ്‌ കുരങ്ങുകളൂടെ വൃക്ക ഉപയോഗിച്ചായിരുന്നു വാക്സിന്‍ നിര്‍മ്മാണത്തിനുള്ള വൈറസുകളെ കൃഷി ചെയ്തിരുന്നത്‌. ക്യാന്‍സറിനു ഹേതുവാകുന്ന സിമിയന്‍ വൈറസ്‌ 40 എന്ന ഭയാനകമാം വിധം അപകടകാരിയായ കുരങ്ങു വൈറസ്‌ പോളിയോ വാക്സിന്‍ വഴി മനുഷ്യനിലേക്കും പടര്‍ന്നു കയറാന്‍ പോളിയോ വാക്സിന്‍ അങ്ങനെ ഹേതുവായെന്ന കണ്ടെത്തല്‍ 1997 ജനുവരി 27നു FDA വിളിച്ചു ചേര്‍ത്ത 30 ശാസ്ത്രജ്ഞന്മാരുടെ യോഗം വഴി അമേരിക്ക ഔദ്യോഗികമായി അംഗീകരിച്ചു. [3] പോളിയോ വാക്സിന്‍ സിമിയന്‍ 40-നു കാരണമായെന്ന് അംഗീകരിക്കപ്പെട്ടതിനെതുടര്‍ന്ന് എയിഡ്‌സിനു ഹേതുവാകുന്ന എച്ച്‌ ഐ വി യും ഇങ്ങനെ സൃഷ്ടമായതാണെന്നും അല്ലെന്നും പലതരം വാദങ്ങളും ഉയര്‍ന്നു വന്നിട്ടുണ്ട്‌.

പോളിയോ ഇന്ത്യയില്‍ എത്രമാത്രം മാരകം?
സെന്‍സസ്‌ കണക്കുകള്‍ അനുസരിച്ച്‌ ഇന്ത്യയില്‍ ആറുവയസ്സിനു താഴെയുള്ള പതിനാറുകോടി മുപ്പത്തെട്ടു ലക്ഷം ആണ്‌. ആയിരത്തിന്‌ അറുപത്തിരണ്ടു മരണം എന്ന കണക്കില്‍ ഇതു പെരുക്കിയാല്‍ ഇന്ത്യയില്‍ ശരാശരി പ്രതിവര്‍ഷം രണ്ടുകോടി തൊണ്ണൂറു ലക്ഷം കുട്ടികള്‍ ജനിക്കുന്നു, പതിനേഴു ലക്ഷത്തി തൊണ്ണൂറ്റേഴായിരം കുട്ടികള്‍ പ്രതിവര്‍ഷം മരിക്കുകയും ചെയ്യുന്നു. ജീവകാരുണ്യ സംഘടനകളുടെ കൂട്ടായ്മയായ ഇന്ത്യന്‍ എന്‍ ജി ഓ അവരുടെ വെബ്‌ പേജില്‍ കൊടുത്തിരിക്കുന്ന മരണകാരണത്തെ [4] വിഭജിച്ചാല്‍ ശരാശരി രണ്ടര ലക്ഷം കുട്ടികള്‍ ന്യുമോണിയ ബാധിച്ചും അന്‍പത്തിരണ്ടായിരം കുട്ടികള്‍ വിളര്‍ച്ച മൂലവും മുപ്പത്തിനാലായിരം കുട്ടികള്‍ റ്റെറ്റനസ്‌ രോഗത്താലെയും അന്‍പത്തിരണ്ടായിരത്തോളം അതിസാരം ബാധിച്ചും അത്രയും തന്നെ പ്രസവത്തിലും പതിനെണ്ണായിരം കുട്ടികള്‍ അവശ്യം ആഹാരമില്ലാതെയും മരിക്കുന്നു.
മാരകമായ തോതിലോ അല്ലാതെയോ പ്രതിവര്‍ഷം പോളിയോ ബാധിക്കുന്നവര്‍ രണ്ടായിരത്തില്‍ താഴെയാണ്‌. ഇന്ത്യയില്‍ കൊല്ലം തോറും മരിക്കുന്ന പതിനെട്ടു ലക്ഷത്തോളം കുട്ടികളില്‍ പട്ടിണിമരണത്തിനിരയാകുന്ന കുഞ്ഞുങ്ങളോട്‌ തട്ടിച്ചാല്‍ പോലും ഇത്‌ വളരെ ചെറിയ ഒരു സംഖ്യയാണ്‌. മുഖ്യമായ ശിശുമരണഹേതുക്കളില്‍ മിക്കതും ചികിത്സിക്കാനോ പ്രതിരോധിക്കാനോ പോളിയോയുടെയത്ര ബുദ്ധിമുട്ടോ ചെലവോ ഇല്ലയെന്നത്‌ മറ്റുരാജ്യങ്ങളുടേതിനെക്കാള്‍ വത്യസ്തമായ നമ്മുടെ ആവശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോളിയോ നിര്‍മ്മാര്‍ജ്ജന പദ്ധതിയെ പുനരവലോകനം ചെയ്യാന്‍ പ്രേരകമാകുന്നു.

പള്‍സ്‌ പോളിയോ തുടരേണ്ടതുണ്ടോ?
എല്ലാ കുട്ടികള്‍ക്കും നിരന്തരം വാക്സിന്‍ കൊടുക്കാന്‍ മാത്രം അപകടകരമായ തോതില്‍ പോളിയോ നിലവിലുണ്ടോ? പള്‍സ്‌ പോളിയോ പദ്ധതി പോളിയോ നിര്‍മ്മാര്‍ജ്ജനത്തിനു ഉപകരിക്കുന്നുണ്ടോ? ബ്രിട്ടനില്‍ ശാസ്ത്രജ്ഞര്‍ അനുമാനിച്ചതുപോലെ ഇന്ത്യയിലും വാക്സിനേഷന്‍ കൊണ്ട്‌ ഉണ്ടാകുന്ന പോളിയോ, വന്യ പോളിയോ ബാധയെക്കാള്‍ കൂടുതല്‍ ഉണ്ടോ? അമേരിക്കന്‍ കോടതി നിര്‍ദ്ദേശിച്ചതുപോലെ വാക്സിനേഷന്‍ കൊണ്ട്‌ കുട്ടിക്കുണ്ടായേക്കാവുന്ന അപകടങ്ങളെപറ്റി മാതാപിതാക്കളെ ആരോഗ്യപ്രവര്‍ത്തകര്‍ ബോധവാന്മാരാക്കുന്നുണ്ടോ? ഇഞ്ചക്ഷന്‍ വാക്സിനും തുള്ളിമരുന്നും തമ്മിലുള്ള വ്യത്യാസങ്ങളറിഞ്ഞ്‌ അവര്‍ വിവേകപൂര്‍വ്വമായ ഒരു തീരുമാനം ആണോ എടുക്കുക്കാറ്‌? ഇത്രയും ഭീമമായ തോതില്‍ വാക്സിനേഷന്‍ നടക്കുന്ന സമയത്ത്‌ കട്ടര്‍ ലാബ്‌ പോലെ ഒരു അത്യാഹിതമുണ്ടാവുകയാണെങ്കില്‍ അത്‌ ഒരു വന്‍ ദുരന്തത്തിലേക്ക്‌ നയിക്കും. മുഖ്യമായും വാക്സിന്‍ ഇന്തോനേഷ്യയില്‍ നിര്‍മ്മിച്ച്‌ ഇന്ത്യയില്‍ ഉപയോഗത്തിനു തയ്യാറാക്കുകയാണ്‌ ചെയ്യുന്നത്‌. അണുബാധയുണ്ടാകാനുള്ള സാദ്ധ്യതകള്‍ പരിശോധിക്കപ്പെടുന്നുണ്ടോ? അവ എത്രമാത്രം സുരക്ഷിതമാണ്‌? സിമിയന്‍ വൈറസ്‌ പോലെ മരണഹേതുവാകാന്‍ കെല്‍പുള്ള വൈറസുകള്‍, തുള്ളിമരുന്ന് കുട്ടികളിലേക്ക്‌ ഇപ്പോഴും പകരുന്നുണ്ടോ?വാക്സിന്‍ജന്യ പോളിയോയുടെയും മറ്റു മാരകമായ അസുഖങ്ങളുടേയും തോത്‌ ശരിയായ രീതിയില്‍ പഠിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുണ്ടോ? തുള്ളിമരുന്നിന്റെ അപകടസാദ്ധ്യത കണക്കിലെടുത്ത്‌ അമേരിക്കയും മറ്റു പല രാജ്യങ്ങളും സാള്‍ക്ക്‌ ഐ പി വി എന്ന കുത്തിവയ്പ്പു സംവിധാനത്തിലേക്ക്‌ തിരികെ പോയതുപോലെ ഇന്ത്യയും പോകേണ്ടതില്ലേ?

പള്‍സ്‌ പോളിയോ പദ്ധതിക്കു നേരേ ഉയരേണ്ട ചോദ്യങ്ങള്‍ പലതാണ്‌. സങ്കീര്‍ണ്ണമായ ഈ പ്രശ്നങ്ങള്‍ക്ക്‌ കൃത്യമായ ഉത്തരങ്ങള്‍ പലതും ആരുടേയും പക്കലില്ല താനും. ദില്ലിയിലെ മൌലാനാ ആസാദ്‌ മെഡിക്കല്‍ കോളേജിലെ ശിശുരോഗവിഭാഗത്തലവന്‍ ഡോ മിത്തല്‍ ഇന്ത്യന്‍ ജേണല്‍ ഒഫ്‌ പീഡിയാട്രിക്സില്‍ ഇങ്ങനെ എഴുതി " ഇന്ത്യയില്‍ ഓറല്‍ പോളിയോ വാക്സിന്‍ മൂലം എത്രപേര്‍ക്ക്‌ പോളിയോ ബാധിക്കുന്നുണ്ടെന്നതിനെക്കുറിച്ച്‌ ഗൌരവമായ പഠനമൊന്നും നടന്നിട്ടില്ല. നാഷണല്‍ പോളിയോ സര്‍വെയിലന്‍സ്‌ പ്രോജക്ട് കണക്കുകളില്‍ കാണുന്ന സംഖ്യകള്‍ അവിശ്വസനീയമാം വിധം കുറവാണ്‌ - മരുന്നെന്ന പേരില്‍ നിര്‍വീര്യവും ഉപയോഗശൂന്യവുമായ എന്തെങ്കിലുമല്ല കുട്ടികള്‍ക്ക്‌ കൊടുക്കുന്നതെങ്കില്‍.” [5]
-------------------------------------------------------------------------------

1. ഇന്ത്യന്‍ ജേണല്‍ ഓഫ്‌ മെഡിക്കല്‍ സയന്‍സസ്‌, വോളിയം 58, ഇഷ്യൂ 6, പേജ്‌ 266
2. http://www.whale.to/vaccines/scheibner.html
3. http://www.fda.gov/cber/minutes/sv40012797-1.htm
4. http://www.indianngos.com/issue/health/statistics/infantandchilddeaths.htm
5. ഇന്ത്യന്‍ ജേണല്‍ ഓഫ്‌ പീഡിയാട്രിക്സ് 2003 വോള്യം 70, ഇഷ്യൂ 7, പേജ്‌ 573.
[തര്‍ജ്ജനി ജൂണ്‍ 2006 ലക്കത്തില്‍ പ്രസിദ്ധീകരിച്ച എന്റെ ലേഖനം]

53 comments:

ദേവന്‍ said...

കഴിഞ്ഞ പള്‍സ്‌ പോളിയോക്കാലത്ത്‌ തര്‍ജ്ജനിയില്‍ ഞാനെഴുതിയ ലേഖനം പുന പ്രസിദ്ധീകരിച്ചതാണ്‌ ഈ പോസ്റ്റ്‌.

പള്‍സ്‌ പോളിയോ അടുത്ത ഘട്ടം അടുക്കുകയായി. മുന്‍ കാലങ്ങളിലെപ്പോലെ മാദ്ധ്യമങ്ങള്‍ പുറം തിരിഞ്ഞും അറിയുന്നവര്‍ കണ്ണടച്ചിരുട്ടാക്കിയും കാണാതെ പോകുന്ന പള്‍സ്‌ പോളിയോയുടെ ശരിതെറ്റുകളെക്കുറിച്ച്‌ ഡോ. ഹരി പി ജി ഇത്തവണ തിരുവന്തപുരം കേസരി സ്മാരക ട്രസ്റ്റ്‌ ഹാളില്‍ ജനുവരി 6 വൈകുന്നേരം 5.30 നു സെമിനാറും പ്രസ്സ്‌ കോണ്‍ഫറന്‍സും സംഘടിപ്പിക്കുന്നുണ്ട്‌.

സാമ്രാജ്യത്ത്വം, ബഹുരാഷ്ട്രം കുത്തക, ചൂഷണം എന്നൊക്കെയുള്ള വാദങ്ങള്‍ ചൂടോടെ എടുക്കുന്ന നമ്മള്‍ ബൂലോഗരില്‍ നാട്ടില്‍ ഇപ്പോള്‍ ഉള്ളവരെ ഹരിക്കു വേണ്ടി ഞാന്‍ അവിടേക്ക്‌ സ്വാഗതം ചെയ്യുന്നു.
സസ്നേഹം,
നിങളുടെ ദേവന്‍

Physel said...

ദേവരാഗം, കാലികപ്രാധാന്യ്മുള്ള ഒരു പോസ്റ്റ്. പോളിയോ നിര്‍മാര്‍ജനം, ട്രിപ്പിള്‍ വാക്സിന്‍ എന്നീ യജ്ഞങ്ങള്‍ ഏറ്റവും ആഘോഷമായി കൊണ്ടാടുന്ന കേരളത്തില്‍ 63% ത്തോളം കുഞ്ഞുങ്ങള്‍ക്ക് primary complex അഥവാ ബാല ടി.ബി. ഉണ്ട് എന്നതും ഒരു വസ്തുതയാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന മരുന്നുകളില്‍ മുന്‍ നിരയില്‍ നില്‍ക്കുന്നത് ഇതിനുള്ള ഒരു പ്രത്യേക റ്റാബ്ല്‌ലെറ്റുമാണ്. ഇതൊക്കെ പരസ്പരപൂരകങ്ങളാണ്, അതിന് അറിഞ്ഞോ അറിയാതെയോ കേരളത്തിലെ വൈദ്യശാസ്ത്രസമൂഹം കൂട്ടു നില്‍ക്കുന്നു എന്നെല്ലാം പ്രതിപാദിക്കുന്ന ഒരു ലേഖനം (ഡോ. ഇക്ബാല്‍?) എവിടെയോ വായിച്ചതോര്‍മ്മ വരുന്നു. പിന്നെ പോളിയോ നിവാരണ മഹായഞ്ജത്തിനു ദിവസങ്ങള്‍ക്കു മുന്നേ കോഴിക്കോട് ബസ്റ്റാന്റില്‍ അട്ടിയട്ടിയായിട്ടിരിക്കുന്ന തുള്ളിമരുന്നിന്റെ പെട്ടികള്‍ - അതും നല്ല പൊരിവെയിലത്ത്!- കണ്ടതോടെ എന്റെ കുട്ടികള്‍ക്ക് അതു വേണ്ട എന്നു ഞാന്‍ തീരുമാനിച്ചു. (എന്റെ രണ്ടു കുട്ടികള്‍ക്കും പോളിയൊ എന്നല്ല ഒരു പ്രതിരോധ മരുന്നും കൊടുത്തിട്ടില്ല. പകരം രണ്ട് വയസ്സുവരെ മുലപ്പാല്‍ കൊടുത്തു. ദൈവം സഹായിച്ച് ഇന്നുവരെ ഇപ്പറഞ്ഞ യാതൊരു അസുഖവും അവര്‍ക്ക് വന്നിട്ടില്ല)

ദേവന്‍ said...

ഫൈസലേ,
ഇന്തോനേഷ്യയില്‍ മാസ്സ് പ്രൊഡക്ഷന്‍ നടത്തി വൃത്തികെട്ട രീതിയില്‍ സൂക്ഷിച്ച് നമുക്ക് വിറ്റ് (പരിഷ്കൃത രാജ്യങ്ങളൊക്കെ ഐ പ്പി വിയിലേക്ക് തിരിച്ചു പോയ സാഹചര്യത്തില്‍ ഇനി കോരന്റെ കുമ്പിളല്ലേ കയ്യിട്ടു വാരാനുള്ളു )അറ്റാദായം ഏതോകരങ്ങളിലേക്ക് പോകുന്ന ഈ ഓറല്‍ പോളിയോ വാക്സിന്‍ മൂ‍ന്നിനു പകരം ആറുകൊല്ലമായിട്ടും പള്‍സ് തീരാതെ അനന്തമായി തുടരുന്നു. ഓരോ സ്റ്റേജ് വരുമ്പോഴും കട്ടര്‍ ലാബ് ആക്സിഡന്റ് പോലെ ഒന്നും സംഭവിക്കരുതേയെന്ന് ദൈവത്തോ‍ട് പ്രാര്‍ത്ഥിക്കുകയല്ലാത്തെ എന്തു ചെയ്യാന്‍ . അങ്ങനെ ഒരത്യാഹിതം പള്‍സ് പോളിയോക്കിടയില്‍ സംഭവിച്ചാല്‍ ഒരു ന്യൂക്ലിയര്‍ ഡിസാസ്റ്റര്‍ പോലെ ഭീകരമായിപ്പോകും ഫലം.

കഴിഞ്ഞ തവണ നമ്മള്‍ പള്‍സുമ്പോള്‍ ഡോ. ഹരി എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എതിര്‍ക്കുമെന്ന് ഭയന്ന് പോലീസ് കരുതല്‍ തടങ്കലിലാ‍ക്കിയെന്നാണ് പറഞ്ഞറിവ്. വാര്‍ത്ത നമ്മളാരും അറിഞ്ഞില്ല, ആ ദിവസം പത്രങ്ങളൊക്കെ ഐസ് ക്രീം പാര്‍ലര്‍ കേസില് റജീന മൊഴി മാറ്റുമോ എന്ന ആശങ്കയാല്‍ ബാക്കിയൊന്നുമ്ം ശ്രദ്ധിച്ചില്ല!

ഡോ. ഹരി നടത്തുന്ന സെമിനാറിനെക്കുറിച്ച് ഡോ. ഇക്ബാലിനെഴുതുന്നുണ്ട്. തികച്ചും അപ്രസക്തമായ ഈ കുഞ്ഞുബ്ലോഗ് അടക്കം എല്ലാം ശ്രദ്ധാപൂര്‍വ്വം കണ്ടെത്തി വിലയിരുത്താന്‍ മാത്രം ആരോഗ്യരംഗത്തെ ഗൌരവമായി കാണുന്ന അദ്ദേഹത്തിന് തീര്‍ച്ചയായും താല്‍പ്പര്യമുണ്ടാവും സെമിനാറില്‍ താല്‍പ്പര്ര്യമുണ്ടാവും.

അനംഗാരി said...

ഈ പോളിയോ വാക്സിനേഷനുമായി ബന്ധപ്പെട്ട് എന്തൊ ചീഞ്ഞ് നാറിയതായി എവിടെയോ വായിച്ചതായി ഓര്‍മ്മ.ആരോഗ്യരംഗമല്ലേ...ചീഞ്ഞില്ലെങ്കിലേ അല്‍ഭുതപ്പെടേണ്ടൂ.

ഈ കൃതി ഗംഭീരമായിട്ടുണ്ട്.

Anonymous said...

We are again forced to go for one more round of polio vaccination to
our kids. Do we really need this? Let us look at some of the facts:

There is no proof that oral polio vaccine is effective. WHO has
reports stating that this vaccine is not effective.
Polio is spread because of unhigenic environment.
Central Advisory Committe has recommended in 1988 to stop polio
vaacination due to its ineffectiveness. But it is still continued.
The vaccination has side effects and it can also trigger polio. It is
also a suspected cause behind cancer.
It is beleived that AIDS and Mad Cow Disease has spread to humans
through polio vaccination.
US, UK, France, Germany, Sweeden and Israel has stopped this vaccine
usage in their countries.

Think!
Do We Need Polio Vaaccine?

Medical Seminar and Press Conference at Kesari Smaraka Trust Hall,
Thiruvananthapuram
Date: 6th, Jan 2007 at 5.30PM


NOTE: Please forward this mail to your friends and relatives.

Regards,
Dr. Hari P G,
Kaniyampata p.o
Wayanad

Phone: 04936285865

സദ്ദാം വധത്തക്കുറിച്ച്, അരാഷ്ട്രീയത്തെക്കുറിച്ച്, ദളിതനെക്കുറിച്ച്... അങ്ങനെ എടുത്താല്‍ പൊങ്ങാത്ത വിഷയങ്ങളിലൊക്കെ ബൂലോഗര്‍ക്ക് നൂറ് നാവാണ്. വാചകമടിക്കാനെങ്കിലും പള്‍സ് പോളിയോ പ്രശ്നത്തില്‍ ആരെയും കാണാന്‍ പോലുമില്ല. തിരുവനന്തപുരത്ത് നടക്കുന്ന പ്രതിഷേധ പ്രവര്‍ത്തനങ്ങളും പ്രസ് കോണ്‍ഫറന്‍സും ആരും അറിഞ്ഞ മട്ടില്ല. ആകെ മൊത്തം 3 കമന്റ്...

പ്രതികരണ ശേഷിമൂലം ഉറക്കം വരാത്ത ബൂലോഗര്‍ എവിടെ? എവിടെ ഇവിടുത്തെ ഉത്തരം താങ്ങികളൊക്കെ?

Rasheed Chalil said...

ദേവേട്ടാ വളരെ വിജ്ഞാനപ്രദമായ ലേഖനം... തീര്‍ച്ചായായും എല്ലാവരും മനസ്സിലാക്കിയിരിക്കേണ്ട കാര്യങ്ങള്‍...

നാട്ടില്‍ ചെന്നപ്പോള്‍ കഴിഞ്ഞ പ്രാവശ്യം തുള്ളിമരുന്ന് കൊടുക്കാന്‍ ചെല്ലാത്ത കുട്ടികളുള്ള വീട്ടിലേക്ക് അവര്‍ മരുന്നുമായി വന്ന വിവരവും കേട്ടു.ഫൈസല്‍ പറഞ്ഞപോലെ ഞാനും തുള്ളിമരുന്ന് കൊടുക്കരുത് എന്ന് പറഞ്ഞിരുന്നു.
പക്ഷേ സാധാരണക്കാര്‍ ഇപ്പോഴും കണ്‍ഫ്യൂഷനില്‍ ആണ്. ഏതാണ് ശരി എന്നറിയാനാവത്ത അവസ്ഥ.

പുള്ളി said...

ദേവേട്ടാ ലേഖനം ഇപ്പോഴാണ്‌ കണ്ടത്. 'പുതിയ' അറിവുകള്‍ക്ക് നന്ദി. ബൂലോഗത്തെ മാധ്യമപ്രവര്‍ത്തകരെങ്കിലും ഇതൊന്നു കണ്ടിരുന്നെങ്കില്‍. ശരിയോ തെറ്റോ എന്ന് നിശ്ചയിക്കാനല്ല ഇങിനെയും ഒരു കാര്യമുണ്ട് എന്നു നാലാള്‍ അറിയാനെങ്കിലും...

ദേവന്‍ said...

ഒരനോണി വന്ന് ബൂലോകര്‍ക്കായി ഡോ. ഹരിയുടെ സന്ദേശവും കൂട്ടത്തിലൊരാഹ്വാനവും ഇട്ടിട്ടുണ്ട്‌. അനോണിമസ്‌ പോസ്റ്റുകള്‍ പിന്മൊഴിയില്‍ ബ്ലോക്കിയിരിക്കുന്നതിനാല്‍ ഞാന്‍ അത്‌ റീപ്പോസ്റ്റ്‌ ചെയ്യുന്നു

--------------
We are again forced to go for one more round of polio vaccination to
our kids. Do we really need this? Let us look at some of the facts:

There is no proof that oral polio vaccine is effective. WHO has
reports stating that this vaccine is not effective.
Polio is spread because of unhigenic environment.
Central Advisory Committe has recommended in 1988 to stop polio
vaacination due to its ineffectiveness. But it is still continued.
The vaccination has side effects and it can also trigger polio. It is
also a suspected cause behind cancer.
It is beleived that AIDS and Mad Cow Disease has spread to humans
through polio vaccination.
US, UK, France, Germany, Sweeden and Israel has stopped this vaccine
usage in their countries.

Think!
Do We Need Polio Vaaccine?

Medical Seminar and Press Conference at Kesari Smaraka Trust Hall,
Thiruvananthapuram
Date: 6th, Jan 2007 at 5.30PM

NOTE: Please forward this mail to your friends and relatives.

Regards,
Dr. Hari P G,
Kaniyampata p.o
Wayanad

Phone: 04936285865

സദ്ദാം വധത്തക്കുറിച്ച്, അരാഷ്ട്രീയത്തെക്കുറിച്ച്, ദളിതനെക്കുറിച്ച്... അങ്ങനെ എടുത്താല്‍ പൊങ്ങാത്ത വിഷയങ്ങളിലൊക്കെ ബൂലോഗര്‍ക്ക് നൂറ് നാവാണ്. വാചകമടിക്കാനെങ്കിലും പള്‍സ് പോളിയോ പ്രശ്നത്തില്‍ ആരെയും കാണാന്‍ പോലുമില്ല. തിരുവനന്തപുരത്ത് നടക്കുന്ന പ്രതിഷേധ പ്രവര്‍ത്തനങ്ങളും പ്രസ് കോണ്‍ഫറന്‍സും ആരും അറിഞ്ഞ മട്ടില്ല. ആകെ മൊത്തം 3 കമന്റ്...

പ്രതികരണ ശേഷിമൂലം ഉറക്കം വരാത്ത ബൂലോഗര്‍ എവിടെ? എവിടെ ഇവിടുത്തെ ഉത്തരം താങ്ങികളൊക്കെ?

കുറുമാന്‍ said...

ദേവേട്ടാ, വളരെ പ്രാധാന്യമുള്ള, നല്ല ലേഖനം. ഓരോ കുഞ്ഞിന്റേയും മാതാ പിതാക്കള്‍ വായിച്ചിരിക്കേണ്ട ലേഖനം.

ഈ പോളിയോ പരിപാടി ഇവിടെ യു എ യിലും ഉണ്ട് അഥവാ നിര്‍ബന്ധമാണ്.

ഈ ലേഖനം ബൂലോകത്തുമാത്രമായൊതുക്കേണ്ടതല്ല.

ബൂലോകരെ, ഉണരൂ, ശക്തമായി പ്രതികരിക്കൂ. ഷാജുദ്ദീനെ, മറ്റു മാധ്യമ പ്രവര്‍ത്തകരേ, നിങ്ങള്‍ കേള്‍ക്കുന്നില്ലേ???

സു | Su said...

വെറും വാചകമടി മതിയെങ്കില്‍ ഞാന്‍ റെഡി. ;)

ഈ ലേഖനത്തില്‍ വായിച്ച് മനസ്സിലാക്കിയതൊക്കെയേ എനിക്കറിയൂ. പോളിയോ തുള്ളിമരുന്ന് കൊടുക്കണം എന്ന് ടി.വിയില്‍ കാണുന്ന പരസ്യവും കാണാറുണ്ട്. കുട്ടികള്‍ക്ക് മരുന്ന് കൊടുക്കുകയാണെങ്കില്‍, പോളിയോ വരില്ല എന്നാണെങ്കില്‍ അത് നല്ലതാണ് എന്ന് എന്റെ അഭിപ്രായം. ഇനി അത് കൊടുത്ത്, മാരകമായ വല്ല രോഗങ്ങളും, പിടിപെടാന്‍ കാരണം ആവുകയാണെങ്കില്‍ അത് പാടില്ല എന്ന അഭിപ്രായം. ഇതൊക്കെ വിശദമായി അറിയുന്നവര്‍ക്കേ വിശദമായ അഭിപ്രായം പറയാന്‍ കഴിയൂ. പോളിയോ കാരണം തളര്‍ന്ന കാലും വെച്ച്, ദേഹവും വെച്ച് ജീവിക്കുന്നവരെ കാണുമ്പോള്‍ വിഷമം തോന്നാറുണ്ട്. ഈ തുള്ളിമരുന്ന് കൊടുത്തിട്ട്, പോളിയോ രോഗം ഇല്ലാതാകുന്നെങ്കില്‍ നല്ലത്. ലേഖനത്തില്‍ പറഞ്ഞതുപോലെ, ഇതു കാരണം വല്ല അത്യാഹിതവും ഉണ്ടാവുകയാണെങ്കില്‍, അതിനെ ക്ഷണിച്ച് വരുത്തേണ്ടതില്ലല്ലോ.

പിന്നെ, സദ്ദാമിനെപ്പറ്റി, പ്രസംഗിച്ച് ആളാവാന്‍, പത്രങ്ങളൊക്കെ വായിച്ച് ടി വിയും കണ്ടിരുന്നാല്‍ മതി. അതില്‍പ്പറയുന്നതല്ലാതെ ഒന്നും വേറെ കിട്ടില്ലല്ലോ. പക്ഷെ പോളിയോയെ പറ്റി ശരിക്കും അറിഞ്ഞുപറയണമെങ്കില്‍, നല്ല അറിവും, അതിനോടൊപ്പം, വസ്തുതകള്‍ കണ്ടെത്തി, അറിവുള്ളവരോട് ചോദിച്ചറിഞ്ഞ് ഒക്കെ പഠിച്ച് പങ്കുവെക്കണം.

ഇതിനൊക്കെ ആര്‍ക്കാ സമയം ദേവാ? ;)

Radheyan said...

ദേവേട്ടാ, നല്ല ലേഖനം.പക്ഷെ ഫൈസല്‍ ചെയ്ത പോലെ ചെയ്യാനുള്ള (കുഞ്ഞിന് വാക്സിനേഷന്‍ കൊടുക്കാതിരിക്കാനുള്ള) ധൈര്യം എനിക്ക് ഉണ്ടായെങ്കില്‍ എന്ന് ആശിച്ച് പോകുന്നു.

അതുല്യ said...

ദേവാ, അപ്പൂന്റെ പോളിയോ ഒക്കെ മുറയ്ക്‌ കൊടുത്തിട്ടുണ്ട്‌. അതൊക്കെ ആര്‍മി ഹോസ്പിറ്റലില്‍ ആയത്‌ കൊണ്ട്‌ ഒക്കേനും ഫുള്‍ പ്രൂഫാണെന്ന് ഒരു തോന്നലുണ്ടായിരുന്നു. പിന്നെ പിന്നെ തമാശയ്ക്‌ ഞങ്ങളോക്കെ പറയുമായിരുന്നു, തുള്ളി മരുന്നില്‍ മരുന്നില്ല, വെറും സ്റ്റെറിലൈസ്ഡ്‌ വെള്ളം മാത്രം എന്ന്.

പക്ഷെ തുള്ളി മരുന്നിന്റെ സുതാര്യത എങ്ങനെ എത്രത്തോളം കാര്യക്ഷമമാക്കാന്‍ പറ്റും എന്നത്‌ ഒരു ചോദ്യം തന്നെ. ഉള്‍നാടുകളിലും, ഊരായാ ഊരുകളിലേ പ്രാഥമീക ആരോഗ്യ കേന്ദ്രങ്ങളിലോക്കെയും, തുള്ളി മരുന്ന് പള്ളീലേ കഞ്ഞി വീഴ്ത്ത്‌ പോലെ നടക്കുന്നുണ്ട്‌. അതിന്റെ പിടിപ്പു കേടിന്റെ തെളിവാണു, യു.പി യിലേ കുറെ അമ്മമ്മാര്‍ക്ക്‌ ഉണ്ടായത്‌, തുള്ളി മരുന്ന് കൊടുത്ത്‌ തിരിച്ച്‌ വന്ന് പാലു കൊടുക്കാന്‍ കുഞ്ഞിനെ തോളില്‍ നിന്ന് എടുത്തപ്പോള്‍ മരിച്ച കുഞ്ഞുങ്ങളെ കണ്ടവര്‍.

കുറേ പദ്ധതികള്‍ക്ക്‌ പേരിടുമ്പോഴും, പ്രഘ്യാപിയ്കുമ്പോഴും ഒക്കെ ഇത്‌ എത്രമാത്രം കുറ്റമറ്റതാകുന്നു എന്ന് ആര്‍ക്കെങ്കിലും മോണിറ്റര്‍ ചെയ്യാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ആശിയ്കുന്നു. ഇത്‌ പോലെ തന്നെയാണു നമ്മടെ മിക്ക ഡിസ്റ്റ്രിക്റ്റ്‌ ആസ്പ്ത്രികളീലും, മറ്റ്‌ ഗവ: ആസ്പത്രികളിലും ഒക്കെ കോടിക്കണക്കിനും വിലയുള്ള മെഡിക്കല്‍ മിഷിനറികള്‍ വാങ്ങി കൂട്ടി, അതിന്റെ ഒക്കെ കെട്ട്‌ പോലും പൊട്ടിയ്കാതെ, മഴയത്ത്‌ തുരുമ്പ്‌ എടുത്ത്‌ പോകുന്ന ഒരു റിപ്പോര്‍ട്ട്‌ പണ്ട്‌ ഒരു പത്രത്തില്‍ വന്നിരുന്നു. കൊടുക്കുന്നവര്‍ക്കും, വാങ്ങുന്നവര്‍ക്കും, ഇടനിലക്കാര്‍ക്കും ഒക്കെ ആവശ്യത്തിനും കിമ്പളവും ചുക്കിളിയും ഒക്കെ കിട്ടാന്‍ മാത്രമാണു മിഷിനറികള്‍ വാങ്ങുന്നത്‌. അതു കൊണ്ട്‌ ആര്‍ക്ക്‌ പ്രയോജനമെന്നോ , എങ്ങനെ മെയിന്റേയിന്‍ ചെയ്യണമെന്നോ ആര്‍ക്കും ഒരു പിടിയും ഇല്ല. (മിക്ക ഗവ: ഡോക്ടര്‍ന്മാരും ലോങ്ങ്‌ ലീവിലേ പ്രവാസ വാസത്തിലാണു. ഷാര്‍ജ റോളയിലെ ക്ലിനിക്കുകള്‍ ഒരു പാട്‌ ഇത്‌ പോലെത്തെ ഡോക്ടര്‍ന്മാരുടെ കണക്ക്‌ പറയും. ഇത്തരുണത്തില്‍ വരുന്ന വേക്കന്‍സികള്‍ ഫില്‍ ആക്കാതെ, കമ്പൗണ്ടര്‍ മാരും, തലമൂത്ത നേഴ്സും മാരും, വ്യാജന്മാരും കൈയ്യാളുന്നു.) എപ്പോ നന്നാവും? കാത്തിരിയ്കണോ?

എന്നാലും തുള്ളിമരുന്നിനു കുഞ്ഞിനെ കൊണ്ട്‌ പോകുന്നത്‌ ഇപ്പോഴും ഒരു ആഘോഷമായി തന്നെ തുടരുന്നു.

Unknown said...

ദേവാ,

നല്ല ലേഖനം.
ഇവിടെ ഇപ്പോള്‍ ഓറല്‍ പോളിയോ വാക്സിന്‍ നല്‍കാറില്ല.

വാക്സിനുകളുടെ ശുദ്ധീകരണരീതികള്‍‍ വളരെ പുരോഗമിച്ചിട്ടുണ്ട്. എന്നാലും ഇന്‍ഡോനേഷ്യയില്‍ കുടില്‍‌വ്യവസായം പോലെ വല്ലതുമാണെങ്കില്‍ സംഗതി റിസ്ക് തന്നെ.

ഫൈസല്‍, കുഞ്ഞുങ്ങള്‍ക്ക് വാക്സിനേഷന്‍ മുഴുവനായും ഒഴിവാക്കുന്നത് നല്ലതല്ല.

വിശദമായി പിന്നെ കമന്റാം.

ദേവന്‍ said...

അനംഗാരീ, ഇത്തിരീ (തിരിച്ചെത്തിയോ? ഉപ്പ സുഖമായിരിക്കുന്നല്ലോ?) പുള്ളീ, നന്ദി.

കുറുമാനേ,
യു ഏ ഈയില്‍ ഓറല്‍ വാക്സിനും (തുള്ളിമരുന്ന്) ഇനാക്റ്റിവേറ്റഡ്‌ വാക്സിനും (ഇഞ്ജക്ഷന്‍) ലഭ്യമാണ്‌. ഏതാണു നല്ലതെന്നു ചോദിച്ചാല്‍ പാശ്ചാത്യര്‍ ഇന്നു തുടരുന്ന താരതമ്യേന സേഫ്‌ ആയ ഇഞ്ജക്ഷനാണു നല്ലതെന്ന് ഡോക്റ്റര്‍ തന്നെ പറഞ്ഞു തരികയും ചെയ്യും. പള്‍സ്‌ പോളിയോക്കു തുല്യമായ യു ഏെയുടെ മാസ്‌ ഇമ്യൂണൈസേഷന്‍ പരിപാടി 1997 ഇല്‍ വെറും മൂന്നു മാസം കൊണ്ട്‌ തീര്‍ത്തെന്നും നാട്ടിലെപ്പോലെ മൂന്നു കൊല്ലമെന്ന് പറഞ്ഞ്‌ ആറു കഴിഞ്ഞപ്പോള്‍ ഇനിയെത്ര കാലം കൂടി എന്ന് അറിയാന്‍ മേലാ എന്ന രീതി ആക്കിയില്ലെന്നും അറിയുന്നു.

സൂ,
പോളിയോ മരുന്നു കഴിക്കാതെ വരുന്ന പോളിയോയെക്കാള്‍ കൂടുതല്‍ ആണു പോളിയോ മരുന്നു കഴിച്ചതിന്റെ സൈഡ്‌ ഇഫക്റ്റ്‌ ആയി വരുന്ന പോളീയോ എന്ന ബ്രിട്ടീഷ്‌ സിറ്റുവേഷന്‍ ഇന്ത്യയില്‍ ഉണ്ടായോ (അതോടെ അവര്‍ ഇപ്പണി നിര്‍ത്തി ഐ പി വിയിലോട്ട്‌ പോയി, ഉടനേ എല്ലാം നിര്‍ത്തും) എന്നാണു ഒന്നാമത്തെ ചോദ്യം. രണ്ടാമത്തേത്‌ ഫൈസല്‍ പറഞ്ഞതുപോലെ ശിശുക്കളുടെ ക്ഷയം- അതിലും കഷ്ടം ഡോര്‍മന്റ്‌ ആയി കിടക്കുന്ന ക്ഷയം (ചെക്കന്‍ വളര്‍ന്ന് വലുതായി യൂറോപ്പില്‍ പടിക്കാന്‍ പോകുമ്പോ ഒളിഞ്ഞു കിടന്ന ക്ഷയം കാലാവസ്ഥാ മാറ്റത്തില്‍ പുറത്തു ചാടുന്ന അവസ്ഥ) മറ്റു ഇഫക്റ്റുകള്‍, വാക്സിന്‍ ഉണ്ടാക്കുന്ന വഴി വ്ഴി ജനിക്കുന്ന പുതിയ
വൈറസുകള്‍ (സിമിയന്‍ 40 ന്റെ കുറ്റം വൈദ്യശാസ്ത്രം ഏറ്റെടുത്തു. എച്ച്‌ ഐ വി യുടെ കാര്യത്തില്‍ വാടാ പോടാ വിളി നടക്കുന്നേയുള്ളു) . സമയം കണ്ടെത്തിയേ തീരൂ.

രാധേയാ,
ഇവിടെയാണ്‌ ജീവിക്കുന്നതെങ്കില്‍ വാക്സിനേഷന്‍ മെഡിക്കല്‍ കാര്‍ഡിന്റെ ഭാഗമാണ്‌, പക്ഷേ ഇനാക്റ്റീവ്‌ പോളിയോ വാക്സിനേഷന്‍ എന്ന ലോകം അംഗീകരിച്ച താരതമ്യേന (പൂര്‍ണ്ണമല്ല) സുരക്ഷിതമായ രീതി തുടരാമല്ലോ.

പള്‍സ്‌ പോളിയോ പോലെ എട്ടും ഒമ്പതും തവണ മാസ്‌ വാക്സിനേഷന്‍ നടത്തുമ്പോള്‍ അത്‌ ഒരു തലമുറയുടെ മുഴുവന്‍ കാര്യമാണ്‌. ഇതില്‍ ഒരു കട്ടര്‍ ലാബ്‌ accident ആവര്‍ത്തിച്ചാല്‍ തളര്‍ന്ന് പോകുന്നത്‌ ഒരു ജനത മുഴുവനാണ്‌. ഇതെന്തിനിങ്ങനെ നീട്ടുന്നുന്നു എന്നു ചോദിച്ച ഡോക്റ്ററെ പിടിച്ചു ജയിലിലാക്കിയവര്‍ എന്തു സന്ദേശം ജനങ്ങള്‍ക്ക്‌ തരുന്നു? ശരി തെറ്റു തിരക്കാന്‍ ഒരുമ്പെടുന്നവനെ അടിച്ചൊതുക്കുമെന്നോ?

ദേവന്‍ said...

അതുത്സ്‌,
ഇഞ്ജക്ഷനെടുത്താലും തുള്ളി മരുന്നു കൊടുക്കുമെന്ന് പറയുന്നു നാട്ടില്‍. എന്തു ചെയ്യണം ? :)

യാത്രാമൊഴിയേ,

യൂ എസ്‌ മാത്രമല്ല ഏതാണ്ട്‌ എല്ലാ പരിഷ്കൃത രാജ്യങ്ങളും ഇനാക്റ്റീവ്‌ പോളിയോ വാക്സിനേഷന്‍ എന്ന കുത്തിവപ്പു രീതിയിലേക്ക്‌ മടങ്ങിയിട്ട്‌ കുറേ കാലമായി. പിന്നേ, കൊച്ചുങ്ങള്‍ക്ക്‌ ലൈവ്‌ വൈറസ്‌ അണ്ണാക്കിലൊഴിച്ചു കൊടുക്കാന്‍ അവര്‍ക്ക്‌ സൌകര്യമില്ല!. അതൊക്കെ വല്ല തേഡ്‌ വേള്‍ഡിലും കൊണ്ടിറക്ക്‌, അവരല്ലേ വൃത്തിഹീനരും അസുഖക്കാരും പകര്‍ചവ്യാധിക്കാരും.

സു | Su said...

ദേവാ :) അതു തന്നെയാണ് ഞാനും പറഞ്ഞത്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്നതേ അറിയൂ. പോളിയോയ്ക്ക് മരുന്ന് കൊടുത്തിട്ട് അസുഖം വര്‍ദ്ധിച്ചിട്ടുണ്ടോ ഇന്ത്യയിലും എന്നൊക്കെ വിശദമായി പഠിച്ചിട്ടുള്ളവര്‍ക്കേ പറയാന്‍ ആവൂ. ശരിക്കും, അങ്ങനെയൊക്കെ ഉണ്ടെങ്കില്‍, അതിനെക്കുറിച്ച് പഠിച്ച്, എല്ലാവര്‍ക്കും, അറിയാനും മനസ്സിലാക്കാനും അവസരം കൊടുക്കണം. ഗ്രാമത്തിലും നഗരത്തിലും ഒരുപോലെ ബോധവത്കരണപരിപാടികള്‍ സംഘടിപ്പിക്കണം. പക്ഷെ, അതൊക്കെ അറിഞ്ഞുമനസ്സിലാക്കാന്‍ പോകുന്നവര്‍ ചുരുക്കമേയുള്ളൂ. വീട്ടില്‍ ചെന്ന് പറഞ്ഞാല്‍പ്പോലും ഇത്തരം നല്ല പരിപാടികള്‍ക്കൊന്നും ആരും പോവില്ല.

ദേവന്‍ said...

ഇന്ത്യന്‍ പീഡിയാട്രിക്സ്‌ അസോസിയേഷന്‍ പോളിയോ ഇറാഡിക്കേഷന്‍ കമ്മിറ്റീ മുന്‍ ചെയര്‍മാനും ഇന്ത്യയിലെ എറ്റവും പ്രഗത്ഭ വൈറോളജിസ്റ്റുകളിലൊരാളും ആയ ഡോ. ടി ജേക്കബ്‌ ജോണിന്റെ ചിന്തകള്‍ ഇവിടെ:

http://www.ijme.in/134cv117.html
കയ്യിലുള്ളതു പുസ്തകമെല്ലാം രണ്ടും വായിച്ച്‌ തീര്‍ന്നു, ഇനി ഗൂഗിളമ്മച്ചി ശരണം :)

Unknown said...

ഈ ലേഖനത്തിനാധാരമായ കാര്യങ്ങള്‍ മുമ്പും എവിടെയോ വായിച്ച ഓര്‍മ്മയുണ്ട് എങ്കിലും ഇത്ര ഗൌരവമേറിയതാണ് എന്നു മനസ്സിലാക്കുന്നത് ഇപ്പോഴാണ്.

നന്ദി ദേവേട്ടാ....

സ്ലോ പോയിസണിങ്ങ് പോലെ വിപല്‍ക്കരമായ ഇതിനെതിരെ ശബ്ദിക്കുമ്പോള്‍ പിന്നിലെന്നും ഞാനുമുണ്ടാവും തീര്‍ച്ച.

“ആരോഗ്യം തന്നെയമൃതം
അതു നല്‍കട്ടെ ദയാപരന്‍“

ഇതാണെന്റെ പ്രാര്‍ത്ഥന. നാട്ടില്‍ ഞാന്‍ നടത്തി വന്ന ‘വിശ്വശ്രീ ആയുര്‍വേദ ഫാര്‍മസി ‘ എന്ന ആയുര്‍വേദമരുന്നു വില്‍പ്പനശാലയുടെയും പ്രാര്‍ത്ഥനാമുദ്ര ഇതു തന്നെ.

ശാലിനി said...

ദൈവത്തിനു നന്ദി, ഇതൊക്കെ കൊടുത്തിട്ട് കുഞ്ഞുങ്ങള്‍ക്ക് ഒന്നും സംഭവിച്ചില്ലല്ലോ. നമ്മള്‍ പോകാതിരുന്നാല്‍ വീട്ടിലെ മുതിര്‍ന്നവര്‍ സമ്മതിക്കില്ല, അത്രയ്ക്കാണ് മാധ്യമങ്ങളിലൂടെയുള്ള പ്രചരണം. ഓറലിനു പകരം ഇഞ്ജക്ഷന്‍ ഉണ്ട് എന്ന് ഇപ്പോഴാണ് മനസിലായത്. ഈ ലേഖനത്തിനു നന്ദി.

ഡാലി said...

ദേവേട്ടാ, ഇന്നലെ രാത്രി ഈ പോസ്റ്റ് വായിച്ചിരുന്നു. അപ്പോ തന്നെ നാട്ടില്‍ വിളിച്ച് വീട്ടിലേയും അയല്‍പ്പക്കത്തേയും കുട്ടികള്‍ക്ക് തല്‍ക്കാലം ഈ ഓറല്‍ കൊടുക്കണ്ട എന്ന് പറയാന്‍ അമ്മയെ ഏല്‍പ്പിച്ചു.

അമ്മ പറഞ്ഞ വിവരം ഈ പള്‍സ് അല്ലാതെ തന്നെ മാസത്തില്‍ ഒരു ദിവസം ഈ ഓറല്‍ സംഭവം പള്ളികളിലും, പ്രൈമറി ഹെല്‍ത്തിലും ഒക്കെ വരുന്നുണ്ടെന്നാ. ഓറല്‍ പോളിയോ തന്നെയാണൊ ഇതെന്ന് ഒന്നു കൂടെ അന്വേഷിച്ചേ ഉറപ്പിക്കാന്‍ പറ്റൂ. അങ്ങനെയാണെങ്കില്‍ ഈ പള്‍സ് കാലത്ത് മാത്രം നമ്മള്‍ ശബ്ദിച്ചത് കൊണ്ട് കാര്യമില്ല. കേരളത്തില്‍ ഒരാശുപത്രിയും ഇന്നു ഇഞ്ചെക്ഷന്‍ കൊടുക്കുന്നു എന്ന് തോന്നുന്നില്ല. കുഞ്ഞിന്ന് വേദനിക്കതിരിക്കാന്‍ ഓറല്‍ കൊടുക്കാന്‍ അമ്മമാര്‍ക്കും സന്തോഷം.

ദേവന്‍ said...

ശാലിനി, എണ്‍പതുകളോടെ മൃത വൈറസുകളെ കുത്തിവയ്ക്കുന്ന ഇഞ്ജക്ഷന്‍ രീതി എണ്‍പതുകളോടെ ഇന്ത്യയില്‍ ലഭ്യമല്ലാതാക്കി ഭാരത സര്‍ക്കാര്‍. പള്‍സ്‌ പോളിയോയില്‍ എല്ലാവരും പങ്കെടുക്കാന്‍ (ഇതിനു തുള്ളിമരുന്നു രീതിയില്‍ തന്നെ പങ്കെടുക്കണം എന്ന് വാശിയെന്താണെന്ന് അറിയില്ല, മരുന്നുകമ്പനികള്‍ ഇമ്പോര്‍ട്ട്‌ തുടങ്ങണമെങ്കില്‍ ബാക്കി ചികിത്സകള്‍ സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് വാശിപിടിച്ചെന്ന് ഒരാള്‍ മെയിലില്‍ പറയുന്നു, സത്യമെനിക്കറിയില്ല).

IPV എന്ന താരതമ്യേന ഏറെ സുരക്ഷിതവും ഫലപ്രദവുമായ കുത്തിവയ്പ്പ്‌ രീതി അമേരിക്ക യൂറോപ്പ്‌ തുടങ്ങി വികസിത ഭൂഖണ്ഡങ്ങളിലും (അവിടെയാരും തുള്ളിമരുന്നു കൊടുക്കുന്നില്ല) മറ്റു ചില വികസിത രാഷ്ട്രങ്ങളിലും മാത്രമാണ്‌ ലഭ്യം. ദുബായില്‍ ഇതിനു സൌകര്യമുണ്ട്‌. കുവൈറ്റില്‍ ഉണ്ടോ എന്ന് അറിയില്ല, വിശ്വപ്രഭ മാഷിനോട്‌ ചോദിച്ചു നോക്കാം.

പ്രോജക്റ്റെന്ന പേരില്‍ ഏറ്റവും ഫലപ്രദമായ മരുന്ന് നിരോധിച്ച്‌ ജീവനുള്ള വൈറസ്‌ കുട്ടികള്‍ക്ക്‌ കൊടുക്കുന്നത്‌ മനുഷ്യാവകാശ ലംഘനമല്ലേ എന്നു ചോദിച്ചപ്പോള്‍ "കഴിഞ്ഞതു കഴിഞ്ഞു, പറ്റിയത്‌ പറ്റി" എന്നൊക്കെയേ അതിനു തുടക്കമിട്ടകാലത്തുള്ളവര്‍ക്ക്‌ സമാധാനം പറയാനുള്ളൂ. ചോദ്യവും ഉത്തരവും ഇതാ

http://www.indianpediatrics.net/mar1999/mar-318-320.htm
ഗൂഗിള്‍ തന്നത്‌

ഡാല്യമ്മേ,
ഓറല്‍ പോളിയോ മാത്രമേ കൊടുക്കാന്‍ ഇന്ത്യയില്‍ ലൈസന്‍സ്‌ ഉള്ളു.
84 ലോ മറ്റോ ജോനാസ്‌ സാള്‍ക്കിനെ നമ്മള്‍ ചാക്കില്‍ കെട്ടി. ജയ്‌ കണ്‍സ്യൂമര്‍ റൈറ്റ്‌. ഓറല്‍ പോളിയോ സുരക്ഷിതമെന്ന് പറഞ്ഞ്‌ ആളുകളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് ചെയര്‍മാന്‍ പറയുന്നു, അങ്ങനെ തന്നെ ധരിപ്പിക്കുന്ന പരസ്യം എന്നും കാണുന്നുമുണ്ട്‌.

our government gave us two clear choices. take live virus or take nothing and get exposed to live virus. make your mind!

ഡാലി said...

ദേവേട്ടാ, കൂടുതല്‍ വായിക്കുന്നു. ലിങ്ക് ഉണ്ടെങ്കില്‍ ഇട്ടേയ്ക്കണേ.

ഈ കമന്റിന്റെ ഉദ്ദേശ്യം ഈ പോസ്റ്റ്ന് കൂടുതല്‍ ശ്രദ്ധ കൊടുക്കുക എന്നതാണ്. അനോണി (അത് ഡോ. ഹരി ആണോ?) എത്ര ശരി. കേരളത്തിനു പുറത്തുള്ള കാര്യങ്ങള്‍ക്കേ നമ്മുക്ക് പ്രതികരിക്കാന്‍ പറ്റൂ. ഇവിടെ സൂവേച്ചി അല്ലാ‍തെ കേരളത്തില്‍ നിന്നും ഒരു മനുഷ്യനും പ്രതികരിച്ച് കണ്ടില്ല. എന്തേ കേരളത്തില്‍, ഇന്ത്യയില്‍ ജീവിക്കുന്ന ബൂലോകര്‍ക്കാര്‍ക്കും കുഞ്ഞുങ്ങളില്ലേ?
(മുല്ലപെരിയാറിന്റെ കാര്യത്തില്‍ ഈ നിസംഗത കണ്ടതാണ്)

ഇങ്ങനെ കുത്തി കുത്തി പറയാന്‍ കാരണമുണ്ട്. ഇന്ത്യയ്ക്ക് വെളിയിലിരിക്കുന്നവര്‍ക്ക് ഇതിനെ കുറിച്ച് അത്രയ്ക്ക് ബോധവന്മാരായില്ലെങ്കിലും കുഴപ്പമില്ല. മിക്ക സ്ഥലത്തും തിരഞ്ഞെടുക്കാന്‍ സ്വാതന്ത്യം ഉണ്ട്.

കേരളത്തിലും, (ഇന്ത്യയിലും ) ഉള്ളവര്‍ അറിഞ്ഞ് ഇത് പരസ്പരം പ്രചരിപ്പിച്ചാലെ ഒരു ചെറിയ ഉപകാരമെങ്കിലും ഈ പോസ്റ്റ് കൊണ്ട് ഉണ്ടാകൂ.
പത്രങ്ങള്‍ തല്‍ക്കാലം മിണ്ടും എന്ന് വിചാരിക്കുന്നത് മണ്ടത്തരം ആകുകയേ ഉള്ളൂ.

ഈ പോസ്റ്റ് വായിക്കുന്ന ആളുകള്‍ ദയവായി രണ്ടാമനോട് കൂടി ഈ കാര്യം പറയുക.

ശാലിനി said...

ശരിക്കും ഇതു വായിച്ചിട്ട് ഒരു ഭയം തോന്നുന്നു, എന്തിനാണ് അറിഞ്ഞുകൊണ്ട് സര്‍ക്കാര്‍ ഇങ്ങനെ ചെയ്യുന്നത്. സിനിമ താരങ്ങള്‍ വരെ നിരന്നു നിന്നാണ് പ്രചരണം നടത്തുന്നത്. “കഴിഞ്ഞതു കഴിഞ്ഞു“ ശരി, ഇപ്പോള്‍ ഇതങ്ങു നിര്‍ത്തിക്കൂടേ? കുവൈറ്റിലും ഇതു നിര്‍ബന്ധമാണ്. ദൈവം തന്നെ കുഞ്ഞുങ്ങള്‍ക്കു തുണ.

Abdu said...

ദേവേട്ടാ,

ഇത്തരം വന്‍കിട പദ്ധതികള്‍ക്ക്‌ പിന്നിലെ കോര്‍പ്പറേറ്റ്‌ വാണിജ്യ താല്‍പര്യങ്ങളെ കുറിച്ച്‌ ആരും അധികം ചിന്തിക്കാറില്ലെന്ന് തോന്നുന്നു. പലപ്പോഴും പോളിയോക്ക്‌ എതിരേ ഉയരുന്ന വാദങ്ങളെ വിദഗ്ധമായി അവഗണിക്കാറുള്ള നമ്മുടെ അധികാരികളുടെ ശൈലി ഇത്തരമൊരു വഴിക്ക്‌ ചിന്തിക്കാന്‍ നമ്മെ പേരിപ്പിക്കാറുണ്ട്‌. നിര്‍ഭാഗ്യവശാല്‍ നമ്മുടെ മാധ്യമങ്ങളും ഇത്തരം പ്രശനങ്ങളെ അറിഞ്ഞോ അറിയാതയോ അവഗണിക്കുന്നു. കഴിഞ്ഞ തവണ മാധ്യമം ദിനപത്രത്തില്‍ ഇതിനെ കുറിച്ച്‌ ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പിന്നീട്‌ അതിനെ കുറിച്ച്‌ ഒന്നും കേട്ടില്ല. അതിശക്തമായ പരസ്യപ്രചാരണങ്ങള്‍ വഴി സാധാരണ ജനങ്ങളെ ഒരുതരം അടിമത്തം എന്ന് പറയുന്ന അവസ്ഥ വരെ കൊണ്ടെത്തിച്ചിട്ടുണ്ട്‌ പോളിയോയുടെ കാര്യത്തില്‍ നമ്മുടെ സര്‍ക്കാര്‍. അതിനാല്‍ തന്നെ സാധാരണക്കാരെ ഇതിനെതിരെ ചിന്തിപ്പിക്കുക എന്നത്‌ ദുസ്സഹമാകുന്നു.

ഇത്രയൊക്കെ കോലാഹലമുണ്ടായിട്ടും ഇതിനെകുറിച്ച്‌ ആധികാരികമായ ഒരു പഠനം നടത്താന്‍ നമ്മുടെ സര്‍ക്കാറുകള്‍ തയ്യാറാകാത്തതിന്റെ പിന്നിലെ രഹസ്യം മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോഴാണ്‌ ഞാന്‍ പറഞ്ഞ കുത്തകകളുടെ വാണിജ്യ താല്‍പര്യങ്ങളെ കുറിച്ച്‌ സംശയം ഉണ്ടാകുന്നത്‌. സി. എസ്‌. ഇ. കൊക്കക്കോളക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക്‌ നേരെ കേന്ദ്ര-സാംസ്ഥാന സര്‍ക്കാറുകള്‍ സ്വീകരിച്ച നടപടി ഇതിനോട്‌ ചേര്‍ത്ത്‌ വായിക്കാവുന്നതാണ്‌. കേരളത്തിലെ സ്കൂളുകളില്‍ നടപ്പാക്കപ്പെട്ട ഐടി അറ്റ്‌ സ്കൂള്‍ പദ്ധതി ഇതിന്റെ വേറെ ഉദാഹരണമാണ്‌. കേരളത്തിലെ കുട്ടികള്‍ക്ക്‌ കമ്പ്യൂട്ടര്‍ എന്നാല്‍ മൈക്രോസോഫ്റ്റ്‌ മാത്രമാണിപ്പോള്‍.

ലോകാരോഗ്യ സംഘടന ഉള്‍പ്പെടെ പല അന്താരാഷ്ട സ്ഥാപനങ്ങളും അമേരിക്കയിലേതുള്‍പ്പെടെയുള്ള കുത്തക കമ്പനികള്‍ക്ക്‌ അവരുടെ വാണിജ്യ താല്‍പര്യങ്ങളെ വിദഗ്ധമായി മൂന്നാം ലോകരാജ്യങ്ങളിലേക്ക്‌ കയറ്റുമതി ചെയ്യാനുള്ള ഉപകരണങ്ങള്‍ മാത്രമായിപ്പോകുന്നു. ശക്തമായ ജനകീയ ബോധവല്‍ക്കരണങ്ങളിലൂടെ മാത്രമേ ജനങ്ങളെ അവരകപ്പെട്ട ഈ അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കാനാവൂ. അല്ലാതെ ഇത്തരം വിഷയങ്ങളില്‍ നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്ന് ധീരമായ ഒരു നടപടി കാത്തിരിക്കുന്നത്‌ വെറുതെയാണ്‌.

അതുല്യ said...

ഡാലിയേ.. ആനക്കെടുപ്പത്‌ പൊന്നുതരാം, കണ്ടെയ്നര്‍ ലോറി വെണ്ണ തരാം, റ്റ്രാന്‍സിറ്റില്‍ ദുബായി വഴി പോകുമ്പോ അറ്റ്‌ലസ്സ്‌ ജ്വുല്ലറി കാട്ടിതരാം, ദയവായി "ഡേവേട്ടാ" വിളി സീസ്‌ ചെയ്യൂ. ആളെ കണ്ട്‌ അടുത്ത്‌ നിര്‍ത്തി ഫോട്ടം എടുത്തിട്ട്‌ നോക്കുമ്പോ, ആരോ പറഞ്ഞൂ, അപ്പൂനോട്‌ പാന്റ്‌ ഒന്നും ഇന്‍സര്‍ട്ട്‌ ചെയ്യണ്ടാന്ന് പറയൂ എന്ന്.
(Chory for OT)

Anonymous said...

ഈ ലേഖനം ഇവിടെ പ്രസിദ്ധീകരിച്ച ദേവനും കമന്റുകളിലൂടെ പ്രതികരിക്കുകയും ചെയ്ത എല്ലാ ബൂലോഗ സുഹൃത്തുക്കള്‍ക്കും നന്ദി. ഇന്നലത്തെ പ്രസ് കോണ്‍ഫറന്‍സും സെമിനാറും വളരെ നല്ല രീതിയില്‍ നടക്കുകയുണ്ടായി. ഇന്ന് നിങ്ങള്‍ക്കറിയാവുന്നവരെയെല്ലാം പള്‍സ് പോളിയോ ബഹിഷ്കരിക്കാന്‍ ബോധവത്കരിക്കുക.


ഡോ. ഹരി. പി. ജി
Phone: 04936285865

ps: മുകളിലത്തെ അനോണിമസ് കമന്റ് എന്റേതല്ല.

Sreejith K. said...

വായിച്ച് ആകെ കണ്‍ഫ്യൂഷന്‍. അമേരിക്ക, ഇംഗ്ലണ്ട്, ജെര്‍മനി എന്നീ രാജ്യങ്ങള്‍ പോളിയോ വാക്സിനേഷന്‍ നിര്‍ത്തിയത് അവിടെ പോളിയോയുടെ ഭീഷണി ഇല്ലാതായതുകൊണ്ടാണെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. പോളിയോ വാക്സിനേഷനു ഇത്രയധികം പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്നതും പുതിയ അറിവാണ്. പേടിയായല്ലോ. എനിക്കൊരു കുട്ടിയാകുമ്പോഴേക്കും ഈ പണ്ടാരം പിടിച്ച വാക്സിനേഷന്‍ ഒന്ന് തീര്‍ന്ന് കിട്ടിയാല്‍ മതിയായിരുന്നു. അല്ലെങ്കില്‍ അന്ന് ഇത് കൊടുക്കണോ വേണ്ടയോ എന്നാലോചിച്ച് എനിക്ക് വല്ല അസുഖവും വരും (അതും ഒരു പാര്‍ശ്വഫലം തന്നെ).

ഈ പോസ്റ്റ് കാണിച്ചു തന്ന മുല്ലപ്പൂവിനു നന്ദി.

കുറുമാന്‍ said...

ഇന്നത്തെ ദീപികയിലെ വാര്‍ത്ത

പോളിയോ നിര്‍മാര്‍ജനം : കേരളം ജാഗ്രത തുടരുമെന്നു മുഖ്യമന്ത്രി.

തിരുവനന്തപുരം : പോളിയോ രോഗം പ്രതിരോധിക്കാന്‍ കേരളം എന്നും ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാന്ദ പറഞ്ഞു.

ദശലക്ഷക്കണക്കിന് കുട്ടികളെ രോഗത്തില്‍ നിന്നു കാത്തുസൂക്ക്ഷിക്കുന്നതിനുള്ള ഉത്സാഹപൂര്‍വ്വമായ പരിശ്രമത്തിന്റെ ഭാഗമാണ്‍ പള്‍സ് പോളിയോ ഇമ്മ്യൂണൈ സേഷന്‍ പരിപാടിയെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

നിയമമന്ത്രി എം. വിജയ്കുമാര്‍ അദ്ദ്യക്ഷത വഹിച്ച ചടങ്ങില്‍ മേയര്‍ സി. ജയന്‍ബാബു മുഖ്യപ്രഭാഷണം നടത്തി.


സ്ക്രീന്‍ ഷോട്ടെടുക്കാന്‍ അറിയില്ലെങ്കില്‍ ദാ ഇങ്ങനെ ടൈപ്പ് ചെയ്യേണ്ടി വരും :(

ആരുമില്ലെ ഇവിടെ പ്രതികരിക്കാന്‍ മാളോരെ??

ശാലിനി said...

ഞാനും ഈ വാര്‍ത്ത ദീപികയില്‍ വായിച്ചിട്ടു വരികയാ‍ണ്. ഇത് വായിക്കുന്ന ഏതെങ്കിലും സാധാരണക്കാരന്‍, തന്റെ കുഞ്ഞിനേയും കൊണ്ട് പള്‍സ് പോളിയോ കൊടുക്കാന്‍ ഓടാതിരിക്കുമോ?
യതാര്‍ത്ഥത്തില്‍ ഇതിനെതിരേയല്ലേ ഹര്‍ത്താല്‍ നടത്തേണ്ടത്. തെറ്റായ ഒരുകാര്യം ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുകയല്ലേ ഇത്?
ഇവിടെ ആര്‍ക്കാണ് വിവരം ഇല്ലാത്തത്, മന്ത്രിമാര്‍ക്കോ, ആരോഗ്യപരിപാലനരംഗത്തുള്ളവര്‍ക്കോ, അതോ സാധാരണകാര്‍ക്കോ?

ശാലിനി said...
This comment has been removed by a blog administrator.
മുസ്തഫ|musthapha said...

ഇന്നലെ ഏഷ്യാനെറ്റില്‍ ന്യൂസ് അവറിലും കണ്ടിരുന്നു ഇതിനെ പറ്റി രണ്ട് ഡോക്ടര്‍മാരുടെ അഭിപ്രായങ്ങള്‍.

ഇത്, പാര്‍ശ്വഫലങ്ങള്‍ ഉളവാക്കുന്നതാണെന്നറിഞ്ഞിട്ടും മാമാങ്കം പോലെ കൊണ്ടാടുന്നതിനു പിന്നിലെ വാണിജ്യതാത്പര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് അറിയിച്ചു കൊടുക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു.

ദേവേട്ടാ, ഒന്നു കൂടെ ചോദിക്കട്ടെ... ഓറല്‍ പോളിയോ കൊടുത്തു കഴിഞ്ഞ കുട്ടികള്‍ക്ക് അതിന്‍റെ പാര്‍ശ്വഫലങ്ങള്‍ ബാധിക്കാതിരിക്കാന്‍ എന്തെങ്കിലും മുന്‍കരുതലുകളെടുക്കാന്‍ കഴിയുമോ? പാര്‍ശ്വഫലങ്ങളുണ്ടാവാനുള്ള സാധ്യത എത്രമാത്രമുണ്ട്?

Unknown said...

ആരാടാ അവടെ തുള്ളി മരുന്ന് കൊടക്കണത്? അത് ചെലപ്പൊ പ്രശ്നണ്ടാക്കുംന്ന് പറഞ്ഞത് കേട്ടില്ലേഡാ? അടിച്ച് നിന്റെ... നാളെ ഹര്‍ത്താലാ..ഇപ്പഴേ കടയടച്ചോ..
ഇങ്ങനെയാണോ പ്രതികരിക്കേണ്ടത്?
അതോ
“ഇതിന് മുകളില്‍ വന്ന 123 കമന്റുകളില്‍ പറഞ്ഞതിനെയെല്ലാം ഞാന്‍ ശക്തിയുക്തം എതിര്‍ക്കുന്നു. മാത്രമല്ല 98ആമത്തെ കമന്റിട്ടവന്റെ ചെപ്പ ഞാനടിച്ച് പൊളിയ്ക്കുകയും ചെയ്യും”
ഇങ്ങനെയോ?

ഏത് തരത്തിലുള്ള പ്രതികരണമാണ് ബൂലോഗത്ത് എക്സ്പെക്റ്റ് ചെയ്യുന്നത് എന്നറിഞ്ഞാല്‍ പ്രതികരിക്കാമായിരുന്നു.

ഓടോ: പഠിച്ച് പഠിച്ച് വെടക്കാവുക എന്ന് പറഞ്ഞപോലെ ബൂലോഗരെല്ലാരുമിപ്പൊ കമന്റിന്റെ എണ്ണം കൊണ്ടാണോ പ്രതികരണവും പോസ്റ്റിന്റെ പ്രസക്തിയും നോക്കുന്നത്?

ദേവേട്ടാ.. നല്ല പോസ്റ്റ്. ഞാന്‍ ഈ വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ തപ്പുന്നു. ഇങ്ങനത്തെ ലേഖനങ്ങള്‍ ഞാന്‍ ഇനിയും പ്രതീക്ഷിക്കുന്നു.

ഡാലി said...

ദേവേട്ടാ ഒരു ഓഫിവിടെ. മാപ്പ് പറ്റിലെഴുതിക്കൊ.

ദില്പാ, ഡേയ് ഇവിടെ.
അപ്പോ സത്യം പറഞ്ഞാ പ്രതികരിക്കാന്‍ അറിയില്ല അതു പഠിപ്പിക്കണം എന്നല്ലേ പറഞ്ഞത്.
പല തരത്തിലുള്ള പ്രതികരണങ്ങള്‍ ഉണ്ട്. സന്തോഷം വരുമ്പോള്‍ മിക്കവരും ചിരിക്കും. സങ്കടം വരുമ്പോള്‍ ബഹുബൂരിപക്ഷം കരയും. (ഇതു പരസ്പര വിരുദ്ധമായി ചെയ്യുന്നവരും കാണും) എന്നാല്‍ ദേഷ്യം, ജാള്യം, മടുപ്പ്, വെറുപ്പ് എന്നിങ്ങനെയുള്ള വികാരങ്ങളില്‍ പല മനുഷ്യര്‍ പല തരത്തില്‍ പ്രതികരിക്കും. ഈത്തരത്തില്‍ പല തരത്തില്‍ വികാരം പ്രകടിപ്പിക്കുന്ന മനുഷ്യരെഴുതുന്നതാണ് ബ്ലോഗ്. അപ്പോ അവിടേയും പല തരം പ്രതികരണം കാണാം. ഇങ്ങനെ പ്രതികരിക്കുന്നതില്‍ എതാണ് ക്രിയാത്മകമായ പ്രതികരണം ആവുക എന്നറിയാന്‍ കുറച്ച് കോമണ്‍സെന്‍സ് ഉപയോഗിക്കണം.

കമന്റുകളുടെ എണ്ണം ഒരിക്കലും ഒരു നല്ല പോസ്റ്റിന്റെ മാനദണ്ടമല്ല. എന്നാല്‍ അതൊരു ഇമേജ് ഉണ്ടാക്കും. ഈപോസ്റ്റ് 4 ആള്‍ വായിച്ചൊ എന്ന്. അത് സാധാരണ ബ്ലോഗിന്റെ കാര്യം. പിന്മൊഴി കൂട്ടായ്മയില്‍ ഉള്ള ബ്ലോഗുകള്‍ ആണെങ്കില്‍ ഒരു കമന്റിനു അതിലും വലിയ ഒരു രാഷ്ട്രീയം ഉണ്ട്( ഹാങ് ഓവര്‍) ഒരേ പോസ്റ്റിന് ഇടയ്ക്കിടയ്ക്ക് കമന്റുകള്‍ പിന്മൊഴിയില്‍ വന്നുകൊണ്ടിരുന്നാല്‍ (അവിടെ നടക്കുന്നത് തല്ലായലും കൊല്ലല്ലലായാലും) എന്താ അവിടെ കാര്യം എന്നോര്‍ത്ത് അവിടെ പോയി ഒന്നെത്തി നോക്കില്ലേ. (ഇതു തന്നെയാണ് ആളെ കൂലിയ്ക്ക് വിളിയ്ക്കുന്ന കക്ഷി രാഷ്ട്രീയക്കരുടെ രാഷ്ടീയം ശ്രദ്ധ ക്ഷണിക്കല്‍). പിന്നെ ഞാനടക്കം പലരും പിന്മൊഴിയില്‍ എത്തിച്ച് നോക്കി ഇതെന്താ ഇന്നു ദില്പാസുരന്റെ ബ്ലൊഗ്ഗില്‍ ഒരാള്‍ക്കൂട്ടം എന്നാ ആദ്യം അവിടെ പോയി നോക്കാം എന്ന് കരുതുന്നവരാണ്. വളരെ പ്രസക്തമായ ഒരു പോസ്റ്റ്ന് ആരും കമന്റ് ഇട്ടിലിങ്കില്‍ എങ്ങനെ പിന്മൊഴി അറിയും. ആ പോസ്റ്റ് വായിക്കപ്പെടാതെ പോയേക്കാം.

അപ്പോ കോമണ്‍ സെന്‍സ് ഉപയോഗം ആരംഭിക്കാം. ഒരു പോസ്റ്റ് വായിച്ച് അത് 4 ആള്‍ കാണേണ്ടതാണ് ശ്രദ്ധിക്കപ്പെടെണ്ടതെന്ന് എനിക്ക് തോന്നിയാല്‍ എന്റെ ഒരു തൂവല്‍ അവിടെ വയ്ക്കാം, കമന്റ് എന്ന കൂവലിന്റെ രൂപത്തില്‍. അതിന്റെ ലിങ്ക് അയച്ചു കൊടുക്കാം. എന്റെ പ്രതികരണം പറയാം.25 കമന്റില്‍ 20 ഉം വിഷയത്തോട് ചേര്‍ന്നു നില്‍ക്കുന്നതണേങ്കില്‍ ആനന്ദലബ്ധിക്കിനിയെന്തു വേണം?
അല്ലാതെ കമന്റിനെ എണ്ണം കൂട്ടാന്‍ ‘തേവരെ ചായ കുടിച്ചോ‘ എന്ന് ചോദിച്ചാല്‍ പോക്രിത്തരം എന്നും പറയാം. ഇതാണ് കമറ്റിന്റെ രാഷ്ട്രീയം.

ദാറ്റ്സ് ആല്‍ യുവര്‍ ഓണര്‍

magnifier said...

ബ്ലോഗ് പീനല്‍ കോഡ് 1634 ആം വകുപ്പു പ്രകാരം ദില്‍ബനെ ഈ ബ്ലോഗിലോ പരിസരപ്രദേശങ്ങളിലോ കറങ്ങിനടക്കുന്നതില്‍ നിന്നും ഇനിയൊരുത്തരവുണ്ടാകുന്നത് വരെ ഈ കോടതി വിലക്കിയിരിക്കുന്നു.

അപ്പോ ഡാലീ ഇതല്ലേ ശുദ്ധ പോക്രിത്തം...(എന്റെ കംന്റേയ്!)

എന്റെ മാപ്പ് കൂടെ ദേവരാഗം ഡാലിയുടെ പറ്റിലെഴുതണേ...

ദേവന്‍ said...

പ്രിയരേ,
ഈ കമന്റുകള്‍ക്കെല്ലാം മറുപടി എഴുതുന്നുണ്ട്‌ ഞാന്‍ ഇത്തിരി സമയപ്രശ്നത്തില്‍ പെട്ടിരിക്കുകയാണ്‌, ഒന്നു രണ്ട്‌ ദിവസം ജാമ്യം അനുവദിച്ചു തരുമല്ലോ? അതിനിടയില്‍ ഇങ്ങനെ ഒരു കുറിപ്പ്‌ ഇടേണ്ടത്‌ ആവശ്യമെന്നു തോന്നിയതിനാല്‍ ഇടക്കൊന്നു വന്നതാണേ.

ഇവിടെയും ഈ മെയിലിലുമായി നിരവധി പേര്‍ ഡോ. ഇക്ബാല്‍ പള്‍സ്‌ പോളിയോ പദ്ധതിയെ കാണുന്നു എന്നറിയാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. ഞാന്‍ അതിനും മുന്നേ തന്നേ അദ്ദേഹവുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു, എന്നാല്‍ ഡോ. ഇക്ബാലിന്റെ വിലയിരുത്തല്‍ ബ്ലോഗില്‍ പ്രസിദ്ധപ്പെടുത്താമോ എന്നു ചോദിക്കാന്‍ വിട്ടുപോയതിനാല്‍ ഇതുവരെ ഇവിടെ എത്തിക്കാന്‍ കഴിഞ്ഞില്ല, കാലവിളംബം ക്ഷമിക്കുക. അദ്ദേഹത്തോട്‌ ആശയവിനിമയം നടത്തിയതിന്റെ രത്നച്ചുരുക്കമായി ബൂലോഗത്തെഴുതാന്‍ ഈ സന്ദേശം മതിയാവുമെന്ന് അനുമതി കിട്ടിയത്‌ ഇന്നാണ്‌.

Those who wanted to bring these confusions to the attention of Dr. Ekbal may please be assured that he is already aware of these campaigns and does not share any views against Pulse Polio Immunization Project and the safety of the Polio and other vaccines currently being administered. Dr. Ekbal understands that there are those who have reservations about the Pulse Polio Programme based upon the strategy to be followed in eradicating Polio. However, he is convinced about the safety of the vaccine and campaigns alleging the harmful effects of vaccines without any scientific validity should be avoided. He feels that it would not be in public interest to raise loud wonders on issues that are just opinions of people and not any scientific conclusions.” (ക്യാമ്പെയിനുകളെക്കുറിച്ച്‌ ഡോ. ഇക്ബാലിനു നേരത്തേ അറിയാം, വാക്സിനുകളുടെ സുരക്ഷയെപ്പറ്റി അദ്ദേഹത്തിനു ആശങ്കയൊന്നുമില്ല. പോളിയോ നിര്‍മ്മാര്‍ജ്ജനത്തിനു ഉപയോഗിച്ച തന്ത്രങ്ങളില്‍ പാളിച്ച പറ്റിയെന്ന് വിലയിരുത്തപ്പെടുന്നുണ്ടെന്നും മനസ്സിലാക്കുന്നുണ്ട്‌, എന്നാല്‍ സുരക്ഷയെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ വ്യക്തിപരമായ നിരീക്ഷണങ്ങളാണെന്നും ശാസ്ത്രീയ പരീക്ഷണങ്ങളുടെ അനുമാനമല്ലെന്നും അറിഞ്ഞ്‌ അത്തരം കാര്യങ്ങള്‍ ഉറക്കെ ചിന്തിക്കുന്നത്‌ പൊതു താല്‍പ്പര്യത്തിലല്ലെന്നും ഡോ. ഇക്ബാല്‍ വിലയിരുത്തുന്നു)

ഇതിലെ പൊതു താല്‍പ്പര്യമെന്ന ആംഗിള്‍ ഞാന്‍ ഇതുവരെ ചിന്തിച്ചതായിരുന്നില്ല. ഇപ്പോഴാണ്‌ ആ വശം കൂടി കാണാനായത്‌. ആദ്യം മുതലേ ലേശം പിന്നോക്കം നിന്നതും എന്തു തരം പ്രതിഷേധം ഉണ്ടായാലും പ്രോജക്റ്റില്‍ നിന്നും ആദ്യം തന്നെ സംശയിച്ചു മാറുന്നതും സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവരാണ്‌-
മുന്നോക്കാവസ്ഥയുള്ളവര്‍ എങ്ങനെയും താരതമ്യേന
സുരക്ഷിതരാകുന്നു. അവര്‍ പൊതു സ്ഥലത്ത്‌ മലമൂത്രവിസര്‍ജ്ജനം നടത്തുന്നില്ല. അവര്‍ പോഷകജന്യമായ പ്രതിരോധശേഷിയടക്കം കൂടുതല്‍ പ്രതിരോധശക്തരാണ്‌. മാത്രമല്ല, എതു ക്യാമ്പെയിനെയും അപ്പുറം അവര്‍ ഓറലോ ഇഞ്ജക്ഷനോ കൂടുതല്‍ സുരക്ഷിതം എന്നൊക്കെ ചിന്തിച്ചു സ്വയം മനസ്സിലാക്കാന്‍ കെല്‍പ്പുള്ളവരുമാണ്‌.

പള്‍സ്‌ പോളിയോയുടെ ടാര്‍ഗറ്റ്‌ പേഷ്യന്റ്‌ ഈ സുരക്ഷിതരല്ല, അങ്ങേയറ്റമ്മ് റിസ്കി സാഹചര്യത്തില്‍ കഴിയുന്നവരും അശരണരുമായ ഗിരിവര്‍ഗ്ഗക്കാരും ചേരി നിവാസികളുമൊക്കെയാണ്‌. നല്ലതിനായാലും എന്തിനായാലും അവരെ മാറ്റി നിര്‍ത്തുക എന്നത്‌ സാമൂഹ്യമായ നീതിയല്ല എന്നതാണ്‌ പൊതു താല്‍പ്പര്യം എന്ന ആംഗിളായി എനിക്കു മനസ്സിലായത്‌.

എന്തു പ്രതിവിചിന്തനമുണ്ടായാലും വയനാട്ടിലെയും മലപ്പുറത്തെയും കവരേജ്‌ മാത്രമാണു കുറയുന്നതെന്നും മറ്റുള്ളവര്‍ കുലുങ്ങുന്നില്ല, എങ്ങനെയും എത്രയും വേഗം പ്രോജക്റ്റ്‌ ഒന്നു തീര്‍ക്കണം എന്ന എല്ലാവരുടെയും ആഗ്രഹത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ച്‌ പ്രോജക്റ്റ്‌ നീട്ടാനേ ഇതുതകുന്നുള്ളു എന്ന് വാക്സിനേഷന്‍ ഫ്രണ്ട്‌ ലൈനില്‍ നിന്നും ഒരു ഡോക്റ്ററുടെ നിരീക്ഷണവും എനിക്ക്‌ കിട്ടി കൂട്ടത്തില്‍. പൊതു താല്‍പ്പര്യമെന്ന ആംഗിളില്‍ കാണേണ്ടതുമാണ്‌.

പദ്ധതി, പ്രയോജനം, രീതി, തന്ത്രങ്ങള്‍ എന്നിവയെക്കുറിച്ച്‌ ആശങ്കകള്‍ ഉള്ളത് മനസ്സിലാവുന്നു എന്നാല്‍ ആ കാര്യങ്ങള്‍ പൊതു
താല്‍പ്പര്യത്തിലേക്ക്‌ മാത്രം പ്രയോജനപ്പെടുന്ന രീതിയില്‍ വിലയിരുത്തേണ്ടതുണ്ട്‌ എന്ന ഡോ ഇക്ബാലിന്റെ
നിര്‍ദ്ദേശവും ഈ ത്രെഡില്‍ ഞാന്‍ എത്തിക്കാന്‍ ബാദ്ധ്യസ്ഥനാണല്ലോ.
[ബൂലോഗരില്‍ ആരും ഡോ. ഇക്ബാല്‍ ആരാണെന്നു ചോദിക്കുമെന്ന് തോന്നുന്നില്ല, എങ്കിലും അങ്ങനെ ഒരു ചോദ്യം വരാനുള്ള പഴുതടക്കാന്‍ (മറിയത്തിന്റെ ബ്ലോഗ്‌ കണ്ട ഹാങ്ങോവര്‍) അദ്ദേഹത്തെക്കുറിച്ചും രണ്ടു വരി ഇവിടെ.

കോട്ടയം മെഡിക്കല്‍ കോളേജില്‍ ന്യൂറോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ഇക്ബാല്‍ പ്ലാനിംഗ്‌ ബോര്‍ഡ്‌ അംഗമെന്ന രീതിയിലും അല്ലാതെയും വൈദ്യശാസ്ത്രത്തിന്റെ കണ്‍സ്യൂമര്‍, സാമ്പത്തിക, എത്തിക്കല്‍ വശങ്ങളെക്കുറിച്ച്‌ വളരെയേറെ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്‌, ഇവയെക്കുറിച്ചെല്ലാം നിരന്തരം എഴുതുകയും ചെയ്യുന്നു. കേരള യൂണിവേര്‍സിറ്റി വൈസ്‌ ചാന്‍സലറായും വര്‍ത്തിച്ച അദ്ദേഹം പല വിദേശ യൂണിവേര്‍സിറ്റികളിലും വിസിറ്റിംഗ്‌ സ്കോളറാണ്‌]

Unknown said...

ഡാലി ചേച്ചീ,
അതാണ് പ്രശ്നം.കോമണ്‍ സെന്‍സേയ്... :-)
ദേവേട്ടന്‍ ഇത്ര റെഫറന്‍സൊക്കെ കൊടുത്ത് കാര്യമാത്ര പ്രസക്തമായി എഴുതിയ ലേഖനത്തിന്റെ ചോട്ടില്‍ ഒരു കമന്റെഴുതാനുള്ള സെന്‍സും സെന്‍സിബിലിറ്റിയും സെന്‍സിറ്റിവിറ്റിയും എനിയ്ക്ക് ഇല്ലാതെ പോയത്. അതിന് ആദ്യം ഇന്ത്യ എന്താണെന്നറിയണം, ഇന്ത്യയിലെ പോളിയോ നിര്‍മ്മാര്‍ജ്ജനമെന്താണെന്നറിയണം. പോളിയോ പിടിച്ച് ദശലക്ഷക്കണക്കിന് കുഞ്ഞുങ്ങളുടെ ഇന്ത്യ.. തുള്ളിമരുന്ന് കഴിച്ച് മരിച്ച കുഞ്ഞുങ്ങളുടെ അമ്മമാരുടെ ഇന്ത്യാ.. അല്ലാതെ സായിപ്പ് വലിച്ചെറിഞ്ഞിട്ട് പോയ... (ദില്‍ബാ... കണ്ട്രോള്‍..):-)

ഓടോ: ദേവേട്ടാ നമ്മള്‍ തമ്മിലെന്തിനാ മാപ്പൊക്കെ.ഇവിടടുത്തല്ലേ ഖിസൈസ്...

അതുല്യ said...

അങ്ങനെ തന്നെ വേണം ദില്‍ബൂട്ടനു അങ്ങനെ തന്നെ വേണം അങ്ങനെ തന്നെ വേണം. ഡാലിയ്ക്ക്‌ ചക്കരയുമ്മയുടെ നാലു കണ്ടെയ്നര്‍ ലോറി വിട്ടിട്ടുണ്ട്‌. ദില്‍ബൂട്ടനെ ഞാനും ഒന്ന് ചോക്കെറിയാന്‍ ഇരുന്നതാണു, ഇന്നലെ എന്നോട്‌, കിണര്‍ കുഴിച്ചത്‌ പോലും ഞങ്ങളാ എന്ന് പറഞ്ഞപ്പോ. (സത്യായിട്ടും ഇനി കാണുമ്പോ, മണല്‍ വിരിച്ച്‌ ഞാന്‍ നീല്‍ ഡൗണ്‍ ചെയ്യിയ്കും 5 മിനിറ്റ്‌)

ദേവാ, ഈ സി.എ പണി ഇനി വേണോ?

സിദ്ധാര്‍ത്ഥന്‍ said...

ദില്‍ബാ അതുല്യേ. ഇത്തിരി സ്ഥലം തര്വോ? രണ്ടു കാര്യം മനസ്സിലായോന്നു നോക്കാന്‍ വന്നതാ:

1)പോളിയോ വരാന്‍ സാധ്യതയുള്ള പലര്‍ക്കുമതു തടയുന്നതിനിടയില്‍ വാക്സിനേഷന്‍ മൂലം മരിക്കുന്ന ഒരാള്‍ പോലും, ശിക്ഷിക്കപ്പെടുന്ന ഒരു നിരപരാധിയുടെ ചിത്രമോ, അതിര്‍ത്തികാത്തു മരിക്കുന്ന വീരജവാന്റെ ചിത്രമോ നമുക്കു തരുമെന്നിരിക്കേ, അങ്ങനെ സംഭവിക്കുന്നതിന്റെ ഒരു സ്ഥിതിവിവരക്കണക്കു പോയിട്ടു് ഏകദേശരൂപമെങ്കിലും സര്‍ക്കാരിനില്ല എന്നാണെനിക്കു മനസ്സിലായതു്.

എങ്കില്‍, ഈ പറഞ്ഞ അനാസ്ഥയ്ക്കെതിരേ നിയമപരമായി പ്രതികരിക്കാവുന്നതല്ലേ? നിയമവശം എനിക്കറിയില്ല. ഒരു പൊതുതാല്പര്യ ഹര്‍ജിയോ മറ്റോ....

2) പോളിയോ വിരുദ്ധപ്രക്ഷോഭങ്ങള്‍ പലപ്പോഴും സ്വാധീനിക്കുന്നതു് പോളിയോക്കെതിരേ മുന്‍‌കരുതല്‍ വേണമെന്നുള്ള ജനവിഭാഗത്തെയാവുന്നെന്ന ദേവന്‍ അവസാ‍നം പറഞ്ഞ വസ്തുതയില്‍ നിന്നും, ഈ വിധത്തിലല്ല, അഥവാ ഡോ. ഹരി ചെയ്തു വരുന്ന രീതിയിലല്ല ഇതു കൈകാര്യം ചെയ്യേണ്ടതെന്നും മനസ്സിലാക്കുന്നു. അഥവാ ഇങ്ങനെ കൈകാര്യം ചെയ്യുന്നതില്‍ ഒരു അപകടം ഒളിഞ്ഞിരിക്കുന്നു. ഒരുകൂട്ടം ആളുകള്‍ വാക്സിനേഷന്‍ എടുക്കുകയും മറ്റൊരു കൂട്ടം വാക്സിനേഷന്‍ എടുക്കാതിരിക്കുകയും ചെയ്യുന്നതു് ഓറലായോ ഇഞ്ചെക്ഷനായോ വിതരണം ചെയ്യപ്പെട്ട പോളിയോ വൈറസുകള്‍ക്കിടയില്‍ വാക്സിനെടുക്കാത്ത ഒരു കൂട്ടരെ സൃഷ്ടിക്കും. അതു് പൂര്‍വാധികം ഭയാനകമായ ഒരു സ്ഥിതിവിശേഷമാണുണ്ടാക്കുക എന്നും അല്ലേ മനസ്സിലാക്കേണ്ടതു്?

ഇത്രയും ശരിയാണെങ്കില്‍, എന്തുകൊണ്ടു് ഡോ. ഹരിയോടു് നമുക്കൊരു വിശദീകരണം തേടിക്കൂടാ? തീര്‍ച്ചയായും അദ്ദേഹവും ഈ കാര്യങ്ങള്‍ ചിന്തിച്ചിരിക്കുമല്ലോ?

ഡാലി said...

അപ്പോള്‍ ഇപ്പോഴത്തെ പ്രശ്നം പൊതു താല്പര്യം ആണല്ലെ?

സിദ്ധാര്‍ത്ഥന്‍ ചേട്ടന്റെ ഒന്നാമത്തെ അഭിപ്രായം ഏറ്റവും ആദ്യം നടപ്പാക്കുകയാണ് ഈ കാര്യത്തില്‍ ചേയ്യേണ്ട ആദ്യ കാര്യം അതായത് എത്രയും സാധ്യമായ വേഗത്തില്‍ ഒരു പഠനം. വന്യ പോളിയോ വൈറസ് മൂലം പോളിയോ പിടിപ്പെട്ടവരെത്ര? വാക്സിനേഷന്‍ മൂലം പോളിയോ പിടിപ്പെട്ടവരെത്ര?
ഈയൊരു റിപ്പോര്‍ട്ട് ഇല്ലാതെ നിന്നാല്‍ പൊതുജനതാല്പര്യത്തിനു മുന്നില്‍ പിന്നെ ഒന്നും പറയാനില്ലാതാകും.

Abdu said...

ഡാലി, സിദ്ധാര്‍ഥാ,

അതാണ് ഞാന്‍ പറഞ്ഞത് ഇത്രയൊക്കെ കോലാഹലങ്ങളുണ്ടായിട്ടും സര്‍ക്കാര്‍ ഇതിനെകുറിച്ച് ഒരു അന്വേഷണവും നടത്താത്തതിന്റെ കാരണങ്ങളെ കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. ഇനി പഠനം എന്ന പേരില്‍ വല്ലതും നടന്നാലും അതിന്റെ ഫലത്തെകുറിച്ച് വലിയ പ്രതീക്ഷയൊന്നും ഉണ്ടാവേണ്ടകാര്യമില്ലെന്നാണ് മുമ്പ് കോളകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിന്റെ ഗതിയില്‍ നിന്ന് മനസ്സിലാകുന്നത്.

Anonymous said...

പ്രിയ സുഹൃത്തുക്കളേ, ബഹുമാന്യ ഡോക്ടര്‍മാരേ,

നന്ദി, പ്രതികരിച്ച എല്ലാവര്‍ക്കും, മറുപടി വൈകിയതിനു ക്ഷമാപണവും

എന്റെ ആദ്യ മെയിലില്‍ ഞാന്‍ പറയാന്‍ ശ്രമിച്ചത്‌ ലോകാരോഗ്യ സംഘടനയുടെ വിവിധ റിപ്പോര്‍ട്ടുകളിലൂടെ കടന്നു പോകുന്ന ആര്‍ക്കും വായിച്ചെടുക്കാവുന്നതേയുള്ളൂ, പോളിയോ വാക്സിന്‍ ഫലപ്രദമല്ലാ എന്ന്‌ . അതു തന്നെ ഞാന്‍ ആവര്‍ത്തിക്കുന്നു. ഇത്തരമൊരു നിഗമനത്തില്‍ എത്താന്‍ എന്നെ സഹായിച്ച റിപ്പോര്‍ട്ടുകളില്‍ ചിലത്‌ താഴെ കൊടുക്കുന്നു. ഇവയില്‍ ഡോക്ടേഴ്സിന്‌ അറിയാത്തതോ, പുതുതായി എന്തെങ്കിലും വിവരങ്ങളോ ഉള്ളതായി ഞാന്‍ കരുതുന്നില്ല.

എങ്കിലും പൊതുവായ അറിവിലേക്കും സംവാദത്തിലേക്കും വേണ്ടി കുറിക്കുന്നു.

1. 1996 മുതല്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട പോളിയോ കേസ്സുകളുടെ എണ്ണം. (www.who.int/vaccines/immunization/monitoring)
2. ലോകത്തെ മുഴുവന്‍ പോളിയോ കേസ്സുകളുടെ എണ്ണം. (യൂനിസെഫ്‌)
3. Pushpa.M.Bhargava യുടെ ലേഖനം “Fighting the polio Virus” - The Hindu daily dtd 2-12-1990.
4. ഹെയ്ത്തിയിലും ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലും CVDPV (Circulating Vaaccine Derived Polio Virus) വ്യാപകമായി റിപ്പോര്‍ട്ട്‌ ചെയ്തപ്പോള്‍ പാന്‍ അമേരിക്കന്‍ ഹെല്‍ത്ത്‌ ഓര്‍ഗനൈസേഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട്‌. ഇന്ത്യയില്‍ ഈ വാര്‍ത്ത 11-12-2000 ഇന്ത്യന്‍ എക്സ്പ്രസ്‌ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു.
5. തമിഴ്‌നാട്ടില്‍ CVDPV മരണം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടപ്പോള്‍ ബോംബെയിലെ എന്‍റോവൈറസ്‌ റിസേര്‍ച്ച്‌ സെന്ററിന്റെ പത്രകുറിപ്പ്‌.
6. നിര്‍മ്മാര്‍ജ്ജനം ചെയ്തു എന്ന്‌ പ്രഖ്യാപിക്കപ്പെട്ട രാജ്യങ്ങള്‍ ഈ വര്‍ഷം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട വ്യാപകമായ പോളിയോ (Reports from the different news agencies of many countries)
7. OPV അമിതമായും, തുടര്‍ച്ചയായും ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ മാത്രം കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന മറ്റു തളര്‍ച്ച രോഗങ്ങള്‍ (www.who.int/vaccines/immunization/monitoring/en)
8. Lessons from the polio campaign by DR. JACOB M. PULIYEL, Vice Chairman, the IMA Sub-Committee on Immunisation. (http://www.thehindu.com/mag/2006/11/19/stories/2006111900100400.htm)
9. At a June 20, 1996 meeting of the Advisory Committee on Immunization Practices (ACIP) of the Centers for Disease Control, members of the federal vaccine policymaking panel voted to move away from use of the live oral polio vaccine (OPV) and toward increased use of the injectable inactivated polio vaccine (IPV) in order to cut down on the number of cases of polio disease caused by OPV in the U.S. each year. (LIVE POLIO VACCINE VOTED OUT - http://www.909shot.com/diseases/polio696.htm)
10. A 43% increase in AFP reporting globally was observed, from 42,511 cases in 2004 to 61,606 cases in 2005, largely because of increased reporting from India (80% of the overall increase), Nigeria, and Pakistan. (http://www.cdc.gov/MMWR/preview/mmwrhtml/mm5516a5.htm)

ഇനി വാക്സിനേഷന്‍ പരീക്ഷണങ്ങളും

Aids, Mad Cow disease, Cancer തുടങ്ങിയവയും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്ത്‌ ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണെന്നും നിരവധി പഠനങ്ങള്‍ പുറത്ത്‌ വന്നിട്ടുണ്ട്‌ എന്നുള്ളതും ഡോക്ടര്‍മാര്‍ക്ക്‌ അറിയില്ല എന്നു ഞാന്‍ വിശ്വസിക്കുന്നില്ല. തീര്‍ച്ചയായും ഇക്ബാല്‍ ഡോക്ടറും, പിഷാരടി ഡോക്ടറും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാതിരിക്കാന്‍ വഴിയില്ല. എങ്കിലും ചില പഠനങ്ങളുടെ പേരുകള്‍ താഴെ ചേര്‍ക്കുന്നു.

1. THE RIVER - A journey to the source of HIV and AIDS, By Edward Hooper (Former Buero Chief BBC South Africa)
2. Vaccination 100 years of Orthodox research. By Dr..Viera Shibner
3. The secret AIDS Genocide plot. ByDr.Cantwel, Dr.Willam Capbell Duglus തുടങ്ങി നിരവധി പഠനങ്ങള്‍ .
4. മെഡീവ എന്ന ബ്രിട്ടീഷ്‌ കമ്പനിയുടെ 91 മുതല്‍ നിര്‍മ്മിച്ച 35 മില്യന്‍ഡോസ്‌ പോളിയോ വാക്സിന്‍ നിരോധിച്ചു കൊണ്ടുള്ള വാര്‍ത്ത - ഭ്രാന്തി പശുരോഗം വന്നു മരിച്ച പശുക്കളുടെ സീറം വ്യാപകമായി ഉപയോഗിച്ചത്‌ വിവാദമായപ്പോഴാണ്‌ ഇത്‌ സംഭവിച്ചത്‌. കമ്പനി പേരും, ബാച്ച്‌ നമ്പറും, Exp: Date ഉം രേഖപ്പെടുത്താത്ത വാക്സിന്‍ കേരളത്തില്‍ പലപ്രാവശ്യം വിതരണം ചെയ്തത്‌ ആരോഗ്യ വകുപ്പിന്‌ തുറന്നു സമ്മതിക്കേണ്ടി വന്നിട്ടുണ്ട്‌. (http://www.who.int/inf-pr-2000/en/state2000-08.html)

ഇനി ശാസ്ത്ര സാങ്കേതിക ഉപദേശക സമിതിയെ കുറിച്ച്‌.

ഡോ. സാം പിത്രോഡ അദ്ധ്യക്ഷനും, പുഷ്പ.എം.ഭാര്‍ഗ്ഗവ, ഡോ. റിനു പട്ടേല്‍ (ജെ.ജെ. ഹോസ്പിറ്റല്‍, ബോംബെ), ഡോ.ജേക്കബ്‌ ജോണ്‍, ഡോ.വി.ജെ.മാത്യു (സി.എം.സി. വെല്ലൂര്‍) തുടങ്ങിയ പ്രശസ്തരായ ഡോക്ടേഴ്സ്‌ അംഗങ്ങളുമായിട്ടുള്ള സമിതിയാണ്‌ OPV ഇന്ത്യന്‍ സാഹചര്യത്തില്‍ ഗുണകരമാവില്ലായെന്ന്‌ പ്രമേയം പാര്‍ലമെന്റിലേക്ക്‌ അയച്ചത്‌. (Ref:- Fighting the polio Virus - Pushpa .M Bhargava - The Hindu daily Dated 12/12/1999) ഈ ലേഖനത്തില്‍ WHO അവരുടെ തന്നെ റിപ്പോര്‍ട്ടില്‍ വികസ്വര രാജ്യങ്ങളിലെ OPV പരാജയത്തെ മറച്ചു വച്ചതായി സൂചനയുണ്ട്‌.

ഇനി റോട്ടറി ക്ലബ്ബിന്റെ മഹത്തായ സേവനത്തെ കുറിച്ച്‌,

2006 ആഗസ്റ്റില്‍ പലപ്രാവശ്യം വാക്സിന്‍ ഉപയോഗിച്ച കുട്ടികള്‍ക്ക്‌ പോളിയോ ബാധിച്ചപ്പോള്‍ യു.പി. ആരോഗ്യ മന്ത്രിയും , ബഹു ഗവര്‍ണര്‍. ടി.വി.രാജേശ്വറും. ഈ മരുന്നിന്റെ ഫലപ്രാപ്തിയെകുറിച്ചും മറ്റ്‌ വശങ്ങളെകുറിച്ചും അന്വേഷണത്തിന്‌ ഉത്തരവിട്ടപ്പോള്‍ മംഗലാപുരത്ത്‌ റോട്ടേറിയന്മാര്‍ ഒത്തുകൂടി ഇങ്ങനെ പ്രഖ്യാപിക്കുകയുണ്ടായി. "ഈ മരുന്നിന്റെ ഫലപ്രാപ്തിയെകുറിച്ച്‌ അന്വേഷണമോ, വിശദീകരണമോ, ആവശ്യമില്ല പകരം കൂടുതല്‍ മരുന്നു വിതരണം ചെയ്യപ്പെടുകയാണ്‌ വേണ്ടത്‌ ". അതുകൊണ്ട്‌ തന്നെ റോട്ടറി ക്ലബ്ബിന്റെ മഹത്വത്തെയും സേവനത്തേയും കുറിച്ചുള്ള അഭിപ്രായങ്ങള്‍ക്ക്‌ മറുപടി പറയാന്‍ എനിക്ക്‌ താത്പര്യമില്ല.

നിര്‍ബന്ധിത പ്രതിരോധ മരുന്നു വിതരണവും അതിനുവേണ്ടി കോടിക്കണക്കിനു രൂപ ചെലവഴിക്കലുമല്ല ഇത്തരം രോഗങ്ങള്‍ക്കുള്ള പ്രതിവിധിയെന്ന്‌ ഞാനിപ്പോഴും വിശ്വസിക്കുന്നു. ഓരോ പുതിയ രോഗങ്ങള്‍ വരുമ്പോഴും പുതിയ പുതിയ പ്രതിരോധ മരുന്ന്‌ എന്നത്‌ ശാസ്ര്തീയവും പ്രായോഗികവുമാണെന്ന്‌ കരുതുന്നില്ല. ശരീരവും, മനസ്സും, ജീവിത സാഹചര്യങ്ങളും, സാമൂഹ്യ ഘടകങ്ങളും കൂടി കണക്കിലെടുത്തും, വിവിധ ചികിത്സാരീതികളുടെ ഗുണകരമായ ഏകോപനത്തിലൂടെയും, ജനങ്ങളെയും, സാമൂഹിക പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി കൃത്യമായ ബോധവല്‍ക്കരണത്തിലൂടെയും പുതിയൊരു ആരോഗ്യ കാഴ്ചപ്പാട്‌ ഉയര്‍ന്നു വരണമെന്നാണ്‌ ഞങ്ങളുടെ ആഗ്രഹം. ആരോഗ്യകാര്യങ്ങളില്‍ വികസിത രാജ്യങ്ങള്‍ക്ക്‌ ഒപ്പം നില്‍ക്കുന്നു എന്നവകാശപ്പെട്ടിരുന്ന കേരള മാതൃക ഇന്നൊരു പ്രതിസന്ധിയിലും പരാജയത്തിലുമാണെന്ന്‌ ഡോ.ഇക്ബാല്‍ തന്നെ എഴുതുകയും പോളിയോ വാക്സിനേഷന്‍ തീര്‍ത്തും കുറ്റമറ്റതാണെന്ന്‌ എഴുതുകയും ചെയ്യുന്നതില്‍ ചില വൈരുദ്ധ്യങ്ങള്‍ മുഴച്ചു നില്‍ക്കുന്നു. കുറച്ചു കൂടി ആരോഗ്യകരമായ ആരോഗ്യ ചര്‍ച്ച നടക്കുമെന്ന പ്രതീക്ഷയോടെ.

ഡോ. പി. ജി. ഹരി
04936285865

ദേവന്‍ said...

സിദ്ധാര്‍ത്ഥാ,
1. വാക്സിന്‍ ജന്യ പോളിയോ ബാധിച്ചയാളിനു നഷ്ടപരിഹാരം കൊടുക്കാന്‍ രാഷ്ട്രം ബാദ്ധ്യസ്ഥമാണോ എന്നത്‌ കുരുക്കു പിടിച്ച ചോദ്യമാണ്‌. ലേഖനത്തിന്റെ ആദ്യ വരിയില്‍ പരാമര്‍ശിച്ച കോര്‍ട്ടിസ്‌ സ്ട്രോങ്ങ്‌ കേസ്‌ മുഖ്യമായൂം വാദിച്ചത്‌ മൃതവൈറസ്‌ കുത്തിവയ്പ്പിനു പകരം തുള്ളിമരുന്നു കൊടുത്തതിനാലാണ്‌ വാദിക്ക്‌ അസുഖം പിടിപെട്ടതെന്നും മറ്റുമായിരുന്നു പ്രധാന വാദങ്ങള്‍. പൌരാവകാശം അങ്ങാടിമരുന്നോ പച്ചമരുന്നോ എന്ന് ഇന്ത്യയില്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല, അതുകൊണ്ട്‌ നിയമ വശം എവിടെ വരെ പോകുമെന്ന് പിടിയില്ല.

നാഷണല്‍ പോളിയോ സര്‍വെയിലന്‍സ്‌ പ്രോജക്റ്റ്‌ വാക്സിന്‍ ജന്യ പോളിയോയുടെ കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്‌. ഡോ. മിത്തലിനെപ്പോലെ ചിലര്‍ (ലേഖനത്തിന്റെ അന്ത്യഭാഗത്ത്‌ പരാമര്‍ശിച്ചിരിക്കുന്നതുപോലെ) അതില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും നിയമപരമായി പൊതു താല്‍പ്പര്യ ഹര്‍ജി നീക്കിയാല്‍ അതിനു മറുപടിയായി തരാന്‍ കോടതിക്ക്‌ പോളിയോ സര്‍വെയിലന്‍സ്‌ പ്രോജക്റ്റ്‌ റിപ്പോര്‍ട്ട്‌ ഇപ്പോള്‍ തന്നെ ഉണ്ടല്ലോ എന്ന ഉത്തരമേയുണ്ടാവൂ.

2. താങ്കള്‍ അന്വേഷിച്ച വിശദീകരണം അടക്കം പലരും പലയിടത്തുമായി നേരിട്ടും മെയില്‍ വഴിയും ഉന്നയിച്ച കാര്യങ്ങള്‍ക്കെല്ലാമായി ഡോ. ഹരി തന്റെ വീക്ഷണം മുകളിലെ കമന്റ്‌ ആയി കൊടുത്തിട്ടുണ്ട്‌. (ബ്ലോഗ്‌ ലോഗിന്‍ ഇല്ലാത്തതിനാല്‍ പിന്മൊഴിയില്‍ വന്നില്ല)

ദേവന്‍ said...

ഡാലിയേ,
എന്‍ എസ്‌ പി റിപ്പോര്‍ട്ട്‌ (ലിങ്കാന്‍ പറ്റുന്നില്ല, രജിസ്റ്റ്രേഷന്‍ ആവശ്യമുള്ള പേജില്‍ ആണ്‌ ഡേറ്റ) പ്രകാരമുള്ള സ്ഥിതിവിവരക്കണക്കുകള്‍ താഴെ.

പള്‍സ്‌ പോളിയോ തുടങ്ങുന്ന സമയം 1998 ഇല്‍ ഇന്ത്യയില്‍ 2016 പേര്‍ക്ക്‌ വൈല്‍ഡ്‌ (മരുന്ന് എടുക്കാതെ) പോളിയോയും 262 പേര്‍ക്ക്‌ വാക്സിന്‍ കുടിച്ചതിന്റെ പാര്‍ശ്വഫലമായ പോളിയോയും (VAPP) ബാധിച്ചു.

അവിടെ നിന്നും 2002ആം ആണ്ട്‌ ആയപ്പോഴേക്ക്‌ മൊത്തം വന്യ പോളിയോ 1395 ആയി കുറഞ്ഞിട്ടുണ്ട്‌ വാക്സിന്‍ ജന്യ പോളിയോ എണ്ണം ഈ വര്‍ഷം 277.
[data of NSP is taken as stated by SK Mittal & Mathew Joseph in the article "Vaccine associated paralytic poliomyelitis." Indian Journal of Pediatrics, Year 2003, Volume 70, Issue 7]

വാക്സിന്‍ ജന്യ പോളിയോയെ ഇഞ്ജക്ഷന്‍- തുള്ളിമരുന്ന് ആയി തിരിച്ചു നടത്തിയ പഠനങ്ങള്‍ നടന്നത്‌ അമേരിക്കയില്‍ മാത്രമാണ്‌. അവിടത്തെ അനുമാനം അനുസരിച്ച്‌ 94% ശതമാനം വാക്സിന്‍ ജന്യ പോളിയോയും തുള്ളി മരുന്നില്‍ നിന്നും വരുന്നു. ഇതിന്റെ മറുവശം 25 മില്ല്യണ്‍ കുട്ടികള്‍ ജനിക്കുന്ന ഇന്ത്യയില്‍ അത്രയും പേര്‍ക്ക്‌ കുത്തിവയ്പ്പ്‌ നടത്താന്‍ സംവിധാനമുണ്ടോ എന്നതാണ്‌.

Anonymous said...

ദേവേട്ടാ,എന്റെ രണ്ടു കുട്ടികള്‍ക്കും പോളിയോതുള്ളിമരുന്ന് കൊടുത്തിട്ടില്ല.എന്റെ മോന് ബാല ടി.ബി യുണ്ട്.പോളിയോ വരരുതെന്ന് കരുതിയാവുമല്ലോ രക്ഷിതാക്കള്‍ കുഞ്ഞുങ്ങള്‍ക്ക് തുള്ളിമരുന്ന് കൊടുക്കുന്നത്.എന്റെ കുട്ടികള്‍ക്ക് പോളിയോ വരുമോ എന്ന ഭയം എനിക്കിപ്പോഴുണ്ട്.പോളിയോ തുള്ളിമരുന്ന് ഒരു പ്രദേശത്തെ മുഴുവന്‍ കുട്ടികള്‍ക്കും കൊടുക്കുമ്പോള്‍ ഏതെങ്കിലും കുട്ടികള്‍ക്ക് മരുന്ന് കൊടുക്കാഞ്ഞാല്‍ ആ കുട്ടികളെ എളുപ്പത്തില്‍ പോളിയോ ബാധിക്കുമെന്നും പറയുന്നു.(ശരിയാണോ എന്നറിയില്ല)ഞങ്ങളെ ബോധവല്‍ക്കരിക്കാന്‍ ആരോഗ്യവകുപ്പധികൃതര്‍ പലവട്ടം വന്നിരുന്നു.

അതുല്യ said...

പോളിയോ പാളിയോ എന്നൊക്കെ കുറേ നേരമായി ദേ-ചേട്ട... ച്ചായ്‌ സോറി, ദേ-വേട്ട വിളിച്ച്‌ പറയുന്നു, ഇത്തരുണത്തില്‍ ഞാനിതും കൂവട്ടേ..

നാളെ നാട്ടിലേയ്ക്‌ പോവുന്ന നമ്മുടെ ബ്ലോഗ്ഗ്‌ കൂടപ്പിറപ്പിനു എല്ലാ ആശ്വസകളും.

നമ്മള്‍ രണ്ട്‌ നമുക്ക്‌ പന്തിരണ്ട്‌ എന്ന മുദ്രവാക്യം എന്നും മനസ്സില്‍ മുഴക്കി ദേവഗുരുവേ മുന്നേറുക. വിമാനകമ്പനിയ്കും സ്കൂളുകള്‍ക്കുമൊക്കെ ഒരു സീറ്റ്‌ കൂടി ചിലവാവുന്ന ഒരു ശുഭ അവസരത്തില്‍, മറ്റൊന്ന് കൂടി,

ഉമേശന്മാഷ്‌, അമ്മായിയ്ക്‌ 28 കഴിഞ്ഞപ്പോ 501 ഡോളറാണു അയച്ചത്‌. ചിറ്റപ്പന്മാര്‍ക്കു ഒക്കെ 101 വച്ചും അതൊണ്ട്‌, ഇനി അറിഞ്ഞില്യാന്ന് പറയരുത്‌. ഒരു 1001 ഡോളര്‍ എനിക്കും, 51 വച്ച്‌ ചിറ്റപ്പന്മാര്‍ക്കും കൂടെ അയച്ചേക്കണം. (ദില്‍ബൂനെ കണക്കില്‍ കൂട്ടണ്ട, അബുധാബീ വേലേടെ ബാക്കീടെ, മൊബൈല്‍ വാങ്ങീതിന്റെ ബാക്കിയൊക്കെ കണക്കില്‍ കൊള്ളിയ്കാന്‍ പറ്റാത്ത സ്വത്തായിട്ട്‌ കിടക്കുന്നുണ്ട്‌.

പിന്നെ മറ്റ്‌ ബൂലോഗസുഹ്രത്തുക്കള്‍ക്ക്‌, ദുബായില്‍ സമ്മാന പെരുമഴക്കാലം.. കുഞ്ഞിന്റെ ദേവനിടാന്‍ പോകുന്ന പേര്‍ കൃത്യമായിട്ട്‌ ഗണിയ്കുന്നവര്‍ക്ക്‌ ഒരു ആര്‍മദാ അല്ലന്‍ങ്കില്‍ ലെക്സസ്‌ ദേവന്‍ ഓഫര്‍ ചെയ്യുന്നുണ്ട്‌. എല്ലാരും അവരവരുടെ എന്റ്രികല്‍ വേര്‍ഡ്‌ ഡോക്യുമെന്റില്‍ പാസ്സ്വേര്‍ഡ്‌ പ്രോട്ടക്റ്റഡ്‌ ആയി പാസേവ്ര്ഡ്‌ പറയാതെ ദേവനയ്കുക. പേരീടീലിനു ശേഷം ദേവനു പാസ്വേര്‍ഡ്‌ അയയ്കുക. സമ്മാനര്‍ഹരായവരെ നേരിട്ട്‌ കാറിന്റെ കീ സഹിതം ദേവഗുരു സമീപിയ്കുന്നതായിരിയ്കും.

ദേവാധിദേവാ അപ്പോ ഒക്കേനും പറഞ്ഞപോലെ, മംഗളം ഭവന്തൂ.. പന്തിരണ്ട്‌ ഭവന്തൂ...

(പോളിയോ എടുക്കണോ വേണ്ടയോ എന്ന് തീരുമാനിച്ച വിവരവും അറിയ്കുമല്ലോ?)

ദേവന്‍ said...

വിഷ്ണുമാഷേ,
വാക്സിനേഷന്‍ വേണോ വേണ്ടയോ എന്നത്‌ ഡോക്റ്ററും കുട്ടിയുടെ ഉത്തരവാദിത്തപ്പെട്ടവരും ചേര്‍ന്ന് തീരുമാനിക്കേണ്ടതാണ്‌.

എന്റെ പരിമിതമായ അറിവിന്‍ പ്രകാരം തുള്ളിമരുന്ന് പ്രയോഗിക്കപ്പെടുന്ന ദേശങ്ങളില്‍ cVDPV- circulating vaccine derived poliovirus അതായത്‌ വാക്സിന്‍ കഴിച്ച കുട്ടികള്‍ പുറത്തേക്ക്‌ വിസര്‍ജ്ജിക്കുന്ന പോളിയോവൈറസ്‌ നിലവിലുണ്ടാകാന്‍ സാദ്ധ്യതയുണ്ട്‌ എന്നതിനാല്‍ ഇവര്‍ ഉള്ള സ്ഥലത്ത്‌ ജീവിക്കുന്ന വാക്സിന്‍ പ്രൊട്ടക്ഷന്‍ ഇല്ലാത്ത കുഞ്ഞ്‌ സാധാരണ വന്യ വൈറസ്‌ ഉള്ള സ്ഥലങ്ങളിലെക്കാള്‍ വലിയ റിസ്കികാണ്‌ .

cvDPV എന്തുമാത്രം വന്‍ തോതില്‍ സംഭവിക്കുന്നു എന്നതിനെക്കുറിച്ച്‌ എനിക്ക്‌ ആധികാരികമായി അറിയില്ല . തുള്ളി മരുന്നു കുടിച്ച മൂന്നു കുട്ടികളില്‍ ഒരാളെങ്കിലും വന്യ വൈറസ്‌ ജനിപ്പിച്ച്‌ വിസര്‍ജ്ജിക്കുമെന്ന് നാഥന്‍സണ്‍ ഫൈന്‍ എന്നയാള്‍ പറഞ്ഞിരിക്കുന്നു.
http://www.passporthealthusa.com/news/vol_12_no_2.asp ഇദ്ദേഹം ആരാണെന്ന് എനിക്കറിയില്ല.

(ഇഞ്ജക്ഷന്‍ വാക്സിന്‍ cVDPV ഉല്‍പ്പാദിപ്പിക്കുന്നില്ല.)

ബാല ടി ബി ഇല്ലാതെയാക്കാന്‍ പോളിയോ മരുന്നിനു കഴിവില്ല.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ദേവന്‍,

"എന്റെ പരിമിതമായ അറിവിന്‍ പ്രകാരം തുള്ളിമരുന്ന് പ്രയോഗിക്കപ്പെടുന്ന ദേശങ്ങളില്‍ cVDPV- circulating vaccine derived poliovirus അതായത്‌ വാക്സിന്‍ കഴിച്ച കുട്ടികള്‍ പുറത്തേക്ക്‌ വിസര്‍ജ്ജിക്കുന്ന പോളിയോവൈറസ്‌ നിലവിലുണ്ടാകാന്‍ സാദ്ധ്യതയുണ്ട്‌ എന്നതിനാല്‍ ഇവര്‍ ഉള്ള സ്ഥലത്ത്‌ ജീവിക്കുന്ന വാക്സിന്‍ പ്രൊട്ടക്ഷന്‍ ഇല്ലാത്ത കുഞ്ഞ്‌ സാധാരണ വന്യ വൈറസ്‌ ഉള്ള സ്ഥലങ്ങളിലെക്കാള്‍ വലിയ റിസ്കികാണ്‌ . "


പോളിയൊ വൈറസിനെകുറിച്ച്‌ എഴുതിയ ആശങ്കയില്‍ ഞങ്ങള്‍ പഠിച്ച ഭാഗം സ്വല്‍പം പറയേണ്ടി വരുന്നു-

1. live 'attenuated' virus - (not active) ആണ്‌ ഉപയോഗിക്കുന്നത്‌ അതിന്‌ wild virus ന്റെ അത്ര രോഗോല്‍പാദകശക്തി ഇല്ല- അതു തന്നെയാണ്‌ ആ വാക്കുപയോഗിക്കാന്‍ കാരണം.

2. Herd Immunity അതായത്‌ ചില കുട്ടികള്‍ വാക്സിനേഷന്‍ എടുത്തില്ലെങ്കില്‍ പോലും മുന്‍പറഞ്ഞ പ്രകാരം മറ്റു കുട്ടികളില്‍ നിന്നു പകരുന്ന വൈറസ്‌ അവര്‍ക്കും രക്ഷ നല്‍കുന്നു. അല്ലാതെ അവര്‍ക്ക്‌ ഭീഷണിയല്ല.

ഇപ്പോള്‍ ബ്ലോഗില്‍ എഴുതുവാന്‍ അറപ്പാണ്‌ -കാരണം വിശദീകരിക്കേണ്ടല്ലൊ അല്ലേ; പിന്നെ ഇതെന്റെ വിഷയമായിപോയതുകൊണ്ട്‌ ഒരു വരി മാത്രം.

( ഈ ആറു രോഗങ്ങള്‍ നിയന്ത്രിച്ചാല്‍ ലോകം മുഴുവന്‍ രക്ഷപ്പെട്ടു !!!!എന്നൊക്കെയുള്ള ചിന്താഗതി -- വേണ്ട ഞാന്‍ പറഞ്ഞാല്‍ പ്രതിലോമമായിപ്പൊകും)

ദേവന്‍ said...

ഡോ. പണിക്കര്‍ പറഞ്ഞതുപോലെ പോളിയോയ്മൂലമുള്ള സുഖങ്ങളുടെ പരശ്ശതം മടങ്ങ്‌ കുട്ടികള്‍ മറ്റു കാരണം (പട്ടിണി അടക്കം) ഇന്ത്യയില്‍ മരിക്കുന്നെന്ന് ഞാനും ആദ്യ ലേഖനത്തില്‍ പറഞ്ഞിരുന്നു.

induced herd effect നെ പറ്റി ഉള്ള പഠനങ്ങളൊന്നും എന്റെ കൈവശമില്ലാതിരുന്നത്‌ കൊണ്ട്‌ എഴുതാതിരുന്നതാണ്‌ പണിക്കര്‍ മാഷേ, ഇപ്പോ ഒരവസരം കിട്ടിയതുകൊണ്ട്‌ സംശയം ചോദിച്ചോട്ടേ (അബദ്ധം വാ സുബദ്ധം വാ.) cVDPV ബാധ 32 എണ്ണം ഈജിപ്തിലും 36 എണ്ണം ഹൈതിയിലും അതുപോലെയൊക്കെ ഫിലിപ്പീന്‍സിലും മറ്റും സ്ഥിതീകരിച്ചിട്ടുണ്ട്‌ . (http://www.scielosp.org/scielo.php?pid=S0042-96862004000100011&script=sci_arttext&tlng=en ) article by polio eradication pioneer Dr. T. Jacob John എന്നാല്‍ ഇന്‍ഡ്യൂസ്ഡ്‌ ഹേര്‍ഡ്‌ ഇഫക്റ്റ്‌ എത്രമാത്രം എന്ന് സംഖ്യകളിലോ ശതമാനത്തിലോ രേഖപ്പെടുത്തിയത്‌ ഉണ്ടോ എന്ന് എനിക്കറിവില്ല.

ഈ ആംഗിളില്‍ ഒ പി വിയുടെ പ്രയോജനം വിലയിരുത്താന്‍ ശ്രമിക്കുന്നത്‌ ബുദ്ധിയാണോ എന്തോ, എന്നാലും ചോദിക്കട്ടെ
cVDPV ഭീഷണിയെക്കാള്‍ വലിയ സുരക്ഷ തരാന്‍ ഇന്‍ഡ്യൂസ്ഡ്‌ ഹേര്‍ഡ്‌ ഇഫക്റ്റിനു ആവുമോ?

ദേവന്‍ said...

പണിക്കര്‍ മാഷിന്റെ അവസാനത്തെ വരി ഇപ്പോഴാണേ ശ്രദ്ധിച്ചത്‌. എന്തായാലും ഈ ബ്ലോഗില്‍ എഴുതാന്‍ ഒട്ടും അറയ്ക്കണ്ടാ. ഇത്‌ ധര്‍മ്മാര്‍ത്ഥ സുഖ സാധികയായ സുന്ദരിയുടെ ചുവടുകള്‍ക്ക്‌ താളം കൊട്ടാന്‍ തീര്‍ത്തൊരിടം. അവള്‍ക്കു മുന്നിലിരിക്കുമ്പോള്‍ എന്തു രാഷ്ട്രീയം, എതു രാഷ്ട്രം, ആര്‍ ആരെക്കാള്‍ വത്യാസപ്പെട്ടവന്‍ :)

Anonymous said...

I've read your posts and they're very informative. I have one question for you. Is this water therapy really effective, or is it just a hoax? I tried to drink 1.5 litres of water as told in this but after about 750ml-1l, i felt like vomiting and could not take another drop!

http://www.anvari.org/fun/Truth/Water_Therapy_from_India.html

ദേവന്‍ said...

അതുല്യാമ്മേ
ദത്തനെ ഇവിടെ കൊണ്ടു വന്നശേഷം അവനു പോളിയോ വാക്സിനേഷന്‍ ഇഞ്ജക്ഷന്‍ എടുക്കുന്നുണ്ട്‌. ഷഡ്ഡി പോലും അമേരിക്കക്കാരന്റെ രീതിയിലാക്കുന്ന നമ്മുടെ നാട്ടില്‍ കാരണമെന്താണോ എന്തോ പോളിയോ IPV നിരോധിച്ചിരിക്കുകയാണ്‌. അതുകൊണ്ട്‌ ദുബായില്‍ വരുന്നതുവരെ അവനു ഒന്നും കൊടുക്കുന്നില്ല. ആദ്യം പറഞ്ഞതുപോലെ പോളിയോ മലമൂത്ര വിസര്‍ജ്ജ്യവുമായി ഉള്ള കോണ്ടാക്റ്റ്‌ മൂലം പകര്‍ന്നു കിട്ടുന്നതാണ്‌, മുലപ്പാല്‍ മാത്രം കുടിച്ച്‌ സ്റ്റെറിലൈസ്‌ ചെയ്ത തുണി മാത്രം ധരിക്കുന്ന അവന്‌ നിലത്തിറങ്ങിപ്പോകുന്നതുവരെ പോളിയോ റിസ്ക്‌ വട്ടപ്പൂജ്യമാണെന്നതിനാല്‍ അതുവരെ വെയിറ്റ്‌ ചെയ്യുന്നതില്‍ അപാകതയൊന്നും ഞാന്‍ കാണുന്നില്ല.

അനോണിമാഷേ,
പൊതുവില്‍ അംഗീകരിക്കപ്പെടുന്ന ഒരു ശാസ്ത്രവും (അലോപതി, ആയുവേദം ഹോമിയോ, പ്രകൃതി ചികിത്സ, ചൈനീസെ മെഡിസിന്‍) വാട്ടര്‍ തെറാപ്പി എന്നു പറഞ്ഞ്‌ ശരീരത്തിനു താങ്ങാവുന്നതിലേറെ ജലം ഉള്ളിലാക്കി വൃക്കകള്‍ക്ക്‌ അമിതമായ ജോലിഭാരം കൊടുക്കുന്ന രീതി ശരിവയ്ക്കുന്നില്ലെന്നു മാത്രമല്ല ഒന്നു രണ്ടു ലേഖനങ്ങളില്‍ ഇത്‌ അപകടകരമായ ഫലങ്ങല്‍ തന്നേക്കാമെന്നും വായിച്ചു. ഇത്‌ എന്റെ വായിച്ചറിവു മാത്രം- എതു ചികിത്സക്കും മുന്നേ ആ രംഗത്ത്‌ ചികിത്സിക്കാനുള്ള യോഗ്യത നേടിയ ഡോക്റ്ററോട്‌ ചോദിക്കേണ്ടത്‌ അത്യാവശ്യമാണ്‌- ബൂലോഗത്ത്‌ തന്നെ ഇന്‍ഡ്യാ ഹെറിറ്റേജ്‌ മാഷ്‌, തണുപ്പന്‍, ഡോ. ഹരി തുടങ്ങി
ആരോടെങ്കിലും കൂടി അഭിപ്രായം ചോദിച്ചോളൂ.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പ്രിയ ദേവരാഗം,
ഉഷഃപാനം എന്ന പേരില്‍ നിര്‍വചിച്ചിട്ടുള്ള ജലപാനരീതിയേയാകാം water-therapy എന്ന പേരില്‍ കൊണ്ടു വന്നിരിക്കുന്നത്‌.

കാലത്തു വേറും വയറ്റില്‍ അവനവന്റെ കയ്യുടെ വലിപ്പത്തിനനുസരിച്ച്‌ മാത്ര നിശ്ചയിച്ച്‌ ഏകദേശം ഇപ്പറയുന്ന അളവു വെള്ളം തന്നെ കുടിക്കുവാന്‍ ആയുര്‍വേദം ഉപദേശിക്കുന്നുണ്ട്‌. പക്ഷെ അതു വൃക്കരോഗമുള്ളവര്‍ക്കല്ല- സ്വസ്ഥനാണെന്നു മാത്രം- അവരെ സംബന്ധിച്ചിടത്തോളം ദിവസം ഏകദേശം 1.2 ലിറ്റര്‍ വെള്ളം (ഒരു ദിവസം വൃക്കകള്‍ ഫില്‍ടര്‍ ചെയ്യുന്ന വെള്ളത്തിന്റെ അളവു ഓര്‍ക്കുക) ഒര്‍ഉ പ്രശ്നമല്ല.

കുടിക്കുന്ന രീതിയും പ്രധാനമാണ്‌. വേണ്ട രീതിയിലല്ലാതെ ഇടക്കു വായു കൂടി അകത്ത്‌ ചെല്ലുന്ന രീതിയില്‍ കുടിച്ചാല്‍ ഛര്‍ദ്ദിയുണ്ടാകും.
1.5 ലിറ്റര്‍ അളവു കൂടുതലാണ്‌ - ആളിന്റെ ശരീരവലിപ്പം അനുസരിച്ച്‌ വേണം മാത്ര നിശ്ചയിക്കാന്‍.

ഗൗരിനാഥന്‍ said...

എല്ലാം കൂടെ വയിചു കഴിഞ്ഞപ്പോള്‍ ആകെ ടെന്‍‌ഷനിലാ..എന്താ ഇങ്ങനെയൊക്കെ...ഇതിനെതിരെ ഇനി എന്തു ചെയ്യണം എന്നതും ആലോചിക്കുന്നു..എന്നാണ് നമ്മള്‍ ‘തേഡ് വേള്‍ഡുകാര്‍ക്ക്‘ ബോധം ഉണ്ടാവുക..