Monday, January 09, 2006

ഹൃദയം, ധമനികൾ 2a- ഒരുമുഴം മുന്നേയറിയൽ എന്നാലെന്ത്?

ഓരോ ഹൃദയയാഘാതവും പലയളവില്‍ ഇന്‍ഫ്രാര്‍ക്ഷന്‍ അഥവ പേശീനാശം ഉണ്ടാക്കുന്നവയാണെന്ന് കണ്ടല്ലോ. മയോകാര്‍ഡിയമെന്ന ഹൃദയഭിത്തി നശിക്കുംതോറും ഹൃദയത്തിനു സങ്കോചിക്കാനുള്ള ശക്തി ക്ഷയിച്ചു വരുന്നു അങ്ങനെ ബലഹീനമാകുംതോറും ഹൃദയം കൂടുതല്‍ ദുര്‍ബ്ബലമായിക്കോണ്ടെയിരിക്കുന്നു. അങ്ങനെ നശിച്ചുകൊണ്ടിരിക്കുന്ന ഹൃദയം പെട്ടെന്ന് ഇലക്രിക്കല്‍ സിസ്റ്റോള്‍ നിലച്ചോ തെറ്റിയോ സ്തംഭിച്ചേക്കാം. ഇതാണ്‌ സഡന്‍ കാര്‍ഡിയക്‌ ഡെത്ത്‌ അഥവാ ഹൃദയ സ്തംഭനം. സ്പാര്‍ക്ക്‌ പ്ലഗ്ഗ്‌ നിലച്ച ഒരു കാര്‍ നിന്നുപോകുമ്പോലെ ഇലക്റ്റ്രിക്കല്‍ സിസ്റ്റോള്‍ ഇല്ലാത ഹൃദയം നിലക്കുന്നു. ഹൃദയസ്തംഭനം ഒരിക്കലുണ്ടായാല്‍ രക്ഷപ്പെടുന്നത്‌ പ്രയാസമാണെന്നും പറയേണ്ടതില്ലല്ലോ.

സ്റ്റ്ട്രെസ്സ്‌ ടെസ്റ്റ്‌
ഹൃദയാഘാതമോ നെഞ്ചുവേദന (ആഞ്ജിന പെക്റ്റോറിസ്‌) അനുഭവിക്കുന്നവരിലുള്ള ഈ സീ ജി വ്യതിയാനവും രക്തത്തിലെ എന്‍സൈമുകളും നോക്കിയാല്‍ ഹൃദ്രോഗമെന്ന് തിരിച്ചറിയാം, പക്ഷേ ഇന്‍ഫാര്‍ക്ഷനുണ്ടായ പേശികള്‍ പുനര്‍ നിര്‍മ്മിക്കാനാവില്ലല്ലോ. ആ നിലക്ക്‌ ഒരു അറ്റാക്കോ നെഞ്ചുവേദനയോ ഉണ്ടാകും മുന്നേ തന്നെ രോഗം തിരിച്ചറിയുക എന്നതാണ്‌ ഏറ്റവും വലിയ ആവശ്യം എന്ന തിരിച്ചറിയല്‍ ഇത്ര രൂക്ഷമാകും മുന്നേതന്നെ ഹൃദയം ശാരീരികായാസ സമയത്ത്‌ ഈ സീ ജി വ്യതിയാനങ്ങള്‍ കാണിക്കുമെന്നും അതു തിരിച്ചറിയാന്‍ പറ്റിയാല്‍ ഒരു മുഴം മുന്നേ ഹൃദ്രോഗത്തെയറിഞ്ഞ്‌ ഒഴിവാക്കാമെന്നും കണ്ടെത്തലായി. 60കലൂറ്റെ മദ്ധ്യകാലത്ത്‌ റോബര്‍ട്ട്‌ ആര്‍തര്‍ ബ്രൂസ്‌ എന്ന ഹൃദ്രോഗ വിദഗ്ദ്ധന്‍ ഈ സീ ജി ഘടിപ്പിച്ച രോഗിയെ എക്സര്‍സൈസ്‌ ട്രെഡ്മില്ലില്‍ (ജിമ്നേഷ്യങ്ങളിലും മറ്റും കാണുന്ന ഓടാനുള്ള യന്ത്രം) നടത്തി ഹൃദ്രോഗത്തെ തിരിച്ചറിയുന്ന സംവിധാനം കണ്ടെത്തി. രോഗിയെ ആയാസപ്പെടുത്തലെന്നത്‌ അപകടമുള്ള കാര്യമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കക്ഷത്തിരിക്കുന്നത്‌ വീഴാതെ ഉത്തരത്തിലേതെടുക്കാനുള്ള പെരുമാറ്റ ചട്ടം -എത്ര നേരം ആര്‍ എങ്ങനെ ട്രെഡ്‌ മില്ലില്‍ നടക്കാമെന്നത്‌- ബ്രൂസ്‌ കണ്ടുപിടിച്ചതാകയാല്‍ ബ്രൂസ്‌ പ്രോട്ട്കോള്‍ എന്നു പേര്‍ വിളിക്കുന്നു.

ടി എം ടി – ഡോക്റ്റർ പറയാൻ ഇടയില്ലാത്തതും രോഗി അറിയേണ്ടതുമായ കാര്യങ്ങൾ
ബ്രൂസ്‌ കണ്ടുപിടിച്ച ട്രെഡ്‌ മില്ല് ടെസ്റ്റിനു ഭൂരിപക്ഷം രോഗികളിലേയും 80 ശതമാനത്തിനും പുറത്തുള്ള ബ്ലോക്കുകളെ തിരിച്ചറിയാനാവും. 10 ശതമാനം മുതല്‍ 20 ശതമാനം വരെ രോഗ്ഗികള്‍ല്‍ അതു ബ്ലോക്കുകള്‍ ഉണ്ടെന്ന് വ്യാജമായി സൂചിപ്പിച്ചേക്കാം. ഇതിലെല്ലാമുപരിയായി 80 ശതമാനത്തില്‍ താഴെയുള്ള ബ്ലോക്കുകള്‍ ഏതാണ്ട്‌ മുഴുവനായും ഈ ടെസ്റ്റില്‍ വിട്ടുപോകും, 80 ശതമാനത്തില്‍ കൂടുതലുള്ള ബ്ലോക്കുകളില്‍ നല്ലൊരു ശതമാനത്തിനെയും ഈ ടെസ്റ്റിനു കണ്ടെത്താനാവില്ല. ട്രെഡ്‌ മില്ലില്‍ നിന്നിറങ്ങിവരുന്ന നിങ്ങളോട്‌ "നിങ്ങളൊരു കുതിരയപ്പോലെ കരുത്തന്‍" എന്നോ മറ്റോ ഡോക്റ്റര്‍ പറയുമ്പ്പോള്‍ ടെസ്റ്റിന്റെ പരിമിതികള്‍ അറിയുക – 80 ശതമാനത്തിൽ മുകളിൽ നിങ്ങൾക്ക് ബ്ലോക്ക് ഉണ്ടാകാൻ സാദ്ധ്യത കുറവെന്നു മാത്രമേ അതിനർത്ഥമുള്ളു. 90 ശതമാനം അടഞ്ഞ ധമനിയുള്ള വ്യക്തിക്കും 10 ശതമാനം അടഞ്ഞ ധമനിയുള്ള വ്യക്തിക്കും ഹൃദയാഘാതമുണ്ടാവാനുള്ള സാധ്യതയിൽ വലിയ വത്യാസമില്ല.

സ്റ്റ്ട്രെസ്സ് താലിയം ടെസ്റ്റ്
ഈ സീ ജീ വ്യതിയാനങ്ങള്‍ കൃത്യമായി ഒന്നിനെയും സമർത്ഥിക്കാൻ കഴിവില്ലാത്തവയാണെന്നതിനാല്‍ ടി എം ടി പരിശോധന വളരെ ശാസ്ത്രീയമല്ലെന്ന അസംതൃപ്തി സ്റ്റ്രെസ്സ്‌ താലിയം ടെസ്റ്റിനു കാരണമായി. ട്രെഡ്‌ മില്ലില്‍ മുകളില്‍ പറഞ്ഞതുപോലെ നടത്തുന്ന വ്യായാമത്തിന്റെ പരമകോടിയില്‍ രോഗിക്ക്‌ താലിയ ഡൈ കുത്തിവച്ച്‌ ഹൃദയത്തിന്റെ 64 സ്ലൈസ്‌ സ്കാന്‍ ചിത്രമെടുപ്പു നടത്തുകയാണ്‌ താലിയം ടെസ്റ്റില്‍ ചെയ്യുന്നത്‌.ഉജ്ജ്വല വര്‍ണ്ണത്തില്‍ താലിയം ഡൈ ഓടിയെത്താത്ത സ്ഥലങ്ങള്‍ സ്കാനില്‍ ഇരുണ്ട ഭാഗ്ങ്ങ്നളായി കാണുകയും അവയെ രക്തമെത്തായിടങ്ങള്‍ (ഇസ്കിമിക്‌ കോള്‍ഡ്‌ സ്പോട്ട്‌) എന്നു തിരിച്ചറിയുകയും താലിയം സ്കാന്‍ കൊണ്ട്‌ കഴിയും. ഇസ്കീമിയ രക്തലഭ്യതയുടെ കുറവ്‌ വളരെ ഗുരുതരമായ ബ്ലോക്കുകള്‍ കൊണ്ടേ ഉണ്ടാവൂ എന്നത്‌ ഈ ടെസ്റ്റിനും നേരത്തേ ഈറ്റപേടാണുള്ള കഴിവിനെ ബാധിക്കുന്നു, എന്നാല്‍ ഇസ്കീമിയ ഉണ്ടാക്കാന്‍ വ്യായാമത്തിനു കഴിയുന്നുണ്ടെങ്കിലത്‌ ധമനീരോഗത്തിലേക്ക്‌ നിസ്സംശയം വിര്‍ല്‍ ചൂണ്ടുന്നെന്ന് പറയാന്‍ കഴിയും.

സ്റ്റ്രെസ്സ്‌ താലിയം ടെസ്റ്റ്‌- ഡോക്റ്റര്‍ പറയാനിടയില്ലാത്ത എന്നാൽ രോഗി അറിയേണ്ട കാര്യങ്ങൾ.
പ്രശസ്ത ഡോക്റ്റര്‍ വില്യം ഡേവിസിന്റെ അഭിപ്രായത്തില്‍ ഇതറോമാറ്റ ഒരു വര്‍ഷം 33 ശതമാനം വരെ വളരാം. ആ നിലക്ക്‌ കോള്‍ഡ്‌ സ്പോട്ടുകള്‍ ഇല്ലായെന്നതിനും പ്രത്യേകിച്ച്‌ അര്‍ത്ഥമൊന്നും ഇല്ല. സാധാരണ ഗതിയില്‍ വെറുതേയൊരു രോഗിക്ക്‌ സ്റ്റ്രെസ്സ്‌ താലിയം എന്ന ചിലവു കൂടിയ ടെസ്റ്റ്‌ പറയാറുമില്ല. സാധാരണ ടി എം ടി ക്ക്‌ ഉള്ള പരിമിതികളെല്ലാം ബാധകമാണ്‌- ഇസ്കീമിയയെ കൃത്യമായി കാണാമെന്നതൊഴിച്ചാല്‍.ശതമാനത്തിനു മുകളിലുല്ല ബ്ലോക്കുകളല്ല മറിച്ച്‌ ചെറു തടസ്സങ്ങള്‍ പൊട്ടിയൊഴുകിയാണ്‌ ഹൃദയാഘാതം സാധാരണ ഉണ്ടാവുകയെന്നും.
ട്രെഡ്മില്ല് ടെസ്റ്റ്‌ വളരെയൊന്നും പ്രയോജനം ചെയ്യുന്നില്ല എന്നറിഞ്ഞല്ലോ. ബൈപ്പാസ്‌, ആഞ്ജിയോപ്ലാസ്റ്റി തുടങ്ങിയവക്കു പാകമായ രോഗികളെ തിരിച്ചറിയല്‍ മാത്രമാണു ട്രെഡ്‌ മില്ല് ടെസ്റ്റ്‌ ചെയ്യുന്നത്‌. അല്ലാതെ ഒരു തരം രോഗനിര്‍ണ്ണയത്തിനും അത്‌ അളവുകോള്‍ ആകുന്നില്ല.ട്രെഡ്‌ മില്ല് ടെസ്റ്റ്‌ കൊടുക്കാൻ തീരുമാനിച്ചാൽ അടിയന്തിരഘട്ടങ്ങളിൽ ബൈപ്പാസ്‌ നടത്താന്‍ സംവിധാനമുള്ളയിടങ്ങളിൽ (ഉദാഹരണം തിരുവനന്തപുരം ശ്രീ ചിത്രാ) മാത്രമെ അതു ചെയ്യാവൂ, നമ്മല്‍ പ്രതീക്ഷിക്കുന്നതിനെക്കാള്‍ ദുര്‍ബ്ബലമാണ്‌ ഹൃദയമെങ്കില്‍ ടെസ്റ്റിനിടയില്‍ ഹൃദയാഘാതമുണ്ടായേക്കാമെന്നതാണു കാരണം. അങ്ങനെ സംഭവിക്കുന്നത്‌ അപൂർവ്വമൊന്നുമല്ല.

ട്രെഡ്മിൽ‍ ടെസ്റ്റിൽ തെളിയുക പ്രൊവോക്കബിൾ ഇസ്കീമിയ അഥവാ ആയാസത്താലുണർത്താവുന്ന രക്തയോട്ട ദൌർലഭ്യമാണ്. അതിനാൽ തന്നെ, ടി എം ടി പോസിറ്റീവ് റിസൽറ്റ് കാണിച്ച രോഗിയെ ഡോക്റ്റർ സാധാരണയായി ആന്ഞിയോപ്ലാസ്റ്റി എന്ന അതിക്രമിച്ചു കടന്ന് പരിശോധനക്ക് (invasive investigation) വിധേയനാക്കാൻ ശ്രമിക്കുന്നു

അടുത്തത് – ഹൃധയം, ധമനികൾ 2bആഞ്ജിയോഗ്രാം, ആഞ്ജിയോപ്ലാസ്റ്റി

No comments: