Sunday, June 11, 2006

ഗിനിപ്പന്നികളാകാതിരിക്കാന്‍

പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകനും, കേരളാ യൂണിവാഴ്സിറ്റി മുന്‍ വൈസ്‌ ചാന്‍സലറും ന്യൂറോസര്‍ജ്ജനുമായ ഡോ. ഇക്‌ബാല്‍ ഇത്തവണത്തെ മാതൃഭൂമി ആരോഗ്യമാസികയില്‍ വളരെ ആശങ്കാകുലനായി ലോകത്തിലെ എറ്റവും വലിയ പേഷ്യന്റ്‌ ഔട്ട്‌ സോഴ്സിംഗ്‌ കേന്ദ്രമായി ഇന്ത്യ മാറുന്നതിനെക്കുറിച്ച്‌ എഴുതിയിരുന്നു.

പൊളിച്ചെഴുത്തിലൂടെ കൂടുതല്‍ ദുര്‍ബ്ബലമാക്കപ്പെട്ട മരുന്നു നിയമം അനുശാസിക്കുന്ന സംരക്ഷണം പോലും ഇല്ലാതെയും "അറിഞ്ഞുകൊണ്ടുള്ള സമ്മതം" informed consent" എന്ന കരാര്‍ നിയമത്തിന്റെ അടിസ്ഥാന തത്വം പോലും ലംഘിക്കപ്പെട്ടും ആണ്‌ ഇന്ത്യക്കാരനെ ഗിനിപ്പന്നിയാക്കി പരീക്ഷണങ്ങള്‍ നടത്തുന്നതെന്നുമുള്ള വേദനാജനകമായ സത്യം ഡോ. ഇക്ബാല്‍ വെളിപ്പെടുത്തുമ്പോള്‍ ഒരു പുതിയ ആരിവാകുന്നില്ലെങ്കില്‍പ്പോലും പുനര്‍വിചിന്തനങ്ങള്‍ക്കു പ്രചോദനമാകുന്നു.

പരീക്ഷണത്തോത്‌ എത്രത്തോളം?
2010 ആണ്ടോടെ രണ്ടു മില്ല്യണ്‍ രോഗികളെങ്കിലും പരീഷണവിധേയരായി ഇന്ത്യയില്‍ ഉണ്ടാവുമെന്ന് ബി ബി സി വാര്‍ത്തയില്‍ പറയുന്നു. ഇതെന്താണെന്നു മനസ്സിലാക്കി സമ്മതമോ വിസമ്മതമോ പ്രകടിപ്പിക്കാനുള്ള അറിവും പരിജ്ഞാനവുമില്ല ഇന്ത്യയില്‍ രോഗികള്‍ക്കെന്നതും ഇതെന്തെന്നു മനസ്സിലാക്കിക്കൊടുക്കാനുള്ള ഉദ്ദേശം ആശുപത്രികള്‍ക്കില്ലാ എന്നതും പോകട്ടെ , എന്തു സംഭവിക്കുന്നെന്ന് ഡോക്റ്റര്‍മാര്‍ക്കു പോലും കൃത്യമായി അറിവില്ല (ഡോ
ഇക്ബാലിന്റെ ലേഖനപ്രകാരം ഇന്ത്യയില്‍ വൈദ്യവൃത്തി ചെയ്യുന്ന അഞ്ചു ലക്ഷം അലോപതി ഡോക്റ്റര്‍മാരില്‍ ഒരു ശതമാനം മാത്രമേ മരുന്നു ഗവേഷണ പരിശീലനം കിട്ടിയവര്‍ ഉള്ളൂ)

പരീക്ഷണം- നിയമവും സാമാന്യ നീതിയും മറികടന്ന്
മൃഗങ്ങളില്‍ പോലും പരീക്ഷിച്ചിട്ടില്ലാത്ത M4N ഇഞ്ജക്ഷന്‍ അസംഖ്യം മലയാളികളുടെ മ്മേല്‍ പ്രയോഗിച്ചത്‌ ഒരു സര്‍ക്കാര്‍ hospital ആയിരുന്നു (as told by Dr, NV Bhattathiri to BBC) അമൃതാ ഇന്‍സ്റ്റിറ്റ്യൂട്ട്‌ നവജാത ശിശുക്കളില്‍ വയാഗ്ര പരീക്ഷിച്ചതും (ഇന്‍സ്റ്റിറ്റ്യൂട്ട്‌ വെബ്‌ സൈറ്റില്‍ തന്നെ ഉണ്ട്‌ ഈ വിവരം) പ്രസ്തുത ശിശുക്കളുടെ ഇന്‍ഫോംഡ്‌ കണ്‍സന്റോടെ ആയിരിക്കില്ലല്ലോ . ബീബീസി ഇന്റര്‍വ്യൂവുകളില്‍ ഒരൊറ്റ രോഗി പോലും താന്‍ പരീക്ഷണവസ്തുവാണെന്ന് അറിയാം എന്നു പറഞ്ഞില്ലയത്രേ.

Alden March Bioethics Institute ഡയറക്ടര്‍ ഗ്ലെന്‍ മാക്‌ ഗീ, സൈന്റിസ്റ്റ്‌ മാസികയില്‍ ഇങ്ങനെ എഴുതി " ഇന്നു മോഹന്‍ ദാസ്‌ ഗാന്ധി ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം സ്ഥാപിച്ച സേവാശ്രം അടച്ചു പൂട്ടാന്‍ ജാഥകള്‍ സംഘടിപ്പിക്കുമായിരുന്നു" (ദയാരഹിതമായ വഞ്ചനകളാണ്ട്‌ നിരക്ഷരരായ പാവങ്ങളുടെ മേല്‍ ഗവേഷണമെന്നു പോലും അറിയിക്കാതെ മരുന്നുകള്‍ നല്‍കി സേവാശ്രമില്‍ ഇന്നു നടത്തുന്നതെന്നാണ്‌ ഈ ലേഖനത്തിന്റെ രത്നച്ചുരുക്കം)

എങ്ങനെ സ്വയമറിയാതെ ഗിനിപ്പന്നിയാകുന്നതിനെ തടുക്കാം?
1.ഒരാശുപത്രിയിലും മുഴുവനായി വായിച്ചു നോക്കാതെ ഒന്നും ഒപ്പിട്ടു നല്‍കരുത്‌ . മെഡിക്കല്‍ ഇന്‍ഷുറന്‍സ്‌ പേപ്പര്‍ പോലും.

2. ആശുപത്രിയില്‍ നിന്നും തരുന്ന മരുന്നുകള്‍, പ്രത്യേകിച്ച്‌ ലേബലുകള്‍ ഇല്ലാത്തവ, നമ്മള്‍ സ്വീകരിക്കാതിരിക്കുക.

3. എന്തു തരം മരുന്നു തന്നാലും അതിന്റെ ജെനറിക്ക്‌ നെയിം അതായത്‌ അതിലടങ്ങുന്ന രാസവസ്തുവിന്റെ പേര്‍ (ഉദാ. ബ്രൂഫന്‍ എന്ന മരുന്നിന്റെ ഗെനെരിക്‌ നെയിം ആണു ഐബുപ്രൂഫന്‍ - കവറില്‍ തന്നെ കാണാം, അതുപോല്‍ പ്ലാവിക്സ്‌ ആണ്‌ ക്ലോപ്പിഡോഗ്രല്‍ എന്നും കാണാം, ക്രെസ്റ്റര്‍ എന്ന മരുന്ന് റോസുവാസ്റ്റിന്‍ എന്ന രാസവസ്തുവാണ്‌) ഇന്റര്‍നെറ്റില്‍ ഒന്നു സേര്‍ച്ച്‌ ചെയ്യുക (ഗൂഗ്ഗിള്‍ സാധാരണയായി ഈ മരുന്നുകളുടെ വിശദമായ അനാലിസിസ്‌ തരും. കാണാത്തതെന്തും സംശയാസ്പദമായ മരുന്നാണ്‌, ഉദാഹരണത്തിന്‌ M4N എന്നു അന്വേഷിച്ചാല്‍ ഡ്രഗ്‌ ട്രയല്‍ റിപ്പോര്‍ട്ട്‌ മാത്രമേ കാണൂ, ഇതില്‍ നിന്നും മരുന്ന് പൊതു വിപണിയില്‍ വില്‍ക്കാന്‍ തുടങ്ങിയിട്ടില്ലെന്ന് മനസ്സിലാക്കാം. drugs.com എന്ന സൈറ്റ്‌ മിക്ക മരുന്നുകളെക്കുറിച്ചും ആധികാരികമായ വിവരങ്ങള്‍ തരും.

ബംഗാളില്‍ നിരോധിത മരുന്ന് വന്ധ്യംകരണത്തിന്‌ ഉപയോഗിക്കുന്നുണ്ടത്രേ. ആ സാധു സ്ത്രീകള്‍ക്ക്‌ quinacrine എന്ന് ഇന്റര്‍നെറ്റ്‌ സേര്‍ച്ച്‌ ചെയ്യാനാവുമായിരുന്നെങ്കില്‍ ഈ പാതകത്തിന്‌ ഒരു ഡോക്ടറും ധൈര്യപ്പെടുമായിരുന്നില്ല.


4. ഓരോ മരുന്നുകളും ശരീരത്തില്‍ രാസമാറ്റങ്ങള്‍ വരുത്തുന്നു എന്നതിനാല്‍ ഉറപ്പില്ലാതെ ഒന്നും കഴിക്കാനേ പാടില്ല. വഴിയില്‍ കിടക്കുന്ന ആകര്‍ഷകമായ ഒരു വസ്തു എടുത്തു തിന്നാന്‍ ഒരിക്കലും ധൈര്യപ്പെടാത്ത നമ്മള്‍ നേഴ്‌സ്‌ വായിലിട്ടു തരൂന്ന ഊരും പേരുമില്ലാത്ത ഗുളിക ധൈര്യ പൂര്‍വ്വം വിഴുങ്ങുന്നത്‌ വൈദ്യശാസ്ത്രത്തിന്റെ മര്യാദകളിലുള്ള വിശാസത്തിന്റെ ആഴക്കൂടുതല്‍ കൊണ്ടാണ്‌. ആ വിശ്വാസം ചൂഷണം ചെയ്യപ്പെടുന്ന ഇക്കാലത്ത്‌, ബോദ്ധ്യമാകുംവരെ അന്വേഷിച്ചശേഷം മാത്രം മരുന്നുകള്‍ സ്വീകരിക്കുന്നതാണ്‌ ഉത്തമം.

31 comments:

Kalesh Kumar said...

എന്റമ്മോ...
വായിച്ചിട്ട് പേടിയാകുന്നു!

കുറുമാന്‍ said...

ദേവേട്ടാ.....എന്റെ വിവരം പിന്നേം കൂടി.....ഇത്തരം കാര്യങ്ങളേ കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു.

ഇന്നു രാവിലെ, ഏഷ്യാനെറ്റ് റേഡിയോ ന്യൂസില്‍ പറഞ്ഞു.. ഒമ്പതു മാസം മുന്‍പ്, കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ ശസ്ത്രകിയക്കു വിദേയനായ ഒരാളുടെ വയറ്റില്‍ നിന്നും മറന്നു വച്ച കത്രിക എടുക്കാന്‍ വീണ്ടും ഓപ്പറേഷന്‍ എന്ന്. മനോരമയില്‍ എക്സ് റേ അടക്കം ന്യൂസുമെണ്ട്ന്നു. വായിച്ചില്ല.....

ഒന്നുത്സാഹിച്ച് ഒരു ലേഖനം തയ്യാറാക്കൂ ആരെങ്കിലും. ഒരിരുന്നൂറടിക്കാം.

ഓ ടോ : മരുന്നും, ലവനും തമ്മിലുള്ള ഡിങ്കോള്‍ഫി ഒന്നു പറഞ്ഞു തരണം ദേവേട്ടാ....വെറുതെ പൊല്ലാപ്പാകേണ്ടാല്ലോ....അന്നു തന്നെ കണ്ടില്ലെ...മത്താപ്പ് വിരിഞ്ഞത്??

myexperimentsandme said...

പക്ഷേ ഇതിനൊരു മറുവശം കൂടിയില്ലേ... എന്താണെന്ന് എനിക്കും അങ്ങ് കൃത്യമായി പറയാന്‍ പറ്റുന്നില്ല. ആര്‍. സി. സിയില്‍ വന്ന മരുന്നുപരീക്ഷണങ്ങളെപ്പറ്റിയുള്ള വിവാദം ഓര്‍മ്മ വരുന്നു. അത് കൂടുതലും രാഷ്ട്രീയ സ്റ്റന്‍‌ഡായിരുന്നു എന്നു തോന്നുന്നു. അറിവില്ലാതെ പരീക്ഷിക്കരുത്. പക്ഷേ എല്ലാം പറഞ്ഞ് മനസ്സിലാക്കിക്കൊടുത്താല്‍ പിന്നെ എത്ര പേര്‍ പരീക്ഷണത്തിന് തയ്യാറാകും? അപ്പോള്‍ പിന്നെ എങ്ങിനെ പുതിയ മരുന്നുകളുണ്ടാവും? ക്രെഡിറ്റ് കാര്‍ഡ് കിട്ടുന്നതുപോലെ ഒരു വിഷ്യസ് സര്‍ക്കിളായി മാറുന്നോ ഇത്?

പണ്ട് കണ്ണില്‍ ചൊറിച്ചിലുമായി ഒരു ഡോക്‍ടറുടെ അടുത്ത് പോയി. അദ്ദ്യം സീരിയസ്സ് നിരീക്ഷണങ്ങള്‍ക്കെല്ലാം ശേഷം ഒരു മൂന്നു തുള്ളി മരുന്ന് കണ്ണിലൊഴിച്ചു. എന്നിട്ട് നാളെ വാ, നാളെത്തന്നെ വരണം എന്നു പറഞ്ഞു. അടുത്ത ദിവസം തന്നെ ചെന്നു.

സീരിയസ്സായി പിന്നേം കുറേ നേരം നിരീക്ഷിച്ചതിനു ശേഷം ചോദിച്ചു-“വല്ല പ്രയാസവും തോന്നിയായിരുന്നോ?”

“ഇല്ല സാര്‍.”

ഒരു ചെറുപുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു-
“പുതുതായി കിട്ടിയ ഒരു മരുന്നാണേ... ഒന്ന് ടെസ്റ്റ് ചെയ്ത് നോക്കിയതാ”

ദേവന്‍ said...

കലേഷേ,
എനിക്കും പേടിയാകുന്നു
കുറുമാനേ
ലതും ആന്റിബയോട്ടിക്കുമായി കെമിക്കല്‍ പ്രശ്നങ്ങളൊന്നും ഇല്ലെങ്കിലും ആന്റിബയോട്ടിക്‌ കഴിച്ചിരിക്കുന്നയാളിന്റെ ഫ്രന്‍ഡ്ലി ബാക്റ്റീരിയകലൂം മറ്റും വടിയായും മൊത്തത്തില്‍ മരുന്ന് ഇഫക്റ്റ്‌ കാരണം ശരീരം ക്ഷീണിച്ചും അതിന്റെയൊക്കെ പുറമേ എത്‌ അസുഖത്തിനാണോ ആന്റിബയോട്ടിക്ക്‌ കഴിച്ചത്‌, അതിന്റെ ഇഫക്റ്റും കൂടെ മൊത്തത്തില്‍ പേഷ്യന്റ്‌ "ഞാന്‍ ദേ റോഡേ ഇഴഞ്ഞു നീങ്ങുന്നു" എന്ന് കൂട്ടുകാരെ ഫോണ്‍ ചെയ്തു പറയാനുള്ള സാദ്ധ്യതയുണ്ട്‌ എന്നതിനാല്‍ ആന്റിയും മദ്യവും ഒരുമിച്ച്‌ കൊണ്ടുപോകാത്തതാണ്‌ നല്ലത്‌. മദ്യപുരാണം എന്ന പഴേ പോസ്റ്റില്‍ പറഞ്ഞതുപോലെ.

വക്കാരി വന്നു ഇടപെടുമെന്ന് എനിക്കറിയാമായിരുന്നു!!!

(ഞാനായിട്ടു പറഞ്ഞു തരേണ്ടാ എങ്കിലും) എഫ്‌ ഡി ഏ പ്രോട്ടോക്കോള്‍ അനുസരിച്ച്‌ നാലു സ്റ്റേജ്‌ ആയിട്ടാണ്‌ ഹ്യൂമന്‍ ട്രയല്‍. ഇതിനു മുന്‍പ്‌ മരുന്ന് മൃഗങ്ങളില്‍ പരീക്ഷിച്ചിരിക്കണം എന്നു നിര്‍ബന്ധമാണ്‌. അതിനു ശേഷം ഈ ഓരോ ടെസ്റ്റുകളും ഒന്നിനു പിറകേ മാത്രം നടത്തേണ്ടതുമാണ്‌.
http://www.clinicalstudyresults.org/primers/testing_new_medicine.php

മാരകമായ അസുഖങ്ങള്‍ക്കെല്ലാം തന്നെ വളണ്ടിയറെ കിട്ടാന്‍ എളുപ്പമാണ്‌, അവര്‍ക്ക്‌ മറ്റൊരു പ്രതീക്ഷയുമില്ല രക്ഷപ്പെടാന്‍ എന്ന കാരണത്താല്‍. മറ്റു വളണ്ടിയര്‍മാരെ കിട്ടാതെ വരുമ്പോള്‍ കമ്പനികള്‍ കൂലിക്ക്‌ ആളെ എടുക്കുന്നു.


അനാട്ടമിയിലെ പല പരീക്ഷണങ്ങളും നാസി ക്യാമ്പുകളില്‍ ആണ്‌ നടന്നത്‌ (പല പരീക്ഷണങ്ങളും മനസ്സാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു- മൃഗങ്ങളാല്‍ പീഡിപ്പിക്കപ്പെട്ട സ്ത്രീകളുടെ മാനസികാവസ്ഥയെപറ്റി ഇന്ന് വ്യക്തമായ അറിവുണ്ട്‌ എന്ന്നത്‌ ഹോളോകാസ്റ്റില്‍ ഡോക്റ്റര്‍മാര്‍ നായ്ക്കളെക്കൊണ്ട്‌ സ്ത്രീകളെ ബലാത്സംഗം ചെയ്യിച്ചതിനു ഒരിക്കലും ന്യായീകരണമാകുന്നില്ല.) എതാണ്ട്‌ ഇതിനു തുല്യമല്ലേ പനി മാറാന്‍ ആശുപത്രിയില്‍ പോകുന്ന എന്റെ മേല്‍ ക്യാന്‍സര്‍ മരുന്നു പരീക്ഷിക്കുന്നത്‌?

നിരോധിത മരുന്നുകള്‍ ആരുടെ സമ്മതത്തോടെ ഇന്ത്യക്കാരില്‍ പരീക്ഷിക്കുന്നു? എന്തുകൊണ്ട്‌ ഇത്‌ നിര്‍മ്മാതാവിന്റെ നാട്ടില്‍ പരീക്ഷിക്കപ്പെടുന്നില്ല?

ഉത്തരം വളരെ ലളിതമാണു വക്കാരി, മൃഗത്തില്‍ M4N പരീക്ഷിക്കാന്‍ ഉള്ള ചിലവു പോലും ഉണ്ടായില്ല അതിനു പകരം സാഹബ്‌ എന്നു വിളിച്ചു തൊഴുതു നില്‍ക്കുന്ന പാവത്തിനതു കൊടുക്കാന്‍ എന്നതിനാല്‍ ഗിനിപ്പന്നിക്കു കൊടുക്കാതെ, സ്റ്റേജ്‌ സീറോ മുതല്‍ ത്രീ വരെ ചാടിക്കടന്ന് നമ്മളറിയാതെ നമുക്ക്‌ കുറിച്ചു തന്നു ആ മരുന്ന്. മാനവരാശിക്കു നാളത്തെ ഉദ്ധാരണശേഷി മരുന്നുണ്ടാവാന്‍ എന്റെ ഇന്നത്തെ കുഞ്ഞിനെ ബലി കൊടുക്കണം അല്ലേ?


ഈ നിയമാവലി
http://www.fda.gov/oc/gcp/default.htm മുഴുവന്‍ പാലിച്ചാണ്‌ ഞാന്‍ ഇന്നു കഴിച്ച മരുന്ന് ആസ്റ്റ്രാ സെനിക്ക എന്ന ലാബ്‌ നിര്‍മ്മിച്ചത്‌. AZT for AIDS ടെസ്റ്റ്‌ ചെയ്തത്‌ അമേരിക്കയിലായിരുന്നു ഇതൊക്കെ പാവങ്ങളെ പറ്റിച്ചല്ല, വോളണ്ടിയറുടെ മേല്‍ തന്നെയായിരുന്നു. ഇന്നലെ ഹൃദ്രോഗികളുടെ സ്റ്റെം സെല്‍ തെറാപ്പിക്ക്‌ വോളന്റിയര്‍മാരെ എണ്ണം തികഞ്ഞതിനാല്‍ നിറുത്തുന്നു എന്ന് അമേരിക്കയിലെ ഒരു റിസര്‍ച്ച്‌ ഇന്‍സ്റ്റ്യിട്ട്യൂട്ട്‌ പറയുന്നത്‌ കേട്ടു. ഇതിനെല്ലാം വഴികള്‍ ഉണ്ട്‌. ഇന്ത്യക്കാരന്റെ ജീവനും അവകാശത്തിനും കുരങ്ങന്റേതിന്റെയും മുയലിന്റേതിന്റെയും ചിലവ്‌ വരില്ല എന്നു ചിന്തിക്കാനുള്ള ക്രൂരത ഒരു കമ്പനിയുടെ ഓര്‍ഗനൈസേഷണല്‍ വാല്യുവില്‍ ഇല്ലാതെയിരുന്നാല്‍ മാത്രം മതി.

പണ്ടുണ്ടായിരുന്നതിന്റെ നൂറിലൊന്നു അപകടം ഇന്നു നിങ്ങളുടെ മരുന്നു ഗവേഷണത്തിലില്ല ഉവ്വോ? ജെന്നറും ലിസ്റ്ററും പാസ്ചറും എത്ര സബ്‌ കോണ്ട്രാക്‌ രോഗികളെ വാങ്ങി? ഡോ. ഹാനിമാന്‍ ഹോമിയോയിലെ മുഴുവന്‍ മരുന്നും പരീക്ഷിച്ചത്‌ സ്വന്തം ദേഹത്തിലായിരുന്നു, ദരിദ്രനെയും അജ്ഞനെയും ആലംബഹീനനെയും അശരണനെയും ചതിച്ചായിരുന്നില്ല.

കുറുമാന്‍ said...

ദേവേട്ടാ - താങ്ക്സ്.

"ഞാന്‍ ദേ റോഡേ ഇഴഞ്ഞു നീങ്ങുന്നു" എന്ന് കൂട്ടുകാരെ ഫോണ്‍ ചെയ്തു പറയാനുള്ള സാദ്ധ്യതയുണ്ട്‌ - 100% കറക്റ്റ്.

അങ്കിള്‍ ബയോട്ടിക്കും മൂന്നു ദിവസത്തെ ഹനുമാന്‍ സേവയ്ക്കും ശേഷം (ഖര ഭക്ഷണമില്ലാതെ), ലവനകത്തായാല്‍ (മൂന്നേ മൂന്ന് മതി) മേല്‍ പടി പറഞ്ഞ പ്രകാരം ഫോണാനുള്ള സാധ്യത, മകുടിയില്ലാതെ തന്നെ പാമ്പാട്ടം, മുടിയാട്ടം, തുള്ളല്‍, കൂത്ത്, പേക്കൂത്ത്, പാവക്കൂത്ത്, പൊട്ടന്‍ കളിക്കല്‍, മറ്റുള്ളവരുടെ മുന്‍പില്‍ സ്വയമേ പൊട്ടനാവല്‍, തുടങ്ങിയവ നിശ്ചയമായും, നടത്തിയിരിക്കും എന്ന് ഒരനുഭവസ്ഥന്റെ വെളിപെടുത്തല്‍.

myexperimentsandme said...

ദേവേട്ടന്‍ പറഞ്ഞത് നൂറു (തിളങ്ങുന്നതല്ല, നമ്പ്ര്) ശതമാനം സത്യം. നമ്മള്‍ ചൂഷണം ചെയ്യപ്പെടാന്‍ പാടില്ല. നമ്മുടെ പൂര്‍ണ്ണ അറിവോ സമ്മതമോ ഇല്ലാതെ നമ്മുടെ ശരീരത്തില്‍ ഒരു രീതിയിലുമുള്ള പരീക്ഷണങ്ങള്‍ പാടില്ല.

അതേ സമയം നമ്മുടെ നാട്ടിലും മെഡിക്കല്‍ ഗവേഷണം പുരോഗമിക്കണം. ഇന്നാളില്‍ ഡോ. റെഡ്ഡീസ് ലാബിലാണെന്നു തോന്നുന്നു, രേവതിയോ മനേകാ ഗാന്ധിയോ മറ്റോ കയറി അവിടുത്തെ കുരങ്ങന്മാരെ മൊത്തം കയറൂരിവിട്ടു. പല പല പരീക്ഷണങ്ങളുടേയും ഭാഗമായിരുന്നു, ആ കുരങ്ങന്മാര്‍!

ബൃന്ദാ കാരാട്ടമ്മ, കൊടിപൊക്കാന്‍ വേണ്ടി സ്വാമി രാം‌ദേവിന്റെ അവിടെ പ്രശ്നമുണ്ടാക്കി-അവിടെ ഗിനിപ്പന്നികളല്ലായിരുന്നു പ്രശ്നം, തലയോടായിരുന്നു-അതും കാരാട്ടമ്മ പറഞ്ഞു, പത്രങ്ങള്‍ കേട്ടു.

ഇതെല്ലാം ഇവിടെ തന്നെ നടക്കുന്നു. നമ്മളെല്ലാം ഇങ്ങിനത്തെ ഒരിക്കലും ചേരാത്ത എല്ലാ കാര്യങ്ങളെപ്പറ്റിയും ഒരുപോലെ വറീതാവുന്നു.

എനിക്ക് തോന്നുന്നത് ഒന്നാമത് സായിപ്പിന്റെ ചൂഷണം അവസാനിപ്പിക്കുക. നമ്മുടെ നാട്ടിലെ മരുന്നുഗവേഷണത്തെ പ്രോത്‌സാഹിപ്പിക്കുക. പക്ഷേ, ആള്‍ക്കാരെ കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കല്‍ എത്രത്തോളം പറ്റും. എന്തായാലും പറ്റണം-പറ്റിയേ പറ്റൂ.

പിന്നെ ഓം അലോപ്പൊതിയായേ നമഃ എന്ന മന്ത്രം ഒന്ന് മാറ്റിവെച്ചിട്ട്, ആയുര്‍വ്വേദം, പ്രകൃതി ഇവയിലും കൂടി ഒന്ന് ശ്രദ്ധിക്കുക. ഒരു തലവേദന വന്നാല്‍ അപ്പോള്‍ തന്നെ ബ്രൂഫനോടുന്ന നമ്മള്‍ തന്നെയാണ് അലോപ്പത്തിക്കാര്‍ക്ക് വളം വെച്ചു കൊടുക്കുന്നത്. അലോപ്പതി അത്യാവശ്യമാണെങ്കില്‍ മാത്രം. അതിന് അതിന്റേതായ ഗുണങ്ങളുണ്ട്-ഗുണത്തോടൊപ്പം ദോഷവും.

പക്ഷേ മാറിയ സാമൂഹ്യ-ആരോഗ്യ-സമയ-സാമ്പത്തിക സാഹചര്യങ്ങളില്‍ ഇതെത്രമാത്രം വിജയിക്കും എന്നാണ് സംശയം. ഒരു തലവേദനയ്ക്ക് ഒരാഴ്‌ചയെടുക്കുമെങ്കില്‍ അത്രയും കാലം നമ്മളില്ലാതെ നമ്മുടെ കമ്പനി ഓടുമോ ആവോ.

കുഴയ്‌ക്കുന്ന പ്രശ്നം തന്നെ.

കണക്കൻ said...

അമേരിക്കയിലും ആദ്യ കാലങ്ങളിൽ മരുന്ന് പരീക്ഷിച്ചിരുന്നത് ഇങ്ങിനെ തന്നെയായിരുന്നു.എന്നാൽ ഇന്നാകട്ടെ പരീക്ഷിക്കുന്നത് വളണ്ടിയർമാരുടെ ദേഹത്തു മാത്രം. അതിനു മുൻപ് മരുന്നിന്റെ സകലമാന ദൂഷ്യഫലങ്ങളും പറഞ്ഞു തരും, പോരാഞ്ഞ് നമ്മുടെ സമയത്തിന് കാശും തരാറുണ്ട്‌.
ഇന്ത്യയിൽ നിയമനിർമ്മാണത്തിന് സമയമായി.
കഴിഞ്ഞ കൊല്ലം ഇതേ പറ്റി സാമാന്യം ഭേദപ്പെട്ട ഒരു സിനിമയിറങ്ങുകയുണ്ടായി, The Constant Gardner. തരം കിട്ടിയാൽ പോയി കാണൂ.

Satheesh said...

ദേവേട്ടന്റെ പോസ്റ്റ് വളരെ നന്നായിരിക്കുന്നു..
ഒരു കാര്യം, ഇന്ത്യയില്‍ ക്ലിനിക്കല്‍ ട്രയലിനു അറിഞ്ഞുകൊണ്ട് മുന്നിട്ടിറിങ്ങുന്നവരും വളരെ കൂടുതലാണ്. Pfizer ന്റെ ഒരു ട്രയലിനു വേന്ടതിലും 300% പേരാണത്രേ അപ്ലൈ ചെയ്തത്..കാശു കിട്ടിയാല്‍ എന്തു പരിപാടിക്കും നമ്മുടെ നാട്ടുകാര്‍ റെഡി. ഒരു നേരത്തെ ഊണിനു വേണ്ടി വൃക്ക വില്‍ക്കേണ്ടിവരുന്നവന്‍ ഇതൊരു സൂപ്പര്‍ ഓഫര്‍ ആയി കരുതുന്നുണ്ടെങ്കില്‍ അവനെ കുറ്റം പറയാന്‍ പറ്റില്ല.
ആര്‍ സി സി യിലെ കഥകള്‍ ഡോ.ഗംഗാധരന്റെ പുസ്തകത്തിലുണ്ട്. പുസ്തകത്തിന്റെ പേര്‍ പെട്ടെന്നു ഓര്‍മ വരുന്നില്ല. വളരെ നല്ല ഒരു പുസ്തകമാണത്.. എ മസ്റ്റ് റീഡ്..

myexperimentsandme said...

ഡോക്ടര്‍ ഗംഗാധരന്‍ മരുന്നു പരീക്ഷണത്തെ അനുകൂലിച്ച ആളായിരുന്നോ പ്രതികൂലിച്ച ആളായിരുന്നോ-മറന്നു പോയി. മരുന്നു പരീക്ഷണത്തിനെതിരേ ധാരാളം വാര്‍ത്തകള്‍ കണ്ടു. പക്ഷേ അത് നടത്തിയവരുടെ വാദഗതികളെന്തൊക്കെ എന്ന് അത്രയ്ക്കങ്ങറിഞ്ഞില്ല. അതുപോലെ എത്രമാത്രം രാഷ്ട്രീയ-വക്കീല്‍-പത്ര മുതലെടുപ്പ് നടന്നെന്നും. കേട്ടത്, കുറേ ഡോക്ടര്‍മാര്‍ ചേര്‍ന്ന് ഒരു സ്വകാര്യ സ്ഥാപനം ആര്‍.സി.സിക്ക് ബദലായി തുടങ്ങാന്‍ പ്ലാനുണ്ടായിരുന്നെന്നോ, അവര്‍ക്ക് ആര്‍.സി.സിയില്‍ സ്വല്പം കരി തേച്ചാല്‍ കൊള്ളാമായിരുന്നെന്നോ ഒക്കെയാണ്. അതുപോലെ അവിടെ തലവന്‍ സ്ഥാനം കിട്ടാത്ത, കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന ചിലരുടെ താത്‌പര്യങ്ങളുമുണ്ടായിരുന്നെന്ന്.

(എല്ലാം ഗോസിപ്പാണേ, നേരിട്ടറിവില്ല. കാര്യങ്ങള്‍ നേരാംവണ്ണം നമ്മളറിഞ്ഞില്ലെങ്കില്‍ ഗോസിപ്പണ്ണന്‍ കയറി നാടുവാഴും. പിന്നെ ഗോസിപ്പുകളോട് നമുക്ക് ജന്മസിദ്ധമായ സഹതാപം കലര്‍ന്ന ഒരു വാത്സല്യം കൂടിയുണ്ടല്ലോ!)

ദേവന്‍ said...

കുറും പുലിമാനേ
1. ഫോട്ടോയേല്‍ എന്നാ ഗ്ലാമര്‍
2. ആന്റിബയോട്ടിക്ക്‌ കള്ളില്‍ റിയാക്ഷന്‍ ഉള്ള സാധനമാണെന്ന് പൊതുവില്‍ ഒരു വിശ്വാസമുണ്ടെങ്കിലും സത്യത്തില്‍ അതില്ല. എന്നുവച്ച്‌ മദ്യത്തിന്റെ കൂടെ കഴിച്ചാല്‍ ആളു വടിയാകുന്ന മരുന്നുകള്‍ ഉണ്ട്‌ കേട്ടോ. മെഡിക്കേഷനില്‍ ഇരിക്കുമ്പോള്‍ മദ്യപിക്കാന്‍ പ്ലാന്‍ ഉണ്ടെങ്കില്‍ ഡോക്റ്ററോട്‌ അക്കാര്യം പറയുക (മോശം വിചാരിക്കാനില്ല)

വക്കാരീ
അതു തന്നെ കാര്യം ചുമ്മാ ഇരിക്കുന്ന രോഗിയെ ചുണ്ണാമ്പിട്ടു നീറ്റരുതെന്ന് തന്നെ.

കുരങ്ങുകളും മുയലുകളും ഗിനിപ്പന്നികളും വലിയ വേദന നമുക്കുവേണ്ടി അനുഭവിക്കുന്നുണ്ടെന്നത്‌ തീയറിറ്റിക്കലി അനീതി ആകാം, എന്നാല്‍ പൌള്‍ട്രി ഫാമില്‍ എടുത്ത്‌ നിലത്തടിച്ച്‌ കോഴിയില്‍ തുടങ്ങി പാലു തിളപ്പിക്കുമ്പ്പോള്‍ ഗാന്ധിയപ്പൂപ്പന്റെ ശിഷ്യന്‍ കൊല്ലുന്ന പതിനായിരം കോടി ബാക്റ്റീരിയകള്‍ വരെ, നമുക്കുവേണ്ടി മരിക്കുമ്പോള്‍ ഈ ലാബ്‌ കുരങ്ങനു പ്രത്യേകിച്ച്‌ ഒരു അനീതിക്ക്‌ ഇരയാകുന്നെന്ന് പറയാനാവില്ല എന്നാണെന്റെ പക്ഷം (തീയറി നോക്കി കാര്യങ്ങള്‍ ചെയ്താല്‍ മഹാ അബദ്ധമാകും. പണ്ട്‌ ഒരു ബുദ്ധ സന്യാസി പുഴയില്‍ മീന്‍ പിടിച്ച ഒരു ബാലനെ തല്ലി കൊന്നു. കാരണം സിമ്പിള്‍ . ഈ പാപിയായ ഒരു ജന്മത്തെ ഒടുക്കിയാല്‍ ഡസന്‍ കണക്കിനു നിഷ്കളങ്കരായ മീനുകള്‍ ജീവിക്കും!)

പേഷ്യന്റ്‌ ഔട്ട്‌ സോര്‍സ്ഴിംഗ്‌ നാട്ടിലെ ഗവേഷണത്തെ പ്രോത്സാഹിപ്പിക്കില്ല, തളര്‍ത്തുകയേയുള്ളു.


ആയുര്‍വേദത്തിന്റെ മരണം വേദങ്ങള്‍ ബ്രാഹ്മണന്റെ കുത്തകയായ അന്നു തുടങ്ങി (വേദകാലം ബ്രാഹ്മണകാലം ആയിരുന്നില്ല) അറിവ്‌ പൂഴ്ത്തി വച്ച്‌ മിടുക്കരായ പഹയന്മാര്‍ അതിനെ ഒബ്സൊളീറ്റ്‌ ആക്കി. പിറക്കേ വന്ന വെളുമ്പന്‍ അതെല്ലാം മന്ത്രവാദമെന്ന് പേരും കുത്തി, ശുഭം. പീ എസ്‌ വാര്യരെപ്പോലെ ഒറ്റപ്പെട്ട ചിലരെങ്കിലും ഇല്ലായിരുന്നെങ്കില്‍ പുതിയ രോഗങ്ങളുടേ ഇക്കാലത്ത്‌ ആയുര്‍വേദത്തിനു ഫലമില്ലാതെ വന്നേനേ. എതു സാഹചര്യത്തിലും ചിലതരം ഇതര ചികിത്സകളെങ്കിലും ഫലിക്കും. പേനയുടെ ക്യാപ്പിനാല്‍ കുത്തി എന്റെ മുടിഞ്ഞ വേദന മാറ്റിയ ഒരക്യുപങ്ക്ചന്‍ ചേട്ടന്‍ മൊത്തം ചികിത്സക്ക്‌ എടുത്ത സമയം രണ്ടു സെക്കന്‍ഡ്‌, മരുന്നുകളുടെ എണ്ണം പൂജ്യം.

ആരും ചതിക്കപ്പെടാതിരിക്കട്ടെ.

കണക്കാ
മനുഷ്യന്റെ അവകാശങ്ങളെക്കുറിച്ച്‌ ഇന്നു വ്യക്തമായ ധാരണ ഇന്നുള്ളതുകൊണ്ടാണ്‌ എഫ്‌ ഡി ഏ വളരെ ഫലപ്രദമായ നിയമ സംഹിത ഇറക്കിയതും അതിനാല്‍ മര്യാദക്ക്‌ ഗവേഷണം നടത്തിക്കാനുള്ള സംവിധാനം നടപ്പിലാക്കിയതും.({cലിനിcഅല്‍റ്റ്രില്‍.ഗൊവ്‌ നര്രറ്റെസ്‌ വരിൊുസ്‌ പ്രൊവിസിൊന്‍സ്‌ ഇന്‍ തിസ്‌ രെഗര്‍ദ്‌ റ്റൊ മിനുറ്റെ ദെറ്റൈല്‍സ്‌)

മനുഷ്യന്റെ അവകാzഅത്തിനു പറ്റ്റ്റിയുടെ ജീവന്റെ വിലപോലും കൊടുക്കാത്ത നാറ്റ്റ്റില്‍ അതെല്ലാം കാറ്റില്‍ പറത്തി തോന്ന്യാസം കാണിക്കുന്നു അഭിനവ ബൃഹസ്പതിമാര്‍. എന്തു ചെയ്യാം..
അമേരിക്കന്‍ നാഷണല്‍ ബൈയോ എത്തിക്സ്‌
അഡ്വൈസറി കൌണ്‍സില്‍ റിപ്പോര്‍റ്റ്റ്റ്‌ പ്രകാരം ഇന്ത്യയില്‍ നാലില്‍ മൂന്നു രോഗിക്കും തന്റെ മേല്‍ നടക്കുന്ന പരീക്ഷണങ്ങളിലെക്കുറിച്ച്‌ ഒരു വിവരവും ലഭിച്ചിറ്റ്റ്റില്ലയത്രേ (ഡോ. ഇക്ബാലിന്റെ റിപ്പോര്‍റ്റ്റ്റില്‍ നിന്ന്)

ഉവ്വ ഉവ്വ, indian drugs & cosmetics act 2005 ഇല്‍ പൊളിച്ച്‌ എഴുതി. പൊളിച്ചത്‌ എന്താണെന്ന് അറിയണ്ടേ? ഫേസ്‌ ഒന്ന്, രണ്ട്‌, മൂന്ന് എന്നിവയില്‍ വിജയിച്ച മരുന്നുകള്‍ മാത്രമേ ഇന്ത്യയില്‍ സ്റ്റേജ്‌ നാല്‌ (അതായത്‌ നൂറിലധികം രോഗികള്‍ക്കു കൊടുത്ത്‌ ഫലമറിയല്‍) പരീക്ഷണങ്ങള്‍ വിദേശ കമ്പനികള്‍ ഔട്ട്‌ സോര്ഴ്സ്‌ ചെയ്യാവൂ എന്ന നിയമം എടുത്തു കളഞ്ഞു. m4n കുരങ്ങനു കുത്തിവയ്ക്കും മുന്നേ ഇന്ത്യനു കുത്താന്‍ ഈ നിയമം സഹായിച്ചു. പേഷ്യന്റ്‌ ഔട്ട്‌ സോര്‍സിംഗ്‌ വഴി 50 കോടി ഡോളര്‍ വര്‍ഷാ വര്‍ഷം ഇന്ത്യയിലെത്തുന്നു പോലും. അഞ്ചിന്റെ ഒരു തുട്ടെങ്കിലും രോഗിക്കു കിട്ടുന്നോ ആവോ ആര്‍ക്കറിയാം.

സതീഷേ,
മനുഷ്യന്റെ ദാരിദ്ര്യം മാറ്റാന്‍ അവനെ ലാബറട്ടറി കുരങ്ങനാക്കുകയാണെകില്‍ അത്‌ മഹാപാപമാണെങ്കില്‍ കൂടി ഒരു നേരത്തെ ഊണവനു കിട്ടിയെന്ന് സമാധാനിക്കാമായിരുന്നു . മിക്ക കേസിലും പാവങ്ങാള്‍ അറിയുന്നുപോലുമില്ല ഒന്നും. മരിക്കുമ്പോള്‍ പോലും അതിനാല്‍ ആ പാവങ്ങള്‍ക്ക്‌ ഒന്നും കിട്ടുന്നില്ല. ആട്ടോപ്സിയുടേയും ആശുപത്രിയുടേയും ആംബുലന്‍സിന്റേ കൂലിയും കടം വാങ്ങി ഗവേഷണ രക്തസാക്ഷിയുടെ വീട്ടുകാര്‍ തന്നെ ചിലവും വഹിക്കുന്നു എന്നതാണു
കഷ്ടം.

ഡോ. ഗംഗയെ എനിക്കു വ്യക്തിപരമായി അറിയാവുന്നതുകൊണ്ട്‌ ആര്‍ സി സിയിലെ സംഭവങ്ങളെക്കുറിച്ച്‌ അഭിപ്രായം പറയുന്നില്ല. (അദ്ദേഹത്തിന്റെ പുസ്തകം മലയാളം വാരിക ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചതില്‍ ഒന്നു രണ്ടദ്ധ്യായം വായിച്ചിരുന്നു, എനിക്കെന്തോ വലിയ ഒരു താല്‍പ്പര്യം തോന്നിയില്ല)

ദേവന്‍ said...

clinicaltrial.gov narrates various provisions in this regard to minute details.എന്നതാണേ കണക്കാ ജങ്ക്‌ ആയി പോയത്‌, തെറ്റിദ്ധരിക്കല്ലേ

ദേവന്‍ said...

വക്കാരിടെ കമന്റ്‌ ഇപ്പോഴാണു കണ്ടത്‌. ശരിയാണ്‌. വെറും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ പത്രപ്പണ്ടാരങ്ങള്‍ ഗോസ്സിപ്പിനെ "തിരുവനന്തപുരം ആര്‍ സി സിയില്‍ ഡോക്റ്റര്‍ രോഗിയുടെ നാക്ക്‌ അറുത്ത്‌ അമേരിക്കയില്‍ പഠനത്തിനയച്ചു" എന്നൊക്കെ മനുഷ്യനെപ്പേടിപ്പിക്കുന്ന നുണ പടച്ചിറക്കിയ നാടാണ്‌ നമ്മുടേത്‌
(നേരത്തേ ഴുതിയതില്‍ ആ പുസ്തകം എനിക്ക്‌ വളരെയധികമൊന്നും ആകര്‍ഷകമായി തോന്നാഞ്ഞത്‌ ഡോ. ഗംഗക്കു വേണ്ടി മറ്റാരോ എഴുതിയതുപോലെയും ഞാന്‍ അറിയുന്ന അദ്ദേഹത്തിന്റെ ശൈലി അല്ലാതെ തോന്നിയതിനാലും ആണെന്ന് പറയാന്‍ വിട്ടു- മണി രാത്രി ഒന്ന്, ഞാന്‍ ഉറങ്ങിപ്പോയി ഇടക്ക്‌)

Anonymous said...

വക്കാരിചേട്ടാ
നൊ!!!!!!ആരെപറ്റി പറഞ്ഞാലും,
ഡോ.ഗംഗാധരനെ പറ്റി പറയരുതു. ഡോ. ഗംഗാധരന്‍ പാവങ്ങളുടെ മേള്‍ ആര്‍.സി.സി നടത്തിയിരുന്ന അവരറിയാതെയുള്ള മരുന്നു കുത്തിവെപ്പിനെതിരെ ശകതമായി പ്രതികരിച്ചു അവിടെ നിന്നു രാജി വെച്ച ആള്‍ ആണു...
വെറുതെ,ഒരു മഹാ‍നാം മനുഷ്യനെ പറ്റി ഇവിടെ ഇങ്ങിനെ പറയരുതു.ഞാന്‍ സമ്മതിക്കൂല്ലാ.!

myexperimentsandme said...

യെല്‍‌ജീ, ഇത് വ്യക്തിപരമല്ലേ.. ആര്‍. സി. സിയില്‍ മരുന്നുപരീക്ഷണം നടന്നൂ എന്ന് ഞാന്‍ പത്രങ്ങളില്‍ക്കൂടിയാണ് അറിഞ്ഞത്. പത്രറിപ്പോര്‍ട്ടുകള്‍ വായിച്ചു വായിച്ചു പോയപ്പോള്‍ (പ്രത്യേകിച്ചും ദീപികയും വിപ്ലവ വീര്യ ഹിന്ദു-ഫ്രണ്ട്‌ലൈനും) ഞാന്‍ മനസ്സിലാക്കിയത് റിപ്പോര്‍ട്ടിംഗ് ബാലന്‍‌സ്ഡ് അല്ലെന്നും ഒരു സൈഡിലോട്ട് തൂക്കം വല്ലാതുണ്ടെന്നുമാണ്. ഡോ.കൃഷ്ണന്‍ നായരേക്കാള്‍ മാധ്യമങ്ങള്‍ എതിര്‍‌പക്ഷത്തിന് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നതുപോലെ തോന്നി. മറുവശത്തിന് പറയാനുള്ളതൊക്കെ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതുപോലെ.

മാത്രവുമല്ല, അവിടുത്തെ പരീക്ഷണങ്ങളെ ആസ്പദമാക്കി പ്രസിദ്ധീകരിച്ച ഒരു പേപ്പറിന് എങ്ങോ അവാര്‍ഡ് കിട്ടിയപ്പോള്‍ (അതൊരിക്കലും പരീക്ഷണത്തെ ന്യായീകരിക്കുന്നില്ല, അതുപോലെ തെറ്റാണ് അവിടെ ചെയ്‌തതെങ്കില്‍ അതിനേയും ന്യായീകരിക്കുന്നില്ല-ഞാന്‍ ചൂണ്ടിക്കാണിക്കുന്നത് മാധ്യമങ്ങള്‍ എന്തു ചെയ്തു ഇവിടെ എന്നു മാത്രം) ഹിന്ദു, അതിനെപ്പറ്റി ഡോ. ഗംഗാധരന്റെ അഭിപ്രായം അദ്ദേഹത്തിന്റെ അഭിപ്രായമായി മാത്രം രേഖപ്പെടുത്തി-അതായത് ഇത്തരത്തിലുള്ള പല അവാര്‍ഡുകളും മരുന്നു കമ്പനികള്‍ സ്പോണ്‍‌സര്‍ ചെയ്യുന്നതാണെന്നും അതിന് വലിയ പ്രാധാന്യമൊന്നും കൊടുക്കേണ്ടന്നും.

പക്ഷേ, ഹിന്ദുപോലെയുള്ള പത്രങ്ങള്‍ക്ക് അത് അത്ര വലിയ അവാര്‍ഡൊന്നുമല്ലെന്നും സ്വാധീനം ചെലുത്തി ആര്‍ക്കും കിട്ടാവുന്നതേ ഉള്ളൂ എന്നും ഉദ്ദിഷ്ടകാര്യ ഉപകാരസ്മരണാ‍ അവാര്‍ഡുകളാണ് ഇതൊക്കെയെന്നും അന്വേഷിച്ച് അവരുടേതായ നിരീക്ഷണം പറയാമായിരുന്നു. അതിനു പകരം അവര്‍ എതിര്‍കക്ഷിയുടെ വാദം മാത്രം ചേര്‍ത്തു-അവര്‍ക്ക് ഇതില്‍ വലിയ ഉത്തരവാദിത്തമൊന്നുമില്ലാ എന്ന രീതിയില്‍.

ഇത്തരം വിവാദങ്ങളില്‍ ഈ അവാര്‍ഡിനെപ്പറ്റിയുള്ള പരാമര്‍ശങ്ങളും അതിനുള്ള ആള്‍ക്കാരുടെ പ്രതികരണങ്ങളും വലിയ സ്ഥാനമൊന്നും വഹിക്കുന്നില്ലെന്നും അതിന് വലിയ പ്രാധാന്യമൊന്നും കൊടുക്കേണ്ട എന്നും അറിയാം. പക്ഷേ ഈ അവാര്‍ഡുകാര്യമുള്‍പ്പെടെ ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ വഹിച്ച പങ്കാണ് എനിക്ക് ദഹിക്കാത്തത്. അവര്‍ എന്തിലോ ഇറങ്ങിപ്പുറപ്പെട്ടു-ഇനി അവര്‍ തീരുമാനിക്കുന്നതുപോലെ കാര്യങ്ങള്‍ നടക്കും എന്നുള്ള ധാര്‍ഷ്ട്യമാണ് എനിക്ക് മാധ്യമ റിപ്പോര്‍ട്ടില്‍നിന്നും കിട്ടിയത്. അല്ലാതെ ഇതിന്റെ സത്യാവസ്ഥ ആള്‍ക്കാര്‍ അറിയണമെന്നുള്ളതല്ല. പലര്‍ക്കും പല ഉദ്ദേശ്യമായിരുന്നിരിക്കും. ചിലര്‍ക്ക് ഇതിലുള്ള അമേരിക്കന്‍ സാന്നിധ്യമായിരുന്നിരിക്കും പ്രശ്നം. ചിലര്‍ക്ക് പദവികളായിരുന്നിരിക്കാം. ചിലര്‍ക്ക് വേറേ ചില പ്രശ്നങ്ങളുണ്ടായിരുന്നിരിക്കാം. എന്നുവെച്ച് അവിടെ മരുന്നു പരീക്ഷണം നടത്തിയത് നല്ല ഉദ്ദേശ്യത്തിലായിരുന്നോ എന്നും എനിക്കറിയില്ല.ഇതിനെ ഉള്ളുകള്ളികളെപ്പറ്റി എനിക്ക് ഒന്നുമേ അറിയില്ല. എന്റെ സ്രോതസ്സ് മാധ്യമറിപ്പോര്‍ട്ടുകള്‍ മാത്രം.

അപ്പോള്‍ ഇത്രയും ചുരുക്കി ഞാന്‍ പറഞ്ഞുവന്നതെന്തെന്നാല്‍ പത്രറിപ്പോര്‍ട്ടുകളെ മാത്രം ആശ്രയിച്ച് നമ്മള്‍ ആരേയും വെള്ളയും പൂശരുത്, കരിയും വാരിത്തേക്കരുത്. പക്ഷേ ഈ അണ്ണന്മാര്‍ മാത്രമേ പലപ്പോഴും സ്രോതസ്സ് ആയി ഉള്ളൂ എന്നതുകാരണം നമുക്ക് വികാരങ്ങള്‍ക്കടിമപ്പെടാതെ കാര്യങ്ങളെ വിലയിരുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഇവന്മാര്‍ പറയുന്നതുപോലെ കാര്യങ്ങള്‍ കുറച്ചെങ്കിലും നടക്കും-അത് നല്ലതായാലും ചീത്തയായാലും.

അല്ലാതെ ഇതിലെനിക്കെന്തിര് :)

myexperimentsandme said...

ഹീശ്വരാ.... ടോപ്പിക് മാറിപ്പോകരുതേ. നല്ലൊരു വിഷയമാണ് ദേവേട്ടന്‍ തന്നിരിക്കുന്നത്. നമുക്ക് അതില്‍ ശ്രദ്ധിച്ചുകൊണ്ടും ചര്‍ച്ചിക്കാം. മാധ്യമങ്ങള്‍ എന്തെങ്കിലും പറയട്ടെന്ന്

ദേവന്‍ said...

ഐവാ, വക്കാരി.
പത്രനോട്‌ താങ്കള്‍ക്കുള്ള അലര്‍ജ്ജി എനിക്കും പകര്‍ന്നു കിട്ടി ഈയിടെയായി.ചുറ്റും നടക്കുന്നതില്‍ ചുരുക്കം കാര്യങ്ങള്‍ നമുക്ക്‌ നേരിട്ട്‌ അന്വേഷിച്ച്‌ അറിയാന്‍ പറ്റും. ബാക്കിയുള്ളത്‌ പണ്ട്‌ മാണി അവതരിപ്പിച്ച ബഡ്ജറ്റ്‌ പോലെ കമ്മിയാണോ മിച്ചമാണോന്നു പടചമ്പ്രാനു മാത്രം അറിയാം. പത്രന്‍ എന്താ പറയുന്നേന്ന് അവര്‍ക്കു പോലും ഒരു പിടീം ഇല്ലപ്പാ..

ചെമ്മാന്‍ ആന്‍ഡ്‌ ചെരുപ്പുകുത്തി ഫാര്‍മ്മ, ഫ്രാങ്കണ്‍സ്റ്റീന്‍സ്‌ ബയോലാബ്‌, ഡോ. ഡ്രാക്കുളാ മെമ്മോറിയല്‍ റിസേര്‍ച്ച്‌ ഫൌണ്ടേഷന്‍ ഒക്കെ കൂടി 50 കോടി ഡോളറിന്റെ "ബിസിനസ്സ്‌" ഇത്യയിലേക്ക്‌ സബ്‌ കോണ്ട്രാക്റ്റ്‌ നടത്തുന്നു പോലും (ചാണകപ്പുളി ഡെയിലിയിലെ റിപ്പോര്‍ട്ട്‌ അല്ല, അവര്‍ക്ക്‌ ഈ ജാതി ഫാക്റ്റില്‍ താല്‍പ്പര്യവും ഇല്ല, യക്ഷിക്കഥ പോലെ ആട്ടോ കാത്തു നിന്ന യുവായിന്റെ കിഡ്‌ണി മോഷണം പോയി എന്നൊക്കെ വേണം പത്രനിറങ്ങാന്‍)
സതീഷു പറഞ്ഞപോലെ കാശെങ്കിലും എത്തിക്കാന്‍ (കണക്കന്‍ പറഞ്ഞ റ്റൈം ബേസ്ഡ്‌ പീസ്‌ മീല്‍ റേറ്റ്‌ ഇല്ലെങ്കിലും ഭൂപണയ ബാങ്കിലെ കുടിശ്ശിക തീര്‍ത്തു തരാം ഈ മരുന്നു കഴി വല്യപ്പച്ചാ എന്ന റ്റേംസ്‌ എങ്കിലും)സംവിധാനം ഉണ്ടായിരുന്നെങ്കില്‍.

സണ്‍ ഫാര്‍മ സ്തന ക്യാന്‍സര്‍ മരുന്നായ ലെട്രോസോള്‍ പ്രസവം നിറുത്തിക്കാന്‍ കൊള്ളാമോ എന്ന് ഒരു ഊഹപ്പുറത്ത്‌ 400 ബംഗാളിപ്പെണ്ണുങ്ങളില്‍ പരീക്ഷിച്ചതും അശരണരായ വൃദ്ധന്മാരുടെ മേല്‍ ശാന്തയും ബയോകോണും അടങ്ങിയിരിക്കാന്‍ കോടതി
ഉത്തരവായതും എതാണ്ട്‌ എല്ലാവരും ഒരുപോലെ റിപ്പോര്‍ട്ട്‌ ചെയ്തതിനാല്‍ മിക്കവാറും സത്യമായിരിക്കാനാണു സാദ്ധ്യത എന്നു തോന്നുന്നു.

(അച്ചു രൂപ കൊടുത്ത്‌ പത്രമൊരെണ്ണം വാങ്ങിയാല്‍ ഉമിക്കരി പൊതിയാമെന്നല്ലാതെ..)

കുറുമാന്‍ said...

ദേവേട്ടാ - സാധാരണയായി മരുന്നു കഴിക്കാന്‍ പറഞ്ഞാല്‍, ഡോക്ടറേട്ടനോട്, ലവന്റെ കാര്യം പറയുമ്പോള്‍, നോ പ്രൊബ്ലം എന്നാണ് പറയാറ്. ഇത്തവണയും പറഞ്ഞു. പകഷെ, ലിക്യൂഡ് ഡയറ്റുകാരന്‍ പാലിക്കേണ്ട മര്യാദയെങ്കിലും, കോമണ്‍സെന്‍സുള്ള ഞാന്‍ പാലിക്കേണ്ടെ? അതുണ്ടായില്ലാ.....ആയതിനാല്‍ ദാറ്റ് ഹാപ്പന്ഡ്.

പിന്നെ ശരിയാ.....ചില മരുന്നുകള്‍ ലവന്റെ മുകളില്‍ ചിലപ്പോള്‍ കഴിച്ചാല്‍ ആളും വടിയായില്ലേലും, വടി പോലെയാകും.
ഒരിക്കല്‍ ആദി കുറുമാന്, മേലു വേദനയും, പനിയും ആയി ഇരിക്കുന്ന സമയം (സ്ഥലം ദില്ലി തന്നെ), ഞാനും ഡൊമിനിയും കൂടി ഒരു രണ്ട് ലാര്‍ജ് ആദികുറുമാനു കൊടുത്തു. മൂപ്പരുടെ സ്ഥിതിക്ക് ഒരു മാറ്റവും ഇല്ല. ഇന്നാ ശരി, ഇതു കഴിച്ചാല്‍ മാറും എന്നു പറഞ്ഞ് ഡൊമിനി അവനു തണ്ടലു വേദന വരുമ്പോള്‍ കഴിക്കുന്ന ഒരു ഗുളിക (ബ്രുഫിനോ മറ്റോ)കൊടുത്തു. ആദി അത് കഴിച്ചു.

പത്തു മിനിട്ടു കഴിഞ്ഞപ്പോള്‍, ആദിയുടെ തല ഒരു സൈഡിലേക്ക് ചരിഞ്ഞു. മുഖം കോടി....മിണ്ടുമ്പോള്‍ കൊഞപ്പ്...ഒരു തരത്തില്‍ പറഞ്ഞാല്‍ ഗഡി പാര്‍ഷ്യലി പാരലൈസ്ഡ്!!

ഞാനും ഡൊമിനിയും കൂടെ പൊക്കിയെടുത്ത് കാറിലിട്ട് പാഞ്ഞു, സഫ്ദര്‍ജങ് ആശുപത്രിയിലേക്ക്. സമയയം രാത്രി പത്തു മണി കഴിഞ്ഞിരുന്നു.

ഡ്യൂട്ടി ഡോക്ടര്‍ ഒരു ചുള്ളന്‍ പയ്യന്‍ മേശമേല്‍ കാലും കയറ്റി വച്ചിരിക്കുകയാണ്. ഞങ്ങള്‍ ആദികുറുമാനെ താങ്ങി പിടിച്ച് കൊണ്ടു ചെന്നു.

കണ്ടപാടെ ഒരു ചോദ്യം. ഏതു പെയിന്‍ കില്ലറാ കഴിച്ചേന്ന്?

കാര്യം പറഞ്ഞു. ഡോക്ടര്‍ ആദിയുടെ മൂട്ടില്‍ ഒരിഞ്ചക്ഷന്‍ നല്‍കി. അഞ്ച് മിനിട്ടിനു ശേഷം ആദി ചിറിച്ചുകൊണ്ട്ഴുന്നേറ്റു. ഒരു മണീക്കൂര്‍ നീണ്ട ടെന്‍ഷനുശേഷം ഞാനും ഡൊമിനിയും കൂടെ ചിരിച്ചു.

അതുല്യ said...

ദേവ ഗുരു... അപ്പ്‌ അപ്പ്‌ ആയുര്‍വേദം ഡൌണ്‍ ഡൌണ്‍ അലോപ്പതി,

തലവേദന്‍ വന്നാ ബ്രൂഫന്‍ വേണ്ടാ, 4 ഗ്ലാസ്‌ വെള്ളം കുടിയ്കുക വക്കാരി.

ഷോള്‍ടര്‍ സ്റ്റിഫ്നെസ്സ്‌, റോട്ടെറ്റിംഗ്‌ കഫ്‌ പ്രോംബളം, ഫ്ലുവിഡ്‌ കളക്ഷന്‍ ഏരൌണ്ട്‌ ബിസെപ്സ്‌ ടെണ്ടണ്‍ എന്നൊക്കെ പറഞ്ഞ്‌ അസ്ഥിതുളയ്കുന്ന 24 മണിക്കുര്‍ വേദന അറിഞ്ഞ്‌, അസുഖത്തില്‍ നിന്ന് മുക്തി നേടാന്‍, ഞാന്‍ കഴിച്ച ഇംഗ്ലീഷ്‌ മരുന്നുകള്‍ ഇവ:


Moven,
Methyl Predixon injection
Brufen 4 tablets a day
and much more

ഉണ്ടായ ഉറക്കപിച്ചും, നീരും, 3 മാസം കൊണ്ട്‌ കൂടിയ വേയിറ്റ്‌ 4 കിലോ( ...............)

പിന്നെ പൂര്‍വ്വ ജന്മസുകൃതം എത്തിപെട്ടു, ഡോക്ടര്‍ ദിലീപ്‌ നമ്പ്യാര്‍, KPM Hospital Kannur Hospital inte, ഷാര്‍ജ ബ്രാഞ്ചിലെത്തിപ്പെട്ട്‌, 15 ദിവസം പുന്നവരാദി കിഴിയും, 15 ദിവസം ഞവരയും, പിന്നെ പല കഷായവും, കഴിഞ്ഞുള്ള 31ആം ദിവസം രാവിലെ, ഇങ്ങനെ ഒരു വേദനയുണ്ടായിരുന്നുവോ എന്നില്‍ എന്ന് തോന്നിപ്പിയ്കും പോലെ, വേദന അകന്ന് ഞാന്‍ കൂടുതല്‍ ഊജ്ജ്വസ്വലയായി, ചിലവുm, സമയവും അല്‍പം കൂടി എങ്കിലും.

ചികില്‍സയ്കു മുമ്പ്‌ എടുത്തിരുന്ന സ്കാനിങ്ങില്‍ കണ്ട എല്ലാ ഫോള്‍ട്ടുകളും, പിഴിച്ചിലുകള്‍ക്കും ശേഷം "നില്‍" ആയി കണ്ടു.

അപ്പ്‌ അപ്പ്‌ ആയുര്‍വേദം...

പക്ഷെ കാലോ കൈയ്യോ ഒടിഞ്ഞാ.........

പിന്നെ പരീക്ഷിയ്കപെടുന്ന ഇന്ത്യക്കാര്‍... രണ്ട്‌ കൊല്ലം മുമ്പ്‌, രാജസ്ഥാനിലെ ഒരു ആസ്പത്രി വരാന്തയില്‍, 5 രുപ അഡ്മിഷം ഫീസില്ലാത്തതിന്റെ പേരില്‍, പ്രസവ വാര്‍ടില്‍ എത്തിപെടാന്‍ കഴിയാതെ, തിരിച്ചു നടക്കുന്നതിനിടയില്‍, ചോര വാര്‍ന്നൊഴുകി, വരാന്തയിലിരുന്ന് വേദനകൊണ്ട്‌ പുളഞ്ഞ്‌ സ്ഥലകാലബോധം നഷ്ടപെട്ട ആ സ്ത്രീ അവിടെ തന്നെ കിടന്ന് കാലകത്തി പ്രസവിച്ചു. ഇതിന്റെ പ്രസക്ത ക്ലിപ്പിങ്ങുകള്‍ പിറ്റേ ദിവസം പത്രങ്ങളില്‍ വന്നിരുന്നു.

വിശപ്പിന്റെ വിളി സഹിയ്കാതെ, പെറ്റ ചോരകുഞ്ഞിനെ 50 രുപ വിറ്റ കഥയും നമ്മള്‍ ഇന്ത്യക്കാര്‍ !!!

സ്ഥിതി വിവരം ഇതാണെന്നിരിയ്കെ, 550 രുപയ്ക്‌ ഒരു വ്രക്ക നല്‍കാന്‍ ബീഹാറിലേ ഒരു രാം നായിക്‌ തയ്യാറായാല്‍, തകരാറു വിവര സാങ്കേതിക വിദ്യയ്കല്ലാ, മറിച്ച്‌, എല്ലാ വിവേകത്തിനേയും മറിച്ച്‌, എല്ലാ നരമ്പുകളെയും തകര്‍ത്ത്‌ ഇന്ത്യക്കാരന്റെ കണ്ണിലിരിട്ട്‌ കേറ്റുന്ന "വിശപ്പ്‌"ആണു.

ഇതിനു, ഇന്ദിരാ ഗാന്ധിയുടെ "ഗരീബി ഹടാവോ" മുദ്രാവാക്യം മാത്രം പോരാ, പൂഴ്ത്ത്തി വയ്കപെടാതെ, വിലകൂട്ടാതെ സാധനങ്ങള്‍ സാധുക്കളെ തിരഞ്ഞ്‌ പിടിച്ചെത്തി, അവരുടെ വിശപ്പകറ്റണം ആദ്യം.

തറ പറ വേണോ, സുക്കാ രൊട്ടി വേണോ ന്ന് ചോദിച്ചാ, ആദ്യം രൊട്ടിയെന്ന ചിന്ത മാറണം, കുഞ്ഞുങ്ങളേ പന്നി കൂട്ടിലിട്ട്‌ പഠിപ്പിയ്കാതെ, (അട്ടപാടിയിലെ ഒരു അംഗനവാടി വാടക കൊടുക്കാതെ ഒഴിയേണ്ടി വന്നപ്പോ, കുഞ്ഞുങ്ങളെ, അപ്പറത്തേ പറമ്പിലേ പന്നിക്കൂട്ടിലിട്ട്‌ പന്നികള്‍ക്കൊപ്പ്പ്പം പഠിപ്പിച്ച കാഴ്ച കണ്ണാടിയില്‍ കുറെ ലക്കം മുമ്പ്‌ കാട്ടിയിരുന്നു,) നാലക്ഷരം പഠിപ്പിയ്കണം, നല്ലതും ചീത്തയും തമ്മിലുള്ള തിരിച്ചറിവേലേയ്ക്‌ എത്തിയ്കണം.

ദേവഗുരുവിന്റെ (ദേവന്‍ എന്ന ഷംബോഴന നിര്‍ത്തി, അറിവുള്ളവരോട്‌ ഒരുപക്ഷേ ആദരവിന്റെ ഒപ്പം ആരാധനകൂടി പോയാലോ എന്നുള്ള പേടി കൊണ്ട്‌, ഞാന്‍ നിന്നെ "ഗുരുവാക്കുന്നു" എന്ന് പണ്ട്‌ ഒരു മഹാന്‍ പറഞ്ഞത്‌ പോലെ) ഈ ലേഖനം, പലതും പോലെ ഒരുപാട്‌ അറിവ്‌ എല്ലാരിലും എത്തിയ്കുന്നു. ഇത്‌ മുറ തെറ്റാതെ വായിയ്കുന്ന എന്റെ ഒരു മുത്തശ്ശന്‍ വാര്‍ദ്ധ്യക അസുഖം മൂര്‍ച്ചിച്ച്‌, അദ്ദേഹം തന്നെ തമാശയ്ക്‌ പറയുമ്പോലെ, കാലന്‍ പുറപ്പട്ട്‌ കഴിഞ്ഞു, അഡ്രസ്സ്‌ അറിയാതെ, കെ.പി.സി.സി ജക്ഷനില്‍ നില്‍ക്കുന്നു.!! ഞാനെത്തും വരെ, ദേവഗുരുവിന്റെ ഈ ഒരു ലേഖനവും കൂടി വായിപ്പിച്ച്‌ കേള്‍പ്പിയ്കും വരെ ഉണ്ടാവണേ എന്ന പ്രാര്‍ഥനയോടെ ഞാന്‍ നാട്ടിലേയ്ക്‌ 18നു പുറപ്പെടുന്നു.

ദേവഗുരോ.... ആ തല രണ്ട്‌ ദിവസത്തെയ്ക്‌ ഒരു കൈ വായ്പ കിട്ടിയാ, കണ്ട്രോള്‍ "സി" കണ്ട്രോള്‍ 'വി" ആക്കീട്ട്‌ ബാക്കി തരായിരുന്നു.

അറിവിന്റെ മുത്തുകള്‍ വാരി വിതറുന്നതിനു ഇനിയും ദൈവം എല്ലാ കaru‍ത്തും, ആയുസ്സും ആരോഗ്യവും നല്‍കട്ടേ എന്നും പ്രാര്‍ഥിയ്കുന്നു.

സ്നേഹിതന്‍ said...

വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതും ഇനിയും ചര്‍ച്ച ചെയ്യപ്പെടേണ്ടതുമായ ഒരു വിഷയം. പണ്ട് നാസി ജര്‍മനിയില്‍ ഹിറ്റ്ലറുടെ കല്പനപ്രകാരം യഹൂദരുടെ ശരീരത്തില്‍ നടത്തിയ പരീക്ഷണങ്ങള്‍ ലോകം മറന്നിട്ടില്ല. വികസ്വര രാഷ്ട്രങ്ങളില്‍ രോഗികളുടെ അറിവോ സമ്മതമോ ഇല്ലാതെ നടത്തുന്ന പരീക്ഷണങ്ങളും വ്യത്യസ്തമല്ല.
ദേവരാഗം ലേഖനം വളരെ ഭംഗിയായി അവതരിപ്പിച്ചിരിയ്ക്കുന്നു.

പാപ്പാന്‍‌/mahout said...

ദേവാ, നല്ല പോസ്റ്റ്.

സെമി ഓ ടോ: ആയുര്‍‌വേദം ഒരു അതിശയം പോലെ തോന്നുന്നു. അത്രയും പഴയ കാലത്ത് ഇങ്ങനെ രോഗങ്ങളെയും അവയ്ക്കുള്ല മരുന്നുകളെയും കുറിച്ച് ഗവേഷണങ്ങളൊക്കെ നടത്തി ശാസ്ത്രീയമായി സംഹിതീകരിച്ച മിടുക്കന്‍‌മാര്‍. അന്നില്ലാതിരുന്ന രോഗങ്ങള്‍ക്ക് ഇന്നത്തെ ആയുര്‍‌വേദ ഡോക്ടര്‍‌മാര്‍‌ എങ്ങനെയാണ്‍ ചികിത്സ നിശ്ചയിക്കുന്നത് എന്ന് അറിയാന്‍ കൌതുകമുണ്ട്.

Adithyan said...

ദേവേട്ടാ വിജ്ഞാനപ്രദമായ മറ്റൊരു പോസ്റ്റ്‌... നന്ദി.

Unknown said...

ദേവാ, പോസ്റ്റ് വായിച്ചു. നന്നായി എഴുതിയിട്ടുണ്ട്. കുറച്ച് വിശദമായി ഒന്നു കമന്റാമെന്നു വിചാരിച്ചാല്‍ തീരെ സമയമില്ല. അതു കൊണ്ട് ഈ ലൊടുക്ക് കമന്റ് സ്വീകരിക്കു..

കൂട്ടത്തില്‍ ഈയിടെ നേച്ചര്‍ മാഗസിനില്‍ വന്ന മെഡിസിന്‍ ചരിത്രവും.

“The History Of Medicine‍“

2000 BC- Here, eat this root.
AD 1000- That root is heathen. Here, say this prayer.
1850- That prayer is superstition. Here, drink this potion.
1920- That potion is snake oil. Here, swallow this pill.
1945- That pill is ineffective. Here, take this penicillin.
1955- Oops.. bugs mutated. Here, take this tetracycline.
1960-1999- 39 more "oops".. Here, take this more powerfull antibiotic.
2000- The bugs have won! Here, eat this root.

(Author Anonymous)

ബാക്കി സമയം കിട്ടുമ്പോള്‍ കമന്റുന്നതായിരിക്കും!

സിദ്ധാര്‍ത്ഥന്‍ said...

ഇതു റിലീസായ അന്നു തന്നെ വായിച്ചുവെങ്കിലും ഇത്തിരി ഡീറ്റെയില്‍ ആയി കമന്റിക്കളയാമെന്നു്‌ വച്ചു.

അഭിനന്ദനങ്ങള്‍ ദേവാ!

ഇത്തരം കാര്യങ്ങള്‍ എഴുതുന്നതിനു്‌. ഇങ്ങനെ ഓരോന്നായി എഴുതണം. ഗവേഷണങ്ങളുടെ കാര്യത്തില്‍ മാത്രമല്ല പാവപ്പെട്ടവര്‍ ഗിനി പന്നികളാവുന്നതു്‌. ഡോക്ടര്‍ക്കു നിശ്ചയമില്ലാത്ത ഒരു രോഗലക്ഷണം പറഞ്ഞാലും "ഇതു തന്നെയാണവസ്ഥ. ഇതു കഴിച്ചിട്ടൊരാഴ്ച്ച കഴിഞ്ഞു വന്നു വിവരം പറയൂ" എന്നതിനര്‍ത്ഥം പലപ്പൊഴും എന്നിട്ടു വേണം എനിക്കു്‌ രോഗനിര്‍ണ്ണയം നടത്താന്‍ എന്നതാണു്‌. ചികില്‍സയറിയാത്ത പലതിനും വലിയ ശസ്ത്രക്രിയ വരെ വിധിച്ചു കളയുന്ന ഇക്കൂട്ടര്‍ക്കറിയില്ല ഒരുത്തന്റെ ശിഷ്ടജീവിതം ദുരിതമാക്കാനുതകുന്ന പിഴിച്ചില്‍നടത്തിയാണവരീ നക്കി തിന്നുന്നതെന്നു്‌. ഈ ദുരിതമാക്കല്‍ രണ്ടു തരത്തിലുണ്ടു്‌. ഒന്നവന്റെ ധനസ്ഥിതിയെ അതു തകിടം മറിച്ചു കളയുന്നു. കടം വാങ്ങി ചികില്‍സിക്കുന്നവന്‍ അതിന്റെ പലിശയ്ക്കായി കടം വാങ്ങേണ്ടിവരുന്നു അദ്ധ്വാനിക്കാനുള്ള ആരോഗ്യവും നഷ്ടമാവുന്നു. രണ്ടു്‌) ഈ ചില്‍സയുടെ പ്രത്യാഘാതങ്ങള്‍. ഗര്‍ഭപാത്രത്തിലെ നിരുപദ്രവിയായ ഒരു മുഴയ്ക്കു്‌ പ്രതിവിധിയായി 'അതങ്ങു മൊത്തമായി എടുത്തു കളഞ്ഞേരേ അതു കൊണ്ടു കുഴപ്പമുണ്ടാവില്ല' എന്നു പറഞ്ഞിട്ടൊരാളതു ചെയ്തു. പിന്നെ അതിന്റെ പാര്‍ശ്വഫലമായി തൈറോയിഡ്‌, ഹോര്‍മോണ്‍ പ്രശ്നങ്ങള്‍, മുതലായവ കൊണ്ടവരുടെ ജീവിതം ഇപ്പോള്‍ ആശുപത്രി പടിക്കലായി.

ഒരു ഓപറേഷന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി ചെന്നപ്പോള്‍ ദുബായിലെ ഒരു ഭിഷഗ്വരന്‍ സത്യസന്ധമായി പറഞ്ഞു " ദയവായി അടിയന്തിരമായി ചേയ്യേണ്ടാത്ത ഏതു ശസ്ത്രക്രിയയ്ക്കും മുന്‍പു്‌ മൂന്നു ഡോക്ടര്‍മാരെയെങ്കിലും കണ്‍സള്‍റ്റ്‌ ചെയ്തിരിക്കണം"

രോഗികളെ ഗിനിപ്പന്നികളാക്കിതീര്‍ക്കുന്നവര്‍ക്കെതിരെ, മെഡിക്കല്‍ സീറ്റിനും മറ്റുമായി കൊടുത്ത ലക്ഷങ്ങള്‍ തിരിച്ചു പിടിക്കാനുള്ള ഉപാധിയായി രോഗത്തേയും രോഗിയേയും കാണുന്നവര്‍ക്കെതിരേ, മുന്നറിയിപ്പുകളിനിയുമുണ്ടാവട്ടെ. നന്ദി.

ആയുര്‍വേദത്തേയും വിശ്വസിക്കാന്‍ പറ്റാതായിരിക്കുന്നു. എല്ലാം ഇപ്പോള്‍ വ്യവസായവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. അതില്‍ ഉള്ള ഒരു ഗുണം അതിനിത്രയും വലിയ പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നുള്ളതാണു്‌.

ചുരുക്കത്തില്‍ പറഞ്ഞാല്‍ നാലാലൊരു നിവൃത്തിയുണ്ടെങ്കില്‍ സ്വന്തം ശരീരം മറ്റൊരാളെ ഏല്‍പ്പിക്കാതിരിക്കുക. ജീവിതരീതി കൊണ്ടും സാമാന്യവിവരം കൊണ്ടും മാറ്റാവുന്നവയാണു്‌ മിക്ക രോഗങ്ങളും. ഏല്‍പ്പിക്കേണ്ടിവന്നാല്‍ അതിന്റെ വിശദവിവരങ്ങളാരായുക. നമുക്കതിന്റെ വിവരം കുറവാണെങ്കില്‍ വിവരമുള്ള ഒരാളെ കൂടെ കൂട്ടുക. ചതിയാണു്‌ സുഹൃത്തുക്കളേ ഈ ആതുരാലയങ്ങള്‍. കൊടും ചതി. പോലീസ്‌ സ്റ്റേഷനില്‍ അഭയം പ്രാപിച്ചവളെ ബലാല്‍സംഗം ചെയ്യുന്ന പോലീസുകാരനൊരു പക്ഷേ ലക്ഷത്തിലൊന്നേ കാണൂ. ഇവിടെ അതു്‌ പകുതിയിലുമധികമാണു്‌ സൂക്ഷിക്കുക.

ഡോ. ഗംഗാധരന്റെ ചികില്‍സകളെപറ്റി എഴുതിയതു്‌ അനിയന്‍ എന്നൊരാളാണു്‌. ഇദ്ദേഹത്തിന്റെ സഹോദരിക്കോ ഭാര്യക്കോ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്നു്‌ ഡോ ഗംഗാധരന്റെ ചികില്‍സയിലായിരുന്നു. ഏറെ നാളത്തെ ചികില്‍സക്കു ശേഷം അവര്‍ മരിച്ചു പോയതായാണോര്‍മ്മ. ഗംഗാധരന്‍ ഈ പരീക്ഷണചികില്‍സയ്ക്കെതിരായിരുന്നു. കഴിവുള്ള ഡോക്ടറുമാണു്‌.

കുറുമാനേ,
ആന്റി ബയോട്ടിക്കുകള്‍ ഒരു കോഴ്സ്‌ ആയല്ലേ കഴിക്കാറുള്ളതു്‌. ഇതിനിടയ്ക്കുള്ള സേവ അതിനെ മുടക്കും. പിന്നെ അതു്‌ ഏല്‍ക്കാന്‍ സാധ്യത കുറവാണു്‌. അങ്ങനെ വരുമ്പോള്‍ മറ്റൊരു മോളിക്യൂള്‍ കഴിക്കേണ്ടിവരുമെന്നേയുള്ളൂ പക്ഷേ ഈ ആന്റി ബയോട്ടിക്കുകള്‍ ഹ്യൂമന്‍ സെല്ലുകളേയും നശിപ്പിക്കുമെന്നതിനാല്‍ അതു കഴിക്കുന്നതും ചുരുക്കേണ്ടതാണു്‌. തുടക്കത്തിലേ ചുക്കുകാപ്പി മുതലായ വിദ്യകള്‍ പ്രയോഗിച്ചാല്‍ അതു സാധിക്കുന്നതേയുള്ളൂ.

അതുല്യ said...

റ്റ്രാഫിക്ക്‌ ബ്ലോക്കില്‍പെട്ട്‌ കിതച്ചെത്തി ഇപ്പോ സീറ്റിലോട്ടിരുന്നപ്പഴാണു വിശപ്പിന്റെ വിളി വന്നത്‌. നേരെ പോയി, സണ്‍-റൈസ്‌ സുപ്പര്‍ മാര്‍ക്കെറ്റിലേയ്ക്‌, ഫൂട്ട്സ്‌ കൌണറിലേയ്ക്‌, നല്ല യുണിഫോമായി പഴുത്ത പൊന്‍ നിറമുള്ള ചിങ്ങന്‍ പഴം. ആര്‍ത്തി മൂത്ത്‌ ഞാന്‍ 4 എണ്ണം വാങ്ങി തൂക്കാന്‍ കൊടുത്തപ്പോ, കടയിലേ ചെക്കന്‍ പറഞ്ഞു, ചേച്ചി, ഇത്‌ കഴിയ്കണ്ടാട്ടോ, ഇത്‌ ഈ നിറം മാത്രമേയുള്ളു, ഇത്‌ ഈ പരുവത്തിലിരിയ്കുന്നത്‌ തന്നെ, കായ പരുവത്തില്‍ കൊണ്ട്‌ വന്നു, (കായ എങ്കില്‍ കേരളാ വെജിറ്റമ്പിളും, പഴമെങ്കില്‍ ഫൂട്ട്‌ സെക്ഷനും, രണ്ടിനും രണ്ടാണു പോലും ഇമ്പോര്‍ട്ട്‌ ദ്യൂട്ടി...!) രണ്ട്‌ ദിവസം അവ്വീര്‍ മാര്‍ക്കറ്റിലെ പരിസരത്തില്‍ കണ്ടെയ്നര്‍ പാര്‍ക്ക്‌ ചെയ്ത്‌, വിഷപുക കയറ്റി, മൂന്നാം ദിവസം തുറക്കുമ്പോ കിട്ടുന്ന സാധനമാണിതെന്ന്....

ദേവഗുരോ.... കനിവുണ്ടാകണം, 4-5 മാസമായി, സ്റ്റിക്റ്റ്രായി പഥ്യമിരുന്ന് ഒരു ദിവസം കഞ്ഞി, ഒരു ദിവസം പഴങ്ങള്‍ മാത്രം, ഒരു ദിവസം ഫ്ര്ഷ്‌ സാലട്‌... അങ്ങനെയൊക്കെയിരുന്നിട്ട്‌, ഇപ്പോ മൊത്തം വിഷം കുടിച്ച സ്ഥിതിയിലാ ഞാന്‍...

അരവിന്ദ് :: aravind said...

ദേവഗുരുവിനെ സമ്മതിക്കുന്നു(ഇതെത്രാമത്തെ പ്രാവിശ്യാണാവോ!). ഈ ഒരൊറ്റ ബ്ലോഗ് മതി ബൂലോഗത്തില്‍ ആജീവനാന്ത മെം‌ബറാകാന്‍!

പോസ്റ്റിനൊപ്പം നില്‍ക്കുന്നു ദേവ്‌ജിയുടെ കമന്റ് മറുപടികളും. ഈ വിജ്ഞാനം അതുല്യം.

Anonymous said...

ദേവേട്ടാ
ഈ പോസ്റ്റ് ദേവേട്ടനു. ഞങ്ങള്‍ എല്ലാരും ആരോഗ്യത്തോടെ ഇരിക്കണം എന്നു ആഗ്രഹിച്ചു
അതിനു വേണ്ടി പോസ്റ്റുന്ന ദേവേട്ടനു..

(കുട്ട്യേടത്തി, പിണങ്ങല്ലേട്ടൊ, ഈ പോസ്റ്റു ദേവേട്ടനു കൊടുക്കട്ടേട്ടൊ, കപ്പ പുഴുക്കു തന്നില്ലെ?) :)

http://injimanga.blogspot.com/2006/06/food-of-gods.html

ദേവന്‍ said...

വളരെ സങ്കീര്‍ണ്ണമായ പല കമന്റുകള്‍ ഒന്നിച്ച്‌ വന്നതു കാരണം ഒരു പോസ്റ്റിനാലെ ഒരു നന്ദി പോലും ഇടാന്‍ പറ്റുന്നില്ല, ഇന്‍സ്റ്റാള്‍മന്റ്‌ അടച്ച്‌ തീര്‍ക്കാനേ പറ്റൂ.

ഇത്‌ (ചുവട്ടില്‍ നിന്നും തുടങ്ങട്ടെ) ഇന്‍സ്റ്റാള്‍മന്റ്‌ ഒന്ന്:

എല്‍ ജി,
നാനി നാനി. സാക്ഷാല്‍ അമൃത്‌ ഇളനീര്‍. എനിക്കു തന്നതിനു നന്ദി. രസികന്‍ പോസ്റ്റ്‌ ഇളനീരിനെക്കുറിച്ച്‌ ഇട്ടതിനു അതിലും നന്ദി. ഇഞ്ചിമാങ്ങാ അടിപൊളിയാകുന്നുണ്ടേ.

അരവിന്ദന്‍ കുട്ടിയേ,
നന്ദി (O To ഇന്നലെ ഒരു പൈനാപ്പിള്‍ എടുത്തു ചിരിച്ചോണ്ടിരിക്കുന്നത്‌ കണ്ടപ്പോഴേ എന്റെ പെമ്പ്രന്നോര്‍ "ആപ്പിള്‍സ്‌ ആന്‍ഡ്‌ പൈനാപ്പിള്‍സ്‌" അല്ലേ എന്നു ചോദിച്ചു)

അതുല്യേ
ആ പുക കയറ്റല്‍ ആണു കുല ചൂളക്കു വയ്ക്കല്‍. കമേര്‍ഷ്യല്‍ ആയി കിട്ടുന്ന എതു കുലയും ചൂളക്കു വച്ചിട്ടാണു വരുന്നത്‌. ഇല്ലെങ്കില്‍ കുല ഇന്‍സ്റ്റാള്‍മന്റ്‌ ആയേ പഴുക്കൂ എന്നതു തന്നെ കാരണം. ഇപ്പോ ഫ്യൂമിഗേഷനും കൂടെ നടത്തുന്നു. വാഴ മാണം (കന്ന്) കാര്‍ബോഫുറാനില്‍ മുക്കി നടുന്നതു മുതല്‍, കുല അമോണിയ പൊതിഞ്ഞു വെട്ടി ഫ്യൂൊമിഗേഷന്‍ നടത്തുന്നതു വരെ അപ്പിടി വിഷത്തിന്റെ കളി ആയതിനാല്‍ ഞാന്‍ പഴം നിറുത്തി, പകരം താരതമ്യേന വിഷം തൊലിയില്‍ മാത്രം നില്‍ക്കുന്ന പൈനാപ്പിള്‍ പപ്പായ, ആപ്പിള്‍, ചക്ക മാങ്ങാ ഒക്കെ ആക്കി തീറ്റ. ഇതിലൊന്നും വിഷമില്ലെന്നല്ല. ഒരു ഡോക്റ്റര്‍ ഈയിടെയായി പാലൂട്ടുന്ന അമ്മമാരോട്‌ പഴം കഴിക്കാതിരിക്കാന്‍ പറഞ്ഞു കണ്ടപ്പോള്‍
എടുത്ത തീരുമാനമാ. (വിഷം കഴിക്കാനാണെങ്കില്‍ കാലാപ്പാനി വാങ്ങി കുടിച്ചാല്‍ പോരേ, സന്തോഷമെങ്കിലും കിട്ടും)

സിദ്ധാ,
100ല്‍ 100 മാര്‍ക്ക്‌ .ഓപ്പറേഷന്‍ എന്നാല്‍ ബിസിനസ്സാണ്‌, കൂടുതല്‍ കച്ചവടം കൂടുതല്‍ ലാഭം. പല ഡോക്റ്റര്‍മാരെ കാണുക ബുദ്ധി, അടിയന്തിരമല്ലാത്ത ഏതവസ്ഥയിലും.

(ബാക്കി പാര്‍ട്ട്‌ റ്റൂവില്‍ (സെഞ്ച്വറി ശ്രമമല്ലേ പൊന്നു മാളോരേ)

ദേവന്‍ said...

പാപ്പാനേ
അലോപ്പതിയുടേതില്‍ നിന്നും വത്യാസമുള്ള രീതിയാണ്‌ ആയുര്‍വേദത്തിന്റേത്‌, അണുബാധയുണ്ടായാല്‍ അണുക്കളെ നശിപ്പിക്കുക എന്ന അലോപതിക്‌ രീതിയേക്കാള്‍ എന്തു സാഹചര്യത്തില്‍ എന്തു തരം ശരീരം ഈ അണുബാധക്ക്‌ അടിപ്പെട്ടു എന്നു നോക്കി പ്രശ്നം പരിഹരിക്കുകയാണ്‌ ആയുര്‍വേദ രീതി. ഒരേ അസുഖം ബാധിച്ച രണ്ടുപേര്‍ക്ക്‌ രണ്ടു തരം മരുന്നു കൊടുത്തെന്നും വരാം (ദോഷം, പ്രകൃതം പ്രായം കാലാവസ്ഥ എന്നിവയനുസരിച്ച്‌). അതിനാല്‍ അടിസ്ഥാനപരമായി എലിപ്പനി കണ്ടാല്‍ കിളിപ്പനിക്കു ചികിത്സിച്ചു പരിചയമുള്ള വൈദ്യന്‍ വിരളുകയില്ല.

പുതിയ ഗവേഷണങ്ങള്‍ ആയുര്‍വേദത്തില്‍ ഫണ്ട്‌ ചെയ്യാന്‍ വലിയ സംവിധാനമൊന്നുമില്ല, ബഹുരാഷ്ട്ര ആയുര്‍വേദ കുത്തകയൊന്നുമില്ലാത്തതുകാരണം . ചില വലിയ ചികിത്സാലയങ്ങള്‍ ഉദാ കോട്ടക്കല്‍ (പങ്കജ കസ്തൂരിയും ഇത്‌ അവകാശപ്പെടുന്നുണ്ട്‌, എനിക്ക്‌ നിശ്ചയമില്ല) നാഗാര്‍ജ്ജുന്ന തുടങ്ങിയ മരുന്നു നിര്‍മ്മാതാക്കള്‍ ഗവേഷണങ്ങള്‍ നടത്തി വരുന്നു) ഒറ്റയാന്മാരും വിരളമായെങ്കിലും ഉണ്ട്‌.

ഏതെറോസ്കെലെറോസിസ്‌ (ഹൃദയധമനീരോഗം) എന്ന നമ്മുടെ "ഹാര്‍ട്ട്‌ അറ്റാക്കിന്റെ അസുഖം" പത്തിരുനൂറു കൊല്ലം മുന്നേ വരെ ഭൂമുഖത്ത്‌ ഇല്ലായിരുന്നതിനാല്‍ ചരകനും വാക്ഭടനും സുശ്രുതനും ഒരക്ഷരം ഇതിനെക്കുറിച്ച്‌ പറഞ്ഞിട്ടില്ല. എന്നാല്‍ പുസ്തകത്തില്‍ ഇത്‌ പഠിച്ചിട്ടില്ലാത്ത
വൈദ്യനും ധമനികളെ ചികിത്സിച്ച്‌ ബലപ്പെടുത്താനും രക്തത്തില്‍ കൊഴുപ്പു കുറക്കാനും രക്ത സമ്മര്‍ദ്ദം കുറക്കാനും തന്റെ അറിവ്‌ ധാരാളം മതി.

ആര്‍ട്ടെറിയല്‍ ക്യാപ്പില്ലറൈസേഷന്‍ (സ്വയം ഹൃദയം നടത്തുന്ന ലഖു ബൈപ്പാസ്‌ 'ശസ്ത്രക്രിയകള്‍') എന്ന നൂതന ചികിത്സാ രീതിയില്‍ എന്റെ നാട്ടില്‍ ഒരൊറ്റയാന്‍ ഗവേഷകന്‍ ഇതാ
http://www.ayurvedicresearch.com/html/b0400frm.htm (ഡോ. ബിജോയിയെപറ്റി എനിക്ക്‌ നേരിട്ട്‌ ഒന്നും അറിയില്ല, കൌതുകകരമായ ശാസ്ത്രീയ വായന തരാന്‍ കെല്‍പ്പുള്ള സൈറ്റ്‌ ആയതുകൊണ്ട്‌ ലിങ്കിയെന്നേയുള്ളു) ബര്‍ജേര്‍സ്‌ ഡിസീസിനു കാലും കയ്യും വെട്ടാതെ ചികിത്സിച്ചു ഭേദമാക്കാന്‍ (തുടക്കത്തില്‍ തന്നെ രോഗിയെ കിട്ടിയാല്‍) ആയുര്‍വേദിക്ക്‌ കഴിയും. പ്രമേഹം ടൈപ്പ്‌ വണ്‍ നു അശ്വിനീ ദേവകള്‍ മരുന്നു തന്നാലും ഇന്‍സുലിന്‍ അല്ലാതെ ഒന്നും ഇല്ല എന്ന് ഒരു വൈദ്യന്‍ സമ്മതിച്ചും കണ്ടു ഈയിടെ.

ഒരു മാസികയില്‍ തന്റെ കാമിലാരിയുടെ കുറിപ്പടി മോഷ്ടിച്ചാണ്‌ വൈറസ്‌ മജീദ്‌ എയിഡ്സ്‌ മരുന്ന് എന്ന പേരില്‍ മാര്‍ക്കറ്റ്‌ ചെയ്തുകളഞ്ഞതെന്ന് പദ്‌മനാഭന്‍ വൈദ്യര്‍ എഴുതിക്കണ്ടു. അതു നേരോ എന്തോ അത്തരം ഗവേഷണവും മരുന്നു വില്‍പ്പനയും ആയുവേദത്തില്‍ ധാരാളമായി കാണാം.

അഥര്‍വ്വ വേദത്തിന്റെ പല ഉപവേദങ്ങളില്‍ ഒന്നാണ്‌ ആയുര്‍വേദം.
അഷ്ടാംഗ (എട്ട്‌ സ്പെഷ്യലൈസേഷന്‍ ആണ്‌ ചികിത്സക്ക്‌)
1. കായ ചികിത്സ - general medicine

2.ശലാക്യ തന്ത്രം - ophthalmology, otolaryngology & ENT
3.ശല്യ തന്ത്രം - surgery
4.വിഷവൈദ്യം -toxicoloy
5.ഭൂത വിദ്യ -clinical psychology
6.കുമാരഭൃത്യം- pediatrics
7ഋസായന തന്ത്രം - anti aging & chronic illness management
8.വാജീകരണം infertility & sexology

ആയുര്‍വേദത്തില്‍ പലതും എന്നെന്നേക്കുമായി നശിച്ചു പോയി, ബ്ലെയിം ഇറ്റ്‌ ഓണ്‍ ചാതുര്‍വര്‍ണ്യം, പാരമ്പര്യം, ലാക്ക്‌ ഓഫ്‌ ഗവേഷണം, നമ്മുടെ അജ്ഞത, ഇഞ്ചക്ഷന്‍ ചികിത്സയോട്‌ രോഗിക്കുള്ള വിധേയത്വം ... (അങ്ങനെ നശിച്ചവയാണ്‌) ശല്യതന്ത്രം ഭൂത വിദ്യ, ശലാക്യം എന്നിവ എതാണ്ട്‌ പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. കുമാരഭൃത്യം വിഷവൈദ്യം, വാജീകരണം എന്നിവ നല്ലൊരളവിലും നശിച്ച്‌ എതാണ്ട്‌ കായ ചികിത്സമാത്രം രക്ഷ പെട്ട അവസ്ഥയിലാണ്‌ കാര്യങ്ങള്‍..

Anonymous said...

താ‍ങ്കളുടെ ഈ പോസ്റ്റ് ഇന്നാണ് കാണാന്‍ പറ്റിയത്. വളരെ നന്നായി പറഞ്ഞിരിക്കുന്നു. നമുക്കറിയുന്നതു പോലും പരീക്ഷിക്കാന്‍ തുനിയാത്തതുകൊണ്ടല്ലെ ഇങ്ങിനെ ഗിനിപ്പന്നികളാവേണ്ടിവരുന്നത് .ചെറിയൊരു ജലദോഷപ്പനിക്ക് തുളസി കഷായം കുടിക്കാന്‍ തയ്യാറാവുന്നവരെത്ര? ചിലപ്പോള്‍ ഒരു അലോപ്പതിക്കാരന്‍ ഇതിനെ ആസ്ത് മ ആക്കി കളഞ്ഞുവെന്നും വരാം.താങ്കളുടെ പരാമര്‍ശങ്ങള്‍ ആലോചിക്കേണ്ടതു തന്നെയാണു. എല്ലാ ആശംസകളും നേരുന്നു.
സബിത

bhattathiri said...

The American justice Dept. have recently approved the power of yoga and meditation vide a recent judgement in the American court."Man Who Slapped Wife Sentenced to Yoga, It's Anger Management, Says Judge." First there was house arrest. Now there's yoga. A judge ordered a man convicted of slapping his wife to take a yoga class as part of his one-year probation. "It's part of anger management," County Criminal Court at Law Judge Larry Standley said of the ancient Hindu philosophy of exercise and well-being. "For people who are into it, it really calms them down. " Standley, a former prosecutor, said the case of James Lee Cross was unique. Cross, a 53-year-old car salesman from Tomball, explained that his wife was struggling with a substance abuse problem and that he struck her on New Year's Eve during an argument about her drinking. "He was trying to get a hold of her because she has a problem," Standley said after the court hearing. "I thought this would help him realize that he only has control over himself." The sentence came as a surprise to Cross, who was told to enroll in a class and report back to Standley on his progress. "I'm not very familiar with it," Cross said of yoga. "From what I understand, it may help in a couple ways, not only as far as mentally settling, but maybe a little weight loss." Darla Magee, an instructor at Yoga Body Houston in River Oaks, said she would recommend that Cross take a basic yoga class emphasizing breathing and including a variety of postures -- forward bends, back bends and twists. "Yoga can help us to get rid of many emotional issues we might have," she said. "It's a spiritual cleanse." Prosecutor Lincoln Goodwin agreed to a sentence of probation without jail time because Cross had no significant criminal history http://www.chron.com/cs/CDA/ssistory.mpl/metropolitan/2365341.
Let me bow to Indian Maharishi Patanjali with folded hands who helped in removing the impurities of the mind through his writings on Yoga, impurities of speech through his writings on grammer, and impurities of body through his writings on Ayurveda. Yoga which is one of the greatest Indian co tribution to the world has got vast potential in all fields. In Tihar jail India Yoga is experimented among the inamtes and found successful. Their criminal mentality is changed. This study aimed at investigating the effect of Vipassana Meditation (VM) on Quality of Life (QOL), Subjective Well-Being (SWB), and Criminal Propensity (CP) among inmates of Tihar Jail, Delhi. To this effect the following hypotheses were formulated. 1. There will be a significant positive effect of VM on the QOL of inmates of Tihar jail. 2. VM will have a positive and significant effect on SWB of inmates. 3. Criminal propensity (CP) of inmates will decrease significantly after attending the VM course. 4. There will be significant difference in SWB and CP of experimental (Vipassana) group and control (non-Vipassana) group. 5. Male and female inmates will differ significantly in SWB and CP, as a result of VM. In the famous "Time" magazine the importance meditation and yoga, an ancient Indian system, is high-lighted that the ancient mind- and spirit-enhancing art is becoming increasingly popular and gaining medical legitimacy. It is a multi billion dollar business in US. In many Universities it is accepted as subject and included in the Syllabus. In the latest famous book "Inspire! What Great Leaders Do" written by Mr.Lance Secretan recently published by John Wiley and sons, the benefit of meditation is elaborately described for good corporate governance. By practising transcendental meditation, or TM, many people have got relief from back pain, neck pain, depression. The mind calms and quiets, . What thoughts you have during meditation become clearer, more focused. Anger, anxiety and worries give way to a peace. In the world exhorbitant medical expeneses one can definitely make use of meditation. Maharshi Mahesh Yogi and Sri Ravi Sankar are poplarising this. The Iyengar Yoga institute in US is famous.
In Bhagavad Gita Lord Krishna has inspired Arjuna to rise from his depression by preaching Gita in the battlefield and to rise from the depression to do his duties. In Holy Gita we can see, being hidden by the cosmic overview of any institution beset with myriad problems, not the least of which is its lack of moral probity, there is a groundswell of educated people seeking answers to deeply personal but universally asked questions. Chie Executives taking lessons from yoga, meditation and learning how to deal with human resources equations in an enlightened manner. Individuals from every walk of life can get ideas of how to be better human beings, more balanced and less stressed out.
Medical studies continue to show regular meditation working magic in reducing blood pressure and stress-related illnesses, including heart disease. Brain images show that regular meditation helps calm the most active sensory-assaulted parts of the brain. The ancient Hindu sage Patanjali who had mastered the secrets of the human mind has written a book "Yogasutra".In this book we can see how super powers can be achieved by meditation. It has both cosmic relevance and cosmic resonance. In spite of its universal appeal, for most people total control of mind remains an elusive goal and daunting task. From time immemorial, there have been many attempts throughout the world to unlock the mysteries of the mind and to achieve total control over it through a variety of techniques. One of the most powerful of these techniques is meditation.
Many spiritual leaders, sages, saints, and holy people such asSri. Buddha, Sri Ramakrishna, Madam Sarada Devi, and Swami Vivekananda have practised this. One of the ways to control physiological reactions to psychological stimuli is meditation, Yoga, Zen Buddhism etc. The scientists take Transcendental Meditation (TM) as the uniform technique, and base their observations on the study of the subjects engaged in this form of meditation. In summing up the results the scientists have come to conclusion that the effect of meditation is a "wakeful, hypo-metabolic state". They have found that: 1) Yogis could slow both heart rate and rate of respiration, 2) Yogis could slow the rate of metabolism as confirmed by decreased oxygen consumption and carbon-di-oxide output. 3) Electro-Encephalo-Gram (EEG - recording of brain activity) in Yogis showed changes of calmness in the form of "alpha rhythm" during both eyes closed and eyes open recordings. 4) Th ir skin resistance to electric stimulation was increased (indicating increased tolerance to external stimuli). Our usual 'defence-alarm' reaction to emotional and physical stress is in the form of "fright, flight, and fight" mediated through over-secretion of certain neuro-transmitters and neuro-modulators, namely adrenaline and dopamine by way of stimulation of sympathetic nervous system. Under the influence of these chemicals and hormones, we reflexively become panicky or aggressive, our blood pressure rises. Thus stress and anxiety is the end result if we allow our natural age-old sympathetic reactions to act and to come to surface. We try to run away, become fearful, or fight the situation. But today these 'defence-alarm' reactions have no place in our lives. Rather, they should be replaced by more calm and serene reactions of equanimity and fearlessness. The need is to just 'face the brute, and it will go away'. Such desirable reactions of non-aggression and peaceful attitude are generated by Y ga and meditation. EEG Studies on Yogis and The Zen Meditations: Yogis practising Raja-Yoga claim that during the state of samadhi they are oblivious to the internal and external stimuli, and they enjoy a calm ecstasy during that state. A study was undertaken to record the electrical activity of their brain during this state by means of a regular and useful test known as electroencephalography EEG. Physiological and experimental studies have demonstrated that the basis of conscious state of brain, among other things, is due to activation of "reticular system" in the brain-stem in response to internal and external stimuli. These stimuli bring about various changes during sleeping and wakeful states of the organism and these can be studied by EEG. The study was carried out on four subjects during the state of concentration and meditation. Effects of external stimuli, like a loud gong, strong light, thermal simulation, and vibrations were studied. The results were compiled and analyzed. It was observed that two Yogis could keep their hands immersed in extremely cold water for about 50 minutes (raised pain threshold). During state of meditation, all of them showed persistent "alpha activity" in their EEG with increased amplitude wave pattern, both during 'eyes closed' and 'eyes open' recording. It was observed that these alpha activities could not be blocked by various sensory stimuli during meditation. It was also observed that those, who had well-marked "alpha activity" in their resting EEG showed greater aptitude and zeal for maintaining the practice of Yoga. Similar observations and results were obtained when EEGs were recorded in persons adept in Zen Meditative technique. Can we say that only those persons who exhibit such recording of "alpha wave rhythm" in their EEG are fit for Yoga? and be designated as right candidates for meditation and Yoga practices? (Such experiments are indeed very few and the number of yogis examined is also very small. Therefore, scientifically and statistic lly these observations have only a tentative importance. Further research is definitely called for, albeit it will have its own limitations.) It is said that in the unknown period of Lord Jesus Christ , He was under meditation.
Ref. Yoga magazines
Newsweek.com
Newyork times
Time magazine

bhattathiri said...

The American justice Dept. have recently approved the power of yoga and meditation vide a recent judgement in the American court."Man Who Slapped Wife Sentenced to Yoga, It's Anger Management, Says Judge." First there was house arrest. Now there's yoga. A judge ordered a man convicted of slapping his wife to take a yoga class as part of his one-year probation. "It's part of anger management," County Criminal Court at Law Judge Larry Standley said of the ancient Hindu philosophy of exercise and well-being. "For people who are into it, it really calms them down. " Standley, a former prosecutor, said the case of James Lee Cross was unique. Cross, a 53-year-old car salesman from Tomball, explained that his wife was struggling with a substance abuse problem and that he struck her on New Year's Eve during an argument about her drinking. "He was trying to get a hold of her because she has a problem," Standley said after the court hearing. "I thought this would help him realize that he only has control over himself." The sentence came as a surprise to Cross, who was told to enroll in a class and report back to Standley on his progress. "I'm not very familiar with it," Cross said of yoga. "From what I understand, it may help in a couple ways, not only as far as mentally settling, but maybe a little weight loss." Darla Magee, an instructor at Yoga Body Houston in River Oaks, said she would recommend that Cross take a basic yoga class emphasizing breathing and including a variety of postures -- forward bends, back bends and twists. "Yoga can help us to get rid of many emotional issues we might have," she said. "It's a spiritual cleanse." Prosecutor Lincoln Goodwin agreed to a sentence of probation without jail time because Cross had no significant criminal history http://www.chron.com/cs/CDA/ssistory.mpl/metropolitan/2365341.
Let me bow to Indian Maharishi Patanjali with folded hands who helped in removing the impurities of the mind through his writings on Yoga, impurities of speech through his writings on grammer, and impurities of body through his writings on Ayurveda. Yoga which is one of the greatest Indian co tribution to the world has got vast potential in all fields. In Tihar jail India Yoga is experimented among the inamtes and found successful. Their criminal mentality is changed. This study aimed at investigating the effect of Vipassana Meditation (VM) on Quality of Life (QOL), Subjective Well-Being (SWB), and Criminal Propensity (CP) among inmates of Tihar Jail, Delhi. To this effect the following hypotheses were formulated. 1. There will be a significant positive effect of VM on the QOL of inmates of Tihar jail. 2. VM will have a positive and significant effect on SWB of inmates. 3. Criminal propensity (CP) of inmates will decrease significantly after attending the VM course. 4. There will be significant difference in SWB and CP of experimental (Vipassana) group and control (non-Vipassana) group. 5. Male and female inmates will differ significantly in SWB and CP, as a result of VM. In the famous "Time" magazine the importance meditation and yoga, an ancient Indian system, is high-lighted that the ancient mind- and spirit-enhancing art is becoming increasingly popular and gaining medical legitimacy. It is a multi billion dollar business in US. In many Universities it is accepted as subject and included in the Syllabus. In the latest famous book "Inspire! What Great Leaders Do" written by Mr.Lance Secretan recently published by John Wiley and sons, the benefit of meditation is elaborately described for good corporate governance. By practising transcendental meditation, or TM, many people have got relief from back pain, neck pain, depression. The mind calms and quiets, . What thoughts you have during meditation become clearer, more focused. Anger, anxiety and worries give way to a peace. In the world exhorbitant medical expeneses one can definitely make use of meditation. Maharshi Mahesh Yogi and Sri Ravi Sankar are poplarising this. The Iyengar Yoga institute in US is famous.
In Bhagavad Gita Lord Krishna has inspired Arjuna to rise from his depression by preaching Gita in the battlefield and to rise from the depression to do his duties. In Holy Gita we can see, being hidden by the cosmic overview of any institution beset with myriad problems, not the least of which is its lack of moral probity, there is a groundswell of educated people seeking answers to deeply personal but universally asked questions. Chie Executives taking lessons from yoga, meditation and learning how to deal with human resources equations in an enlightened manner. Individuals from every walk of life can get ideas of how to be better human beings, more balanced and less stressed out.
Medical studies continue to show regular meditation working magic in reducing blood pressure and stress-related illnesses, including heart disease. Brain images show that regular meditation helps calm the most active sensory-assaulted parts of the brain. The ancient Hindu sage Patanjali who had mastered the secrets of the human mind has written a book "Yogasutra".In this book we can see how super powers can be achieved by meditation. It has both cosmic relevance and cosmic resonance. In spite of its universal appeal, for most people total control of mind remains an elusive goal and daunting task. From time immemorial, there have been many attempts throughout the world to unlock the mysteries of the mind and to achieve total control over it through a variety of techniques. One of the most powerful of these techniques is meditation.
Many spiritual leaders, sages, saints, and holy people such asSri. Buddha, Sri Ramakrishna, Madam Sarada Devi, and Swami Vivekananda have practised this. One of the ways to control physiological reactions to psychological stimuli is meditation, Yoga, Zen Buddhism etc. The scientists take Transcendental Meditation (TM) as the uniform technique, and base their observations on the study of the subjects engaged in this form of meditation. In summing up the results the scientists have come to conclusion that the effect of meditation is a "wakeful, hypo-metabolic state". They have found that: 1) Yogis could slow both heart rate and rate of respiration, 2) Yogis could slow the rate of metabolism as confirmed by decreased oxygen consumption and carbon-di-oxide output. 3) Electro-Encephalo-Gram (EEG - recording of brain activity) in Yogis showed changes of calmness in the form of "alpha rhythm" during both eyes closed and eyes open recordings. 4) Th ir skin resistance to electric stimulation was increased (indicating increased tolerance to external stimuli). Our usual 'defence-alarm' reaction to emotional and physical stress is in the form of "fright, flight, and fight" mediated through over-secretion of certain neuro-transmitters and neuro-modulators, namely adrenaline and dopamine by way of stimulation of sympathetic nervous system. Under the influence of these chemicals and hormones, we reflexively become panicky or aggressive, our blood pressure rises. Thus stress and anxiety is the end result if we allow our natural age-old sympathetic reactions to act and to come to surface. We try to run away, become fearful, or fight the situation. But today these 'defence-alarm' reactions have no place in our lives. Rather, they should be replaced by more calm and serene reactions of equanimity and fearlessness. The need is to just 'face the brute, and it will go away'. Such desirable reactions of non-aggression and peaceful attitude are generated by Y ga and meditation. EEG Studies on Yogis and The Zen Meditations: Yogis practising Raja-Yoga claim that during the state of samadhi they are oblivious to the internal and external stimuli, and they enjoy a calm ecstasy during that state. A study was undertaken to record the electrical activity of their brain during this state by means of a regular and useful test known as electroencephalography EEG. Physiological and experimental studies have demonstrated that the basis of conscious state of brain, among other things, is due to activation of "reticular system" in the brain-stem in response to internal and external stimuli. These stimuli bring about various changes during sleeping and wakeful states of the organism and these can be studied by EEG. The study was carried out on four subjects during the state of concentration and meditation. Effects of external stimuli, like a loud gong, strong light, thermal simulation, and vibrations were studied. The results were compiled and analyzed. It was observed that two Yogis could keep their hands immersed in extremely cold water for about 50 minutes (raised pain threshold). During state of meditation, all of them showed persistent "alpha activity" in their EEG with increased amplitude wave pattern, both during 'eyes closed' and 'eyes open' recording. It was observed that these alpha activities could not be blocked by various sensory stimuli during meditation. It was also observed that those, who had well-marked "alpha activity" in their resting EEG showed greater aptitude and zeal for maintaining the practice of Yoga. Similar observations and results were obtained when EEGs were recorded in persons adept in Zen Meditative technique. Can we say that only those persons who exhibit such recording of "alpha wave rhythm" in their EEG are fit for Yoga? and be designated as right candidates for meditation and Yoga practices? (Such experiments are indeed very few and the number of yogis examined is also very small. Therefore, scientifically and statistic lly these observations have only a tentative importance. Further research is definitely called for, albeit it will have its own limitations.) It is said that in the unknown period of Lord Jesus Christ , He was under meditation.
Ref. Yoga magazines
Newsweek.com
Newyork times
Time magazine